ഇറക്കുമതി ഉയർന്നു; റബർവില കുത്തനെ താഴേക്ക്
ഇറക്കുമതി ഉയർന്നു; റബർവില കുത്തനെ താഴേക്ക്
Monday, September 23, 2019 12:55 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

ടയർ ലോബി ഇറക്കുമതിയിൽ പിടിമുറുക്കി, ആഭ്യന്തര ഷീറ്റ് വില ഇടിഞ്ഞു, കാർഷികമേഖലയിൽ പുതിയ ചരക്ക് വില്പനയ്ക്ക് സജ്ജം. ഉത്തരേന്ത്യയിൽനിന്നുള്ള നവരാത്രി ഡിമാൻഡിനെ വെളിച്ചെണ്ണ ഉറ്റുനോക്കുന്നു. ഏലക്ക ശേഖരിക്കാൻ ആഭ്യന്തര - വിദേശ വാങ്ങലുകാർ ലേലകേന്ദ്രങ്ങളിൽ. കുരുമുളക് വില വീണ്ടും കുറഞ്ഞു. ആഭരണവിപണികളിൽ പവന് ചാഞ്ചാട്ടം.

റബർ

കാലാവസ്ഥ അനുകൂലമായതോടെ റബർ ഉത്പാദനം അനുദിനം ഉയർന്നതിനിടെ ടയർ ലോബി ഷീറ്റ് വില വീണ്ടും ഇടിച്ചു. ഉത്സവദിനങ്ങൾ കഴിഞ്ഞ് കർഷകർ തോട്ടങ്ങളിൽ സജീവമായതിനാൽ ഉത്പാദനം മുൻ മാസങ്ങളെ അക്ഷേപിച്ച് ഇനിയുള്ള ദിവസങ്ങളിൽ ഉയരുമെന്ന സൂചനയാണ് കാർഷികമേഖല നല്കുന്നത്. ഇതിനിടെ ആഗോളവിപണിയിൽ ലഭ്യത കനത്തതിനാൽ സ്റ്റോക്ക് വിറ്റുമാറാനുള്ള മത്സരത്തിലാണ് മുഖ്യ ഉത്പാദക രാജ്യങ്ങൾ.

തായ്‌ലൻഡും ഇന്തോനേഷ്യയും മലേഷ്യയും വിയറ്റ്നാമും വില്പനക്കാരാണ്. ബാങ്കോക്ക് റബർ വില 10,800 രൂപ വരെ താഴ്ത്തിയത് ഇന്ത്യൻ വ്യവസായികളെ ആകർഷിച്ചു. ആഭ്യന്തരവിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇറക്കുമതിയാണ് മെച്ചമെന്ന നിലപാടിലാണ് ടയർ ലോബി. ഇത് പുതിയ കച്ചവടങ്ങൾക്ക് അവരെ പ്രേരിപ്പിച്ചതയാണ് റിപ്പോർട്ടുകൾ. ഇറക്കുമതി ഡ്യൂട്ടിയും കപ്പൽ കൂലിയും നല്കിയാലും ഇറക്കുമതി റബർതന്നെയാണ് അവർക്ക് ലാഭകരം. പ്രതിമാസം അര ലക്ഷം ടൺ റബർ വീതം ഇറക്കുമതിക്ക് അവർ കച്ചവടങ്ങൾ ഉറപ്പിക്കുന്നുണ്ട്.

രാജ്യാന്തര റബർവില ആകർഷകമായതിനാൽ വർഷാവസാനം വരെയുള്ള ഷിപ്പ്മെന്‍റുകൾക്ക് വിലപേശൽ നടക്കുന്നുണ്ട്. ടോക്കോമിൽ റബർ വില കിലോഗ്രാമിന് 164 യെന്നിലാണെങ്കിലും 174 യെന്നിലേക്ക് തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. ഇതിനിടെ സംസ്ഥാനത്തെ ഒട്ടുമിക്ക റബർത്തോട്ടങ്ങളിലും ടാപ്പിംഗ് ഊർജിതമായി. മരങ്ങളിൽനിന്നുള്ള യീൽഡ് മെച്ചപ്പെട്ടതോടെ ചെറുകിട വിപണികളിൽ ലാറ്റക്സ് വരവും ഉയർന്നു. വാരാന്ത്യം ലാറ്റക്സ് 9,700 രൂപയിലണ്. കാർഷികമേഖലകളിൽ റബർ ഷീറ്റ് സംസ്കരണവും പുരോഗമിക്കുന്നു. പിന്നിട്ട വാരം ടയർ വ്യവസായികൾ പുതിയ ക്വട്ടേഷൻ ഇറക്കാതെ രംഗത്തുനിന്ന് അകന്നുകളിച്ചു. 13,700 രൂപയിൽ വില്പനയ്ക്കു തുടക്കം കുറിച്ച നാലാം ഗ്രേഡ് റബർവില ശനിയാഴ്ച 12,700ലേക്ക് ഇടിഞ്ഞു. അഞ്ചാം ഗ്രേഡ് റബർ 13,400ൽനിന്ന് 12,300 രൂപയായി.

നാളികേരം

തമിഴ്നാട്ടിലെ കൊപ്രയാട്ട് വ്യവസായികൾ നവരാത്രി ഡിമാൻഡിനായി ഉറ്റുനോക്കുകയാണ്. വെളിച്ചെണ്ണയ്ക്ക് ഓണവില്പന മങ്ങിയത് തമിഴ്നാട് ലോബിക്ക് കനത്ത തിരിച്ചടിയായി. അവരുടെ പ്രതീക്ഷയ്ക്കൊത്ത് സ്റ്റോക്ക് വിറ്റഴിക്കാനായില്ല.


ഓണവിപണി നിയന്ത്രിച്ചത് വിദേശ ഭക്ഷ്യയെണ്ണകളായിരുന്നു. അതുകൊണ്ട് ഉയർന്ന വിലയുള്ള വെളിച്ചെണ്ണ പല അവസരത്തിലും പിൻതള്ളപ്പെട്ടു. വിലക്കുറവാണ് ഇറക്കുമതി പാചകയെണ്ണകൾക്ക് വിപണി പിടിക്കാൻ അവസരമൊരുക്കിയത്. കൊച്ചിയിൽ വെളിച്ചെണ്ണയ്ക്ക് 300 രൂപ ഉയർന്ന് 15,200 രൂപയായി. കൊപ്ര 10,170 ലാണ് വാരാന്ത്യം.

ഏലം

ഏലത്തോട്ടങ്ങളിൽ വിളവെടുപ്പ് ഊർജിതമായി. ഉത്സവദിനങ്ങളിൽ സ്തംഭിച്ച ഏലക്ക വിളവെടുപ്പ് പുനരാരംഭിച്ചതോടെ ലേല കേന്ദ്രങ്ങളിൽ പുതിയ ചരക്കുവരവ് ഉയർന്നു. അതേസമയം, വിപണികളിൽ ഏലക്കക്ഷാമം തുടരുന്നതിനാൽ ലേലത്തിനെത്തുന്ന ചരക്കിൽ ഭുരിഭാഗവും വിറ്റഴിഞ്ഞു. ഒരു മാസമായി മികച്ചയിനങ്ങൾ കിലോഗ്രാമിന് 3700 രൂപ റേഞ്ചിലാണ്. നവരാത്രി-ദീപാവലി ഡിമാൻഡ് ഏലത്തിന് മികവു പകരാം. ക്രിസ്മസ്-ന്യൂ ഇയർ വേളയിലെ ആവശ്യങ്ങൾക്കായി വിദേശരാജ്യങ്ങളും രംഗത്തിറങ്ങും. കഴിഞ്ഞമാസം രേഖപ്പെടുത്തിയ 7,000 രൂപയാണ് ഏലക്കയുടെ റിക്കാർഡ് വില. ആഭ്യന്തര വ്യാപാരികൾക്കൊപ്പം കയറ്റുമതിക്കാരും ഏലക്ക സംഭരിക്കുന്നുണ്ട്.

കുരുമുളകിന്

കൂർഗിൽനിന്നുള്ള വില്പനസമ്മർദം കുരുമുളകിനു തിരിച്ചടിയായി. വിദേശ കുരുമുളക് ഇറക്കുമതിത്തോത് ഉയർന്ന വിവരം കൂർഗിലെ വൻകിട തോട്ടങ്ങളെ വില്പനക്കാരാക്കി. അവർ കിലോഗ്രാമിന് 300 രൂപയ്ക്കു പോലും ചരക്ക് വാഗ്ദാനം ചെയ്തു. ഇത് ഹൈറേഞ്ച്, വയനാടൻ ചരക്കിന് ഡിമാൻഡ് കുറച്ചു.

അന്താരാഷ്‌ട്ര മാർക്കറ്റിൽ ഇന്ത്യൻ മുളകുവില ടണ്ണിന് 5000 ഡോളർ റേഞ്ചിലാണ്. വിയറ്റ്നാം 2000 ഡോളറിനും ഇന്തോനേഷ്യയും ബ്രസീലും 2500 ഡോളറിനും ശ്രീലങ്ക 2800 ഡോളറിനും ക്വട്ടേഷൻ ഇറക്കുന്നതായി റീ സെല്ലർമാർ വ്യക്തമാക്കി. ഉത്തരേന്ത്യൻ അന്വേഷണങ്ങളുടെ അഭാവം മൂലം കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വാരാന്ത്യം 34,500 രൂപയായി.

സ്വർണം

സ്വർണവിലയിൽ ചാഞ്ചാട്ടം. ആഭരണവിപണികളിൽ സ്വർണവില പവന് 27,760 രൂപയിൽനിന്ന് 28,080ലേക്ക് തുടക്കത്തിൽ കയറിയെങ്കിലും വാരത്തിന്‍റെ രണ്ടാം പകുതിയിൽ പവൻ 27,680 രൂപയായി താഴ്ന്നു.

എന്നാൽ, ശനിയാഴ്ച പവൻ 27,800ലേക്കും ഉച്ചയോടെ 27,920ലേക്കും ഉയർന്നു. രണ്ടു തവണകളിലായി മൊത്തം 240 രൂപ കയറി. ഒരു ഗ്രാം സ്വർണവില 3,490 രൂപ. ന്യൂയോർക്കിൽ സ്വർണം 1485 ഡോളറിൽനിന്ന് 1516ലേക്ക് ഉയർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.