ഓണം ഫെയറിലും ഗൃഹോപകരണ വിപണനവുമായി സപ്ലൈകോ
ഓണം ഫെയറിലും ഗൃഹോപകരണ  വിപണനവുമായി സപ്ലൈകോ
Wednesday, August 21, 2019 11:25 PM IST
കൊച്ചി: നാല് മാസത്തിനിടെ വില്പന ഒരു കോടി കവിഞ്ഞതോടെ ഓണം ഫെയറുകളിലും ഗൃഹോപകരണ വിപണനവുമായി സപ്ലൈകോ രംഗത്ത്. ഓണത്തോടനുബന്ധിച്ച് 133 ഔട്ട്‌ലെറ്റുകളിൽ വിപണനം തുടങ്ങുന്നതിനു പുറമേയാണു 14 ജില്ലാ ഫെയറുകളിൽ ഗൃഹോപകരണ വില്പന നടത്താനുള്ള തീരുമാനം.

സെപ്റ്റംബർ ഒന്നു മുതൽ 10 വരെ നടക്കുന്ന ജില്ലാ ഫെയറുകൾക്കു പുറമേ ഗൃഹോപകരണ വിപണനത്തിനു സൗകര്യമുള്ള താലൂക്ക് ഫെയറുകളിലും ഗൃഹോപകരണ വിപണനത്തിന് പദ്ധതിയുണ്ട്. ഇതിലൂടെ കൂടുതൽ വരുമാനം ലഭിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ജൂണ്‍ വരെയുള്ള കണക്കുകൾ പ്രകാരമാണ് വില്പന ഒരു കോടി കവിഞ്ഞത്. ഇതിലൂടെ സപ്ലൈക്കോയ്ക്കുണ്ടായ ലാഭമാകട്ടെ പത്ത് ലക്ഷത്തോളം രൂപയുടേതും.

സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട 10 ഔട്ട്‌ലെറ്റുകളിൽ കഴിഞ്ഞ ഫെബ്രുവരി 26 ന് ആരംഭിച്ച ഗൃഹോപകരണ വിപണനം കുതിക്കുകയാണ്. തുടക്കത്തിൽ മൂന്നു കന്പനികളുടെ ഗൃഹോപകരണങ്ങളാണു ലഭിച്ചിരുന്നതെങ്കിൽ നിലവിൽ പത്തോളം കന്പനികൾ സപ്ലൈകോയുമായി കൈകോർത്തിട്ടുണ്ട്.


പണനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ഏപ്രിലിൽ 20 ഔട്ട്‌ലെറ്റുകളിലും ജൂണിൽ 71 ഔട്ട്‌ലെറ്റുകളിലേക്കും ഘട്ടംഘട്ടമായി ഗൃഹോപകരണങ്ങൾ എത്തിച്ചിരുന്നു. ആദ്യഘട്ടത്തിൽ ആരംഭിച്ച ഔട്ട്‌ലെറ്റുകളിലൂടെയാണു ജൂണ്‍ വരെയുള്ള മാസങ്ങളിൽ കൂടുതലായും വില്പന നടന്നത്.

കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും വിപണിയിലെ ചൂഷണം അവസാനിപ്പിക്കുന്നതിനുമായാണു സപ്ലൈക്കോ ഗൃഹോപകരണ വിപണനം ആരംഭിച്ചത്.

ആദ്യ 12 ദിവസത്തിനിടെമാത്രം 20 ലക്ഷം രൂപയുടെ വില്പനയാണു നടന്നത്. എംആർപിയിൽനിന്നു 40 ശതമാനംവരെ കുറഞ്ഞ വിലയിലാണു വില്പന. സ്ഥലപരിമിതിയെത്തുടർന്ന് ഔട്ട്‌ലെറ്റുകളിൽ കൂടുതൽ ഉപകരണങ്ങൾ പ്രദർശിപ്പിക്കാനാകാത്തതു തിരിച്ചടിയാകുന്നുണ്ടെങ്കിലും ഉപഭോക്താക്കൾ ബുക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്തുന്നതായി അധികൃതർ വ്യക്തമാക്കി.

റോബിൻ ജോർജ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.