ഡ്രസ് റിഹേഴ്സൽ
ഡ്രസ് റിഹേഴ്സൽ
Saturday, May 25, 2019 12:54 AM IST
ലണ്ടന്‍: പാരമ്പര്യവും താരസമ്പന്നവുമായ കളിക്കാരുമായി ഐസിസി ലോകകപ്പിലെ ഫേവറിറ്റുകളായ ഇന്ത്യ പ്രധാന മത്സരങ്ങള്‍ക്കു മുന്നോടിയായുള്ള സന്നാഹ മത്സരത്തിന് ന്യൂസിലന്‍ഡിനെതിരേ ഇന്നിറങ്ങും.

ബാറ്റിംഗില്‍ ഏറ്റവും പ്രധാന സ്ഥാനങ്ങളിലൊന്നായ നാലാം നമ്പറില്‍ ആരിറങ്ങുമെന്ന ഇന്ത്യയുടെ ആശങ്കകള്‍ക്ക് ഉത്തരം തേടാനാകും സന്നാഹ മത്സരങ്ങള്‍ ഉപയോഗിക്കുക. രണ്ടാമത്തെ സന്നാഹ മത്സരത്തില്‍ 28ന് ഇന്ത്യ ബംഗ്ലാദേശുമായി ഏറ്റുമുട്ടും. ലണ്ടനിലെ കെന്നിംഗ്ടണ്‍ ഓവലില്‍ ഇന്ത്യ ബൗളിംഗില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിലുപരി നാലാം നമ്പര്‍ സ്ഥാനത്തിനായി പൊരുതുന്ന കെ.എല്‍. രാഹുലിന്‍റെയും വിജയ് ശങ്കറുടെയും പ്രകടനങ്ങളെയാകും ഉറ്റുനോക്കുക.

1992 ലോകകപ്പിലെപോലെ റൗണ്ട്‌റോബിന്‍ അടിസ്ഥാനത്തിലുള്ള മത്സരങ്ങളായതുകൊണ്ട് ഓരോ ടീമിനും വെല്ലുവിളികള്‍ നിറഞ്ഞതാണ് ഈ ലോകകപ്പ്. അതുകൊണ്ടുതന്നെ ഈ ലോകകപ്പിൽ ഓരോ ടീമിനും സാധ്യതകളുമുണ്ട്. നിലവില്‍ കളിക്കാരുടെ ഫോമും ടീമിന്‍റെ പ്രകടനവുമാണ് ഇന്ത്യയെ ലോകകപ്പിലെ ഫേവറിറ്റുകളാക്കിയിരിക്കുന്നത്. ഐസിസി ഏകദിന ക്രിക്കറ്റ് റാങ്കിംഗില്‍ ഇംഗ്ലണ്ടിനു പിന്നില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക്.
ഇന്നു നടക്കുന്ന മറ്റൊരു മത്സരത്തില്‍ ലോകകപ്പില്‍ കിരീട സാധ്യതകളില്‍ മുന്‍പന്തിയിലുള്ള ഇംഗ്ലണ്ട് നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടും.

ഏകദിന, ടെസ്റ്റ് റാങ്കിംഗ് ബാറ്റ്‌സ്മാന്മാരില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ നായകന്‍ കോഹ്‌ലിക്ക് പ്രധാന മത്സരങ്ങള്‍ക്കു മുമ്പു മികച്ച തയാറെടുപ്പ് നടത്താനുള്ള അവസരമാണ് ഒരുങ്ങുക. ഓപ്പണര്‍മാരായ രോഹിത് ശര്‍മയ്ക്കും ശിഖര്‍ ധവാനും ടീമിലെ സീനിയറായ മഹേന്ദ്ര സിംഗ് ധോണിക്കും ഓള്‍റൗണ്ടര്‍മാരായ കേദാര്‍ ജാദവിനും ഹര്‍ദിക് പാണ്ഡ്യക്കും മികച്ചൊരു ഒരുക്കം നടത്താനുള്ള അവസരമാണ് ലഭിക്കുക. പരിക്കിന്‍റെ പിടിയിലായിരുന്ന ജദാവിന് തിരിച്ചുവരവ് മികച്ചതാക്കാനും സന്നാഹ മത്സരങ്ങള്‍ ഇടയാക്കും. ഇവര്‍ക്കെതിരേയുള്ള മത്സരം ന്യൂസിലന്‍ഡിന്‍റെ പേസ് നിരയ്ക്ക് ലോകകപ്പിനു മുമ്പ് പരിശീലനമാകും.

ഏകദിന റാങ്കിംഗില്‍ ഒന്നാമതുള്ള ബൗളര്‍ ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് നിര മുഹമ്മദ് ഷാമി, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് എന്നിവർ ചേരുമ്പോള്‍ കൂടുതല്‍ ശക്തമായി മാറും. ഈ നിരയുടെ കരുത്ത് അളക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ലോകകപ്പില്‍ നിര്‍ണായകമെന്നു കരുതപ്പെടുന്ന റിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനും യുസ്‌വേന്ദ്ര ചാഹലിനും ഫോമിലേക്കുള്ള തിരിച്ചുവരവിനുള്ള അവസരവും ലഭിക്കും.


ഈ അടുത്ത കാലത്ത് ഏകദിന ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന റോസ് ടെയ്‌ലര്‍ ഇന്ത്യക്കെതിരേയുള്ള പരിശീലനമത്സരം ടീമിനെ വളരെ ഗുണം ചെയ്യുമെന്നു പറഞ്ഞു. ലോകകപ്പിലെ ഫേവറിറ്റുകളായ ഇന്ത്യക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുകതന്നെയാണ് ലക്ഷ്യമെന്ന് ന്യൂസിലന്‍ഡ് വ്യക്തമാക്കുന്നുണ്ട്.

മൂന്നു മാസത്തിനുശേഷമാണ് ന്യൂസിലന്‍ഡ് ടീം ഏകദിനത്തില്‍ ഒരുമിക്കുന്നത്. ഫെബ്രുവരി 18നായിരുന്നു ന്യൂസിലന്‍ഡ് അവസാനമായി ഒരുമിച്ചത്.

‘പിച്ചിനെക്കുറിച്ച് ആശങ്കയില്ല’

ലണ്ടന്‍: ലോകകപ്പില്‍ നല്ല പ്രകടനം നടത്താനാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍. ഓസ്‌ട്രേലിയയ്‌ക്കെതിരേയുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ സംഭവിച്ചത് ലോകകപ്പില്‍ തനിക്കും കുല്‍ദീപ് യാദവിനുമുണ്ടാകില്ലെന്നും സ്പിന്നര്‍ പറഞ്ഞു. ന്യൂസിലന്‍ഡിനെതിരേയുള്ള പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ചാഹലിനെ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഒരു മത്സരത്തില്‍ മാത്രമേ ഇറക്കിയുള്ളൂ. ആ മത്സരത്തില്‍ ആഷ്ടണ്‍ ടേണര്‍ ചാഹലിനെതിരേ മികച്ച രീതിയില്‍ സ്‌കോര്‍ ചെയ്യുകയും ചെയ്തു.

ഇംഗ്ലണ്ടിലെ ഫ്‌ളാറ്റ് പിച്ചുകളെ ഭയക്കുന്നില്ലെന്നും ഇത്തരം പിച്ചുകളില്‍ കളിച്ച് പരിചയമുണ്ടെന്നും താരം പറഞ്ഞു. ചിന്നസ്വാമി സ്റ്റേഡിയം നല്ലൊരു ബാറ്റിംഗ് പിച്ചാണ് അവിടെ ധാരാളം മത്സരങ്ങളില്‍ ബൗള്‍ ചെയ്തിട്ടുണ്ടെന്നും ചാഹല്‍ പറഞ്ഞു. 41 ഏകദിനത്തില്‍നിന്ന് 72 വിക്കറ്റുകള്‍ ചാഹല്‍ വീഴ്ത്തിയിട്ടുണ്ട്. രണ്ടു തവണ അഞ്ച് വിക്കറ്റ് നേട്ടവും കൈവരിച്ചിട്ടുണ്ട്. ഫ്‌ളാറ്റ് പിച്ചുകളുടെ കാര്യമെടുത്താല്‍ ഒരു ബൗളറെന്ന നിലയില്‍ എനിക്കുണ്ടാകുന്ന സമ്മര്‍ദം പോലെ തന്നെ ഞങ്ങള്‍ ബാറ്റ് ചെയ്യുമ്പോള്‍ എതിര്‍ ബൗളര്‍മാര്‍ക്കും സമ്മര്‍ദമുണ്ടാകാറുണ്ടെന്നും ഇന്ത്യന്‍ സ്പിന്നര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.