ബ്രസീലിനെ ഷൂട്ടൗട്ടിൽ കീഴടക്കി ക്രൊയേഷ്യ സെമിയിൽ
ബ്രസീലിനെ ഷൂട്ടൗട്ടിൽ  കീഴടക്കി ക്രൊയേഷ്യ സെമിയിൽ
Saturday, December 10, 2022 2:29 AM IST
ദോഹ: ഇല്ല, ഖത്തറിൽ ഇനി കാനറികൾ ഇല്ല... പെനൽറ്റി ഷൂട്ടൗട്ടിലൂടെ ലൂക്കാ മോഡ്രിച്ചിന്‍റെ ക്രൊയേഷ്യ നെയ്മറിന്‍റെ ബ്രസീലിനു മടക്ക ടിക്കറ്റ് നൽകി. വാശിയേറിയ ക്വാർട്ടർ ഫൈനലിൽ പെനൽറ്റി ഷൂട്ടൗട്ടിലൂടെ 4-2ന് കാനറികളുടെ ചിറകരിഞ്ഞ് ചേക്കേർഡ്സ് ടിറ്റെയുടെ ടീമിനു ചെക്കുവച്ചു. ഹൃദയം പിളർന്നവേദനയാൽ കാനറികളുടെ കണ്ണീർവാർന്നു... ലോകകപ്പ് ചരിത്രത്തിൽ ക്രൊയേഷ്യയോട് ബ്രസീലിന്‍റെ ആദ്യ തോൽവിയാണിത്.

നിശ്ചിത സമയത്ത് ഗോൾ രഹിത സമനില ആയതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. അധികസമയത്തിന്‍റെ ആദ്യപകുതിയിലെ ഇഞ്ചുറി ടൈമിൽ (105+1’) നെയ്മറിന്‍റെ ഗോളിൽ ബ്രസീൽ ലീഡിൽ. ചെറിയ വിശ്രമത്തിനുശേഷം വീണ്ടും കളത്തിലെത്തിയ ക്രൊയേഷ്യ ഗോൾ മടക്കാനുള്ള തീവ്രശ്രമം ആരംഭിച്ചു. 116-ാം മിനിറ്റിൽ ബ്രൂണോ പെറ്റ്കോവിച്ചിലൂടെ അവർ ബ്രസീൽ വലയിൽ പന്ത് നിക്ഷേപിച്ചു. അതോടെ മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക്.

ഷൂട്ടൗട്ടിൽ ബ്രസീലിന്‍റെ ആദ്യ കിക്കെടുത്ത റോഡ്രിഗൊയുടെ ഷോട്ട് ക്രൊയഷ്യൻ ഗോളി ഡൊമിനിക് ലിവാകോവിച്ച് തടഞ്ഞു. കാസെമിറൊ, പെഡ്രൊ എന്നിവർ ഗോൾ നേടിയെങ്കിലും നിർണായകമായ നാലാം കിക്ക് എടുക്കാനെത്തിയ മാർഖ്വീഞ്ഞോസിനു പിഴച്ചു. പോസ്റ്റിലിടിച്ച് ഷോട്ട് പാഴായതോടെ ക്രൊയേഷ്യക്കാർ മൈതാനം കീഴടക്കി... ലോകകപ്പ് ചരിത്രത്തിലെ എല്ലാ ഷൂട്ടൗട്ടിലും ജയിച്ചു എന്നത് ക്രൊയേഷ്യ ആവർത്തിച്ചു. തുടർച്ചയായ രണ്ടാം തവണയാണ് ക്രൊയേഷ്യ ലോകകപ്പ് സെമിയിൽ പ്രവേശിക്കുന്നത്.

തിയാഗൊ - ലൂക്ക

ഫിഫ ലോകകപ്പിലും (17) യൂറോസിലുമായി (13) ലൂക്ക മോഡ്രിച്ചിന്‍റെ 30-ാമത് പ്രമുഖ മത്സരമായിരുന്നു ബ്രസീലിന് എതിരായത്. ക്രൊയേഷ്യക്കായി മേജർ ടൂർണമെന്‍റിൽ ഇത്രയും മത്സരം കളിക്കുന്ന ആദ്യ താരമായി ലൂക്ക മോഡ്രിച്ച്. 38 കാരനായ ബ്രസീലിന്‍റെ തിയാഗൊ സിൽവയും 37 കാരനായ ലൂക്ക മോഡ്രിച്ചും ഒന്നിച്ച് സ്റ്റാർട്ടിംഗ് ഇലവനുകളിൽ ഇറങ്ങിയതോടെ മറ്റൊരു ചരിത്രവും ഫിഫ ലോകകപ്പിൽ കുറിക്കപ്പെട്ടു.

1958ൽ ജർമനിയും സ്വീഡനും തമ്മിലുള്ള സെമി പോരാട്ടത്തിനുശേഷം രണ്ട് ടീമിന്‍റെ സ്റ്റാർട്ടിംഗ് ഇലവനിലും 37+ വയസുള്ള കളിക്കാർ അണിനിരന്നത് ഇതാദ്യമാണ്. അന്ന് ജർമനിയുടെ ഫ്രിറ്റ്സ് വാൾട്ടറിനും സ്വീഡന്‍റെ ഗണ്ണർ ഗ്രീനിനും 37 വയസ് ആയിരുന്നു.


മതിലായി ലിവാകോവിച്ച്

ഗ്വാർഡിയോളും ലിവാകോവിച്ചും കാനറികളുടെ വഴിമുടക്കി മലപോലെ നിന്നു. 47-ാം മിനിറ്റിൽ ഗ്വാർഡിയോൾ സെൽഫ് ഗോൾ അടിക്കേണ്ടനിമിഷത്തിൽ ലിവാകോവിച്ചിന്‍റെ അദ്ഭുത രക്ഷപ്പെടുത്തൽ. 55-ാം മിനിറ്റിൽ വീണ്ടും ലിവാകോവിച്ച്. റിച്ചാർലിസണ്‍ നൽകിയ പാസിൽ നെയ്മർ ബോക്സിനുള്ളിൽ ഇടത് ഭാഗത്തുനിന്ന് തൊടുത്ത ഷോട്ട് ലിവാകോവിച്ച് തടഞ്ഞു.

66-ാം മിനിറ്റിൽ പക്വെറ്റയുടെ ഗോൾ ശ്രമവും ലിവാകോവിച്ചിനു മുന്നിൽ നിഷ്പ്രഭം. 76-ാം മിനിറ്റിൽ വീണ്ടും ലിവാകോവിച്ച്, നെയ്മറിന്‍റെ ഗോൾ ശ്രമം വിഫലം. ൂട്ടൗട്ടിലും ലിവാകോവിച്ച് ക്രൊയേഷ്യയുടെ രക്ഷകനായി.

ഗോൾവഴി...

നെയ്മർ (105+1)

ക്രൊയേഷ്യൻ പ്രതിരോധം പിളർത്താൻ അവസരം കാത്ത് ബോക്സിനു പുറത്ത് വട്ടമിട്ടു ബ്രസീൽ താരങ്ങൾ. ലൂക്കാസ് പക്വേറ്റയുമായി പന്ത് കൈമാറി നെയ്മറുടെ മുന്നേറ്റം. പന്തുമായി ബോക്സിലേക്കു കയറിയ നെയ്മർ തടയാനെത്തിയ ഗോൾകീപ്പർ ലിവാക്കോവിച്ചിനെ വെട്ടിയൊഴിയുന്നു. സെക്കൻഡ് പോസ്റ്റിനു സമീപത്തുനിന്നു നെയ്മറിന്‍റെ തകർപ്പൻ ഫിനിഷിംഗ്.

പെട്കോവിച്ച് (116’)

ബ്രസീൽ ബോക്സിലേക്കു മിസ്ലാവ് ഓർസിച്ചിന്‍റെ കുതിപ്പ്. മുന്നോട്ടുകയറി നിൽക്കുകയായിരുന്ന ബ്രസീൽ താരങ്ങൾ പ്രതിരോധിക്കാനായി ബോക്സിലേക്കു പാഞ്ഞടുക്കുന്നു. ബോക്സിനുള്ളിൽനിന്ന പെട്കോവിച്ചിന് ഓർസിച്ചിന്‍റെ ക്രോസ്. പെട്കോവിച്ചിന്‍റെ ഇടംകാൽ ഷോട്ട്; പൊട്ടിമുളച്ചപോലെ ഒരു സമനിലഗോൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.