ആലപ്പുഴ: മാരകമയക്കു മരുന്നുകളുമായി മൂന്നു യുവാക്കൾ പിടിയിൽ. അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ആറു പാക്കറ്റ് സിന്തറ്റിക് ഡ്രഗ് ആയ എംഡിഎംഎ, 15 ടിൻ ഹാഷിഷ് ഓയിൽ, 100 പാക്കറ്റ് കഞ്ചാവ് എന്നിവയുമായിട്ടാണ് യുവാക്കളെ പിടികൂടിയത്.
ആലപ്പുഴ വെള്ളക്കിണർ പുന്നക്കൽ വലിയമരം വാർഡിൽ മഠത്തിൽപറന്പിൽ സിയ (32), ആലപ്പുഴ തിരുവാന്പാടി പുന്നക്കൽ വലിയമരം വാർഡിൽ സുഹൈൽ (27), കരിക്കുളം വാഴയിൽ എൽസണ്‍ (23) എന്നിവരെയാണ് സൗത്ത് പോലീസ് പിടികൂടിയത്. മയക്കുമരുന്നു സംഘത്തിലെ മുഖ്യകണ്ണികളാണ് മൂവരുമെന്നു പോലീസ് പറഞ്ഞു.
ഹൗസ്ബോട്ടുകളിലെ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടും ഡിജെ പാർട്ടികളിലേക്കും വില്പനയ്ക്കായി കൊണ്ടുവന്നവയാണ് മയക്കുമരുന്നുകൾ. ജില്ലാ പോലീസ് മേധാവി ജയിംസ് ജോസഫിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈെസ്പി എൻ.ആർ. ജയരാജ്, സൗത്ത് സിഐ എം.കെ. രാജേഷ്, എസ്ഐ കെ.ജി. രതീഷ്, പ്രൊബേഷണറി എസ്ഐമാരായ സുനേവ്, രാജീവ്, എഎസ്ഐ മോഹൻകുമാർ, സിപിഒമാരായ റോബിൻസണ്‍, സിദ്ദിഖ്, പ്രവീഷ്, അബീഷ്, അരുണ്‍കുമാർ, ആന്റണി, ദിനുലാൽ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.