വേഗറാണി
വേഗറാണി
Friday, December 13, 2019 12:01 AM IST
സംഗരൂർ (പഞ്ചാബ്): 65-ാമത് ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക്സിൽ വേഗറാണിയായത് കേരളത്തിന്‍റെ ആൻസി സോജൻ. തൃശൂർ നാട്ടിക ഫിഷറീസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ ആൻസി 12.10 സെക്കൻഡിലാണ് പെണ്‍കുട്ടികളുടെ 100 മീറ്റർ പോരാട്ടത്തിൽ വെന്നിക്കൊടി പാറിച്ചത്. മീറ്റിൽ കേരളത്തിനു ലഭിച്ച ഏക സ്വർണമാണിത്. മികച്ച സ്റ്റാർട്ടിംഗ് ലഭിക്കാതിരുന്ന ആൻസി ആദ്യ 60 മീറ്ററിൽ മൂന്നാം സ്ഥാനത്തായിരുന്നു. എന്നാൽ, അവസാന 40 മീറ്ററിൽ അത്ഭുതകരമായ കുതിപ്പ് നടത്തി ഒന്നാമത് ഫിനിഷ് ചെയ്തു. ഡൽഹിയുടെ തരൻജീത് കൗർ (12.35) വെള്ളിയും ഹരിയാനയുടെ സോണിയ (12.51) വെങ്കലവും സ്വന്തമാക്കി.

അതേസമയം, ആണ്‍കുട്ടികളുടെ 100 മീറ്ററിൽ കേരളത്തിന്‍റെ പ്രതീക്ഷയായിരുന്ന ആർ.കെ. സൂര്യജിത്തിന് എട്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കർണാടകയുടെ വി. ശശികാന്ത് ആണ് വേഗമേറിയ താരമായത്, 10.79 സെക്കൻഡ്. മഹാരാഷ്‌ട്രയുടെ പതിൽ നിഖിൽ (10.97), ഡൽഹിയുടെ ശിവം വൈഷ്ണവ് (11.04) എന്നിവർ വെള്ളിയും വെങ്കലവും സ്വന്തമാക്കി.

അനു, ഗൗരി

ആൻസിയുടെ സ്വർണത്തിനു പിന്നാലെ കേരള അക്കൗണ്ടിൽ മീറ്റിന്‍റെ രണ്ടാം ദിനമായ ഇന്നലെ രണ്ട് വെങ്കല മെഡൽകൂടി ലഭിച്ചു. പെണ്‍കുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ ഗൗരി നന്ദന കേരളത്തിനായി വെങ്കലം സ്വന്തമാക്കി. 57.60 സെക്കൻഡിലാണ് ഗൗരി ഫിനിഷിംഗ് ലൈൻ കടന്നത്. കർണാടകയുടെ പ്രിയ എച്ച്. മോഹനാണ് (55.42) ഈയിനത്തിൽ സ്വർണം. ഹരിയാനയുടെ ദീപാൻഷി (56.75) വെള്ളി സ്വന്തമാക്കി.


പെണ്‍കുട്ടികളുടെ ട്രിപ്പിൾജംപിൽ കേരളത്തിനായി അനു മാത്യു 12.40 മീറ്ററോടെ വെങ്കലത്തിലെത്തി. തമിഴ്നാടിന്‍റെ പി.എം. തബിതയ്ക്കാണ് (12.42) ഈയിനത്തിൽ വെള്ളി. 12.58 മീറ്ററോടെ തമിഴ്നാടിന്‍റെ പി. ബബിഷ മീറ്റ് റിക്കാർഡ് കുറിച്ച് സ്വർണം സ്വന്തമാക്കി. 2013ൽ കേരളത്തിന്‍റെ ജെനിമോൾ ജോയ് കുറിച്ച 12.54 മീറ്റർ എന്ന റിക്കാർഡാണ് പിന്തള്ളപ്പെട്ടത്.
കേരളത്തിനായി ഇറങ്ങിയ അലീന ടി. ഷാജിക്ക് (11.69) അഞ്ചാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളൂ.

മൂന്ന് റിക്കാർഡ്

ഇന്നലെ മൂന്ന് മീറ്റ് റിക്കാർഡുകൾ തകർക്കപ്പെട്ടു. പെണ്‍കുട്ടികളുടെ ട്രിപ്പിൾജംപ്, ഡിസ്കസ് ത്രോ, ആണ്‍കുട്ടികളുടെ 5000 മീറ്റർ റെയ്സ് വാക്ക് എന്നിവയിലാണ് റിക്കാർഡ് പിറന്നത്. റെയ്സ് വാക്കിംഗിൽ ഉത്തരാഖണ്ഡിന്‍റെ പരംജീത് സിംഗ് ബിഷ് (20:19.52 സെക്കൻഡ്) ആണ് പുതിയ സമയം കുറിച്ചത്. പെണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയിൽ ഹരിയാനയുടെ ഗരിമ (45.05 മീറ്റർ) പുതിയ ദൂരം കണ്ടെത്തി.

വില്ലൻ തണുപ്പ്

കേരളത്തിന്‍റെ പ്രകടനം പിന്നോട്ടടിക്കാനുള്ള പ്രധാന കാരണമായി കായികാധ്യാപകർ ചൂണ്ടിക്കാണിക്കുന്നത് സംഗരൂരിലെ അതിശൈത്യമാണ്. വിറങ്ങലിപ്പിക്കുന്ന തണുപ്പാണ് സംഗരൂരിൽ. ഇടയ്ക്ക് മഴയും എത്തുന്നു. കേരള താരങ്ങൾക്ക് തികച്ചും അപരിചിതമായ കാലാവസ്ഥയാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.