സ്പ്രിന്‍റ് റാണി
സ്പ്രിന്‍റ്  റാണി
Wednesday, August 4, 2021 12:05 AM IST
ടോക്കിയോ: ഭൂഗോളമേ കാണുക, ഒളിന്പിക്സിന്‍റെ ചരിത്രത്താളുകളിൽ ജമൈക്കയുടെ എലെയ്ൻ തോംസണിന്‍റെ കൈയൊപ്പ്. ഒളിന്പിക് ചരിത്രത്തിൽ സ്പ്രിന്‍റ് ഡബിൾ നിലനിർത്തുന്ന ആദ്യ വനിതാ താരം എന്ന റിക്കാർഡ് ഇരുപത്തൊന്പതുകാരിയായ എലെയ്ൻ ടോക്കിയോയിൽ കുറിച്ചു.

100 മീറ്റർ പോരാട്ടത്തിൽ 33 വർഷം പഴക്കമുള്ള ഒളിന്പിക് റിക്കാർഡ് തിരുത്തി സ്വർണം സ്വന്തമാക്കിയ എലെയ്ൻ, 200 മീറ്ററിലും സുവർണനേട്ടത്തിലേക്ക് ഓടിയെത്തി. 21.53 സെക്കൻഡിലാണ് എലെയ്ൻ ഫിനിഷ് ചെയ്തത്. 2016 റിയോ ഒളിന്പിക്സിലും 100, 200 മീറ്റർ സ്വർണം ഈ ജമൈക്കൻ എക്സ്പ്രസിനായിരുന്നു.

അമേരിക്കയുടെ ഫ്ളോറെൻസ് ജോയ്നെറുടെ പേരിലാണ് 200 മീറ്റർ ഒളിന്പിക്, ലോക റിക്കാർഡുകൾ. 1988 സോൾ ഒളിന്പിക്സിൽ ജോയ്നർ കുറിച്ച 21.34 സെക്കൻഡ്, 33 വർഷം പഴക്കമുള്ള ആ റിക്കാർഡിനോട് ഏറെ അടുത്തെത്തിയെങ്കിലും തകർക്കാൻ എലെയ്നു സധിച്ചില്ല. ജോയ്നറിനു പിന്നിൽ, വനിതാ 200 മീറ്റർ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സമയമാണ് എലെയ്ന്‍റെ 21.53 സെക്കൻഡ് എന്നതു മറ്റൊരു ചരിത്രം.

100 മീറ്ററിൽ വെള്ളി നേടിയ ജമൈക്കയുടെ ഷെല്ലി ആൻ ഫ്രേസറിന് (21.94) നാലാം സ്ഥാനംകൊണ്ടും 2016 റിയോയിൽ നാലാമതായിരുന്ന ഐവറികോസ്റ്റിന്‍റെ മേരി ജോസ് ത ലൂ (22.27) അഞ്ചാം സ്ഥാനംകൊണ്ടും തൃപ്തിപ്പെട്ടു.


എംബോമ ബോംബ്

വനിതാ 200 മീറ്ററിലെ സെൻസേഷണൽ സ്റ്റാർ ആയതു വെള്ളി മെഡൽ സ്വന്തമാക്കിയ നമീബിയയുടെ ക്രിസ്റ്റീന എംബോമയെന്ന പതിനെട്ടുകാരിയായിരുന്നു. ഈ കൗമാര താരം അവസാന 40 മീറ്ററിൽ നടത്തിയ മിന്നൽ കുതിപ്പിൽ അമേരിക്കയുടെ ഗബ്രിയേൽ തോമസും (വെങ്കലം 21.87 സെക്കൻഡ്) ഷെല്ലി ആൻ ഫ്രേസറും നിലംപൊത്തി. 21.81 സെക്കൻഡിൽ ഫിനിഷ് ചെയ്ത എംബോമ വെള്ളിയിൽ മുത്തമിട്ടു.

അണ്ടർ 20 ലോക റിക്കാർഡ് സമയം കുറിച്ചായിരുന്നു ടോക്കിയോയിലെ ഒളിന്പിക് സ്റ്റേഡിയത്തിൽ എംബോമ ബോംബ് പൊട്ടിയത്. അതോടെ ഒളിന്പിക് ഫൈനലിനു മുന്പ് 200 മീറ്റർ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സമയത്തിന് (21.61) ഉടമയായിരുന്ന ഗബ്രിയേൽ തോമസ് വെങ്കലത്തിലേക്കു പിന്തള്ളപ്പെട്ടു. എലെയ്ന്‍റെ കുതിപ്പിൽ ഗബ്രിയേൽ തോമസിന്‍റെ 21.61 സെക്കൻഡ് ചരിത്രത്തിലെ മൂന്നാമത്തെ സമയത്തിലേക്ക് ഇറങ്ങുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.