ആദ്യദിനം പിറന്നത് മൂന്നു റിക്കാർഡുകൾ
ആദ്യദിനം പിറന്നത് മൂന്നു റിക്കാർഡുകൾ
Sunday, November 17, 2019 1:04 AM IST
മാങ്ങാട്ടുപറന്പ് (കണ്ണൂർ): 63-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്കു കണ്ണൂരിന്‍റെ വിപ്ലവമണ്ണിൽ റിക്കാർഡ് തുടക്കം. മീറ്റിന്‍റെ ആദ്യദിനമായ ഇന്നലെ പിറന്നതു മൂന്നു റിക്കാർഡുകൾ. കഴിഞ്ഞ വർഷം വ്യക്തിഗത വിഭാഗങ്ങളിലായി ആറ് റിക്കാർഡുകൾ മാത്രമാണ് ഉണ്ടായിരുന്നത്.

മീറ്റിലെ ആദ്യറിക്കാർഡിനുടമയായത് ഗവ. ഫിഷറീസ് എച്ച്എസ്എസ് നാട്ടികയുടെ ആൻസി സോജനായിരുന്നു. സീനിയർ പെണ്‍കുട്ടികളുടെ ലോംഗ്ജംപിൽ ഏഴു വർഷം മുന്പ് ജെനിമോൾ ജോയ് സ്ഥാപിച്ച 5.91 മീറ്റർ എന്ന മീറ്റ് റിക്കാർഡ് ജെനിമോൾ 6.24 ആക്കി തിരുത്തിക്കുറിച്ചു. വെറും ഒരു സെന്‍റിമീറ്ററിന്‍റെ വ്യത്യാസത്തിലാണ് ആൻസിക്ക് ദേശീയ റിക്കാർഡിനൊപ്പമെത്തുന്ന പ്രകടനം കൈവിട്ടതെന്നതും ശ്രദ്ധേയം.

ലോംഗ്ജംപ് പിറ്റിൽനിന്നായിരുന്നു ഇന്നലത്തെ രണ്ടാമത്തെ മീറ്റ് റിക്കാർഡ്. സീനിയർ ആണ്‍കുട്ടികളുടെ പോരാട്ടത്തിൽ പനന്പിള്ളിനഗർ സ്പോർട്സ് അക്കാഡമിയുടെ ടി.ജെ. ജോസഫ് 7.59 മീറ്ററോടെ റിക്കാർഡ് സ്വന്തമാക്കി. 7.60 എന്ന ദേശീയ റിക്കാർഡിലേക്ക് ജോസഫിനും ഒരു സെന്‍റിമീറ്ററിന്‍റെ അകലമേ ഉണ്ടായിരുന്നുള്ളൂ. ആദ്യദിനത്തിലെ അവസാന റിക്കാർഡ് സബ് ജൂണിയർ പെണ്‍കുട്ടികളുടെ 400 മീറ്റർ ഓട്ടത്തിലായിരുന്നു. ഉഷ സ്കൂളിന്‍റെ താരമായ ശാരിക സുനിൽകുമാർ 59.55 സെക്കൻഡോടെ റിക്കാർഡ് സ്വർണത്തിലെത്തിയപ്പോൾ തകർന്നത് 2015ൽ സി. ചിത്ര സ്ഥാപിച്ച 59.60 എന്ന സമയം.


ഇഞ്ചോടിഞ്ച് പോരാട്ടം

ഓവറോൾ കിരീടത്തിനായുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ് മീറ്റിന്‍റെ തുടക്കത്തിൽത്തന്നെ ദർശിച്ചത്. ജില്ലകളിൽ പാലക്കാടും എറണാകുളവും കോഴിക്കോടും യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളിലാണ്. സ്വർണനേട്ടത്തിൽ (അഞ്ച് എണ്ണം) മുന്നിലാണെങ്കിലും എറണാകുളത്തെ പിന്തള്ളി പാലക്കാട് (മൂന്ന് സ്വർണം) പോയിന്‍റ് പട്ടികയുടെ തലപ്പത്ത് ആദ്യദിനം അവസാനിപ്പിച്ചു. പാലക്കാടിനു മൂന്നു സ്വർണവും ആറു വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പെടെ 11 മെഡലും 35 പോയിന്‍റുമുണ്ട്. 32 പോയിന്‍റുമായി എറണാകുളവും 27 പോയിന്‍റുമായി കോഴിക്കോടും തൊട്ടുപിന്നിലാണ്.

സ്കൂളുകളിൽ രണ്ടു സ്വർണവും രണ്ടു വെങ്കലവും ഉൾപ്പെടെ 12 പോയിന്‍റുമായി മാർ ബേസിൽ കോതമംഗലമാണു ലീഡ് ചെയ്യുന്നത്. എഎംഎച്ച്എസ്എസ് പൂവന്പായി, പാലക്കാട് കല്ലടി എച്ച്എസ്എസ് എന്നിവ ഒരു സ്വർണവും രണ്ടു വെള്ളിയും നല്കിയ 11 പോയിന്‍റുമായി രണ്ടാം സ്ഥാനം പങ്കിടുന്നു.

അനീഷ് ആലക്കോട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.