മിസൈൽ പരീക്ഷണവുമായി വീണ്ടും ഉത്തരകൊറിയ
മിസൈൽ പരീക്ഷണവുമായി വീണ്ടും ഉത്തരകൊറിയ
Friday, May 10, 2019 12:19 AM IST
സീയൂൾ: അഞ്ചു ദിവസത്തിനുള്ളിൽ രണ്ടാം തവണയും മിസൈലുകൾ വിക്ഷേപിച്ച് ഉത്തരകൊറിയ. യുഎസിന്‍റെ പ്രത്യേക പ്രതിനിധി സ്റ്റീഫൻ ബീഗൺ ദക്ഷിണ കൊറിയൻ തലസ്ഥാനമായ സിയൂളിൽ ഇന്നലെ ചർച്ചയ്ക്കെത്തിയ അവസരത്തിൽ തന്നെയാണു രണ്ടു ഹ്രസ്വദൂര മിസൈലുകൾ പ്യോംഗ്യാംഗ് വിക്ഷേപിച്ചതെന്നതു ശ്രദ്ധേയമാണ്.

ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും അമേരിക്കൻ പ്രസിഡന്‍റ് ട്രംപും ഹാനോയിയിൽ നടത്തിയ രണ്ടാം ഉച്ചകോടി പൊളിഞ്ഞശേഷം നിരായുധീകരണ ചർച്ചകൾക്കായി ദക്ഷിണകൊറിയയിലെത്തുന്ന മുതിർന്ന യുഎസ് ഉദ്യോഗസ്ഥനാണു ബീഗൻ.ശനിയാഴ്ചയും ഉത്തരകൊറിയ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലും റോക്കറ്റുകളും വിക്ഷേപിച്ചിരുന്നു.


വടക്കുപടിഞ്ഞാറൻ നഗരമായ കുസോംഗിൽനിന്ന് ഇന്നലെ വിക്ഷേപിച്ച ആദ്യമിസൈൽ 420 കിലോമീറ്ററും രണ്ടാമത്തേത് 270 കിലോമീറ്ററും ദൂരം സഞ്ചരിച്ചെന്നു ദക്ഷിണകൊറിയൻ ഉദ്യോഗസ്ഥർ പറഞ്ഞു.

യുഎസിന്‍റെമേൽ സമ്മർദം ചെലുത്തി ഉപരോധം പിൻവലിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായിരിക്കും മിസൈൽ വിക്ഷേപണമെന്നു കരുതപ്പെടുന്നു. ഹാനോയ് ഉച്ചകോടി പരാജയപ്പെട്ടതിൽ പ്യോംഗ്യാംഗിന് അസംതൃപ്തിയുണ്ട്. യുഎസിനെ പ്രതിഷേധം അറിയിക്കാൻകൂടി ലക്ഷ്യമിട്ടായിരിക്കും അവർ വീണ്ടും മിസൈൽ പരീക്ഷണം നടത്തിയതെന്ന് ദക്ഷിണകൊറിയൻ പ്രസിഡന്‍റ് മൂൺജേ ഇൻ അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.