കോവിഡ്-19 നിയന്ത്രണം ലംഘിച്ച ജോഫ്ര ആർച്ചറെ ഇംഗ്ലണ്ട് ടീമിൽനിന്ന് പുറത്താക്കി
കോവിഡ്-19 നിയന്ത്രണം ലംഘിച്ച ജോഫ്ര ആർച്ചറെ   ഇംഗ്ലണ്ട് ടീമിൽനിന്ന് പുറത്താക്കി
Thursday, July 16, 2020 11:08 PM IST
മാഞ്ചസ്റ്റർ: കോവിഡ്-19 ഭീഷണി അതിജീവിച്ച് ക്രിക്കറ്റ് ലോകം താളം വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർ പുലിവാലുപിടിച്ചു. കോവിഡ്-19 സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് വെസ്റ്റ് ഇൻഡീസിനെതിരേ ഇന്നലെ ഇംഗ്ലണ്ടിന്‍റെ രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് ആരംഭിക്കുന്നതിനു തൊട്ടു മുന്പാണ് ആർച്ചറിന്‍റെ വഴിവിട്ട നീക്കം ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിന്‍റെ (ഇസിബി) ശ്രദ്ധയിൽപെട്ടത്.

സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ച പേസറെ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽനിന്ന് അതോടെ ഇസിബി പുറത്താക്കി. 13 അംഗ ടീമിൽ ആദ്യം ഉൾപ്പെട്ടിരുന്ന ആർച്ചറെ അവസാന നിമിഷമാണ് പുറത്താക്കിയത്. കളിക്കാർക്കു കോവിഡ് ബാധിക്കാതിരിക്കാൻ എല്ലാ മുൻകരുതലുമെടുത്തു ക്രമീകരിച്ച പ്രത്യേക മേഖല ആർച്ചർ ലംഘിച്ചതായി ഇസിബി അറിയിച്ചു.

ആർച്ചറിനെ അഞ്ച് ദിവസത്തേക്ക് ഐസൊലേഷനിലേക്ക് മാറ്റി. ഈ കാലയളവിൽ രണ്ടു തവണ കോവിഡ്-19 പരിശോധനയ്ക്കും വിധേയനാക്കും. രണ്ട് പരിശോധനയിലും ഫലം നെഗറ്റീവായാൽ മാത്രമേ ആർച്ചറിനു ടീമിലേക്ക് തിരിച്ചെത്താൻ സാധിക്കൂ.

സതാംപ്ടണ്‍ ടെസ്റ്റിൽ പരാജയപ്പെട്ട ഇംഗ്ലണ്ടിന് പരന്പര സജീവമാക്കി നിർത്തണമെങ്കിൽ രണ്ടാം ടെസ്റ്റ് ജയിക്കേണ്ടതുണ്ട്. ഒന്നാം ടെസ്റ്റിൽ കളിച്ച ജയിംസ് ആൻഡേഴ്സൻ, മാർക്ക് വുഡ് എന്നിവർക്കു വിശ്രമം നൽകുന്ന പശ്ചാത്തലത്തിൽ ആർച്ചർ-ബ്രോഡ് പേസ് ആക്രമണത്തിലായിരുന്നു ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷ.

പറ്റിപ്പോയി, മാപ്പ്...

പുറത്താക്കപ്പെട്ടതിനു പിന്നാലെ ആർച്ചർ ആരാധകരോട് മാപ്പ് പറഞ്ഞു. എന്‍റെ ഭാഗത്തുനിന്ന് സംഭവിച്ച പിഴവിന് ഹൃദയത്തിന്‍റെ ഭാഷയിൽ മാപ്പു ചോദിക്കുന്നു. എന്നെ മാത്രമല്ല, സഹതാരങ്ങളെയും ടീം മാനേജ്മെന്‍റിനെയുമാണ് ഞാൻ അപകടത്തിലാക്കിയത്. അതിന്‍റെ എല്ലാ പ്രത്യാഘാതങ്ങളുടെയും ഉത്തരവാദിത്തം എനിക്കു മാത്രമാണ്. ബയോ സെക്യുർ ബബിളിനുള്ളിലുള്ള എല്ലാവരോടും ഒരിക്കൽക്കൂടി മാപ്പു ചോദിക്കുന്നു. മാഞ്ചസ്റ്റർ ടെസ്റ്റ് നഷ്ടമാകുന്നതിൽ വേദനയുണ്ട്. പ്രത്യേകിച്ച് ടീം ഒരു ടെസ്റ്റ് തോറ്റുനിൽക്കുന്പോൾ. രണ്ട് ടീമുകളുടേയും ആത്മവിശ്വാസം തകർക്കുന്ന കാര്യമാണ് ഞാൻ ചെയ്തത്. ഒരിക്കൽകൂടി എല്ലാവരോടും മാപ്പ്- ആർച്ചർ പറഞ്ഞു.


ഇംഗ്ലണ്ട് കരകയറുന്നു

മാഞ്ചസ്റ്റർ: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് കരകയറുന്നു. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഇംഗ്ലണ്ടിന് 81 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. ജോസഫ് ബേണ്‍സ് (15), സാക് ക്രൗളി (0), ജോ റൂട്ട് (23) എന്നിവരുടെ വിക്കറ്റാണ് ആതിഥേയർക്ക് തുടക്കത്തിലേ നഷ്ടപ്പെട്ടത്. ബേണ്‍സിനെയും ക്രൗളിയെയും പുറത്താക്കിയത് റോസ്ടണ്‍ ചേസ് ആണ്. കുട്ടിയുണ്ടായതിന്‍റെ അവധിക്കുശേഷം റൂട്ട് ഇംഗ്ലണ്ടിന്‍റെ ക്യാപ്റ്റൻ സ്ഥാനത്ത് തിരിച്ചെത്തി. 60.4 ഓവർ പൂർത്തിയായപ്പോൾ മൂന്നിന് 142 എന്ന നിലയിലാണ് ഇംഗ്ലണ്ട്.

പുലിവാലായത് വീട്ടിൽ പോയത്!

ആർച്ചറെ അവസാന നിമിഷം ടീമിൽനിന്ന് പുറത്താക്കാനുള്ള കാരണം എന്താണെന്ന് ഇംഗ്ലണ്ട് ആൻഡ് വെൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, ആദ്യ ടെസ്റ്റ് നടന്ന സതാംപ്ടണിൽനിന്ന് രണ്ടാം ടെസ്റ്റിനായി മാഞ്ചസ്റ്ററിലേക്കുള്ള യാത്രാമധ്യേ സ്വന്തം വീട്ടിൽ കയറിയതാണ് ആർച്ചർ ചെയ്ത കുറ്റം. ടീമിന്‍റെ ബയോ സെക്യുർ ബബിൾ (കോവിഡ് ബാധിക്കാതിരിക്കാൻ എല്ലാ മുൻകരുതലുമെടുത്തു ക്രമീകരിച്ച പ്രത്യേക മേഖല) വീട് സന്ദർശനത്തിലൂടെ ആർച്ചർ ലംഘിച്ചെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സതാംപ്ടണിൽനിന്ന് 370 കിലോമീറ്റർ അകലെയുള്ള മാഞ്ചസ്റ്ററിലേക്ക് കളിക്കാരെ കാറുകളിലാണ് കൊണ്ടുപോയത്. പോകുന്ന വഴിയിൽ കാർ എവിടെയും നിർത്താൻ പാടില്ല, മുൻകൂട്ടി നിശ്ചയിച്ച പന്പുകളിൽനിന്ന് മാത്രമെ ഇന്ധനം നിറയ്ക്കാവൂ, ബയോ സെക്യുർ കൗണ്ടി ഗ്രൗണ്ടിൽ മാത്രമെ ഉച്ചഭക്ഷണത്തിനായി നിർത്താവൂ എന്നീ നിബന്ധനകളാണ് ഇസിബി നൽകിയിരുന്നത്. എന്നാൽ, യാത്രയ്ക്കിടെ ബ്രൈട്ടനിലുള്ള വീട്ടിലേക്ക് ആർച്ചർ കാർ തിരിച്ചുവിട്ടു. അതിലൂടെ ടീമിന്‍റെ ബയോ സെക്യുർ പ്രോട്ടോകോൾ ആർച്ചർ ലംഘിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.