വളർച്ച കുറയുമെന്നു മൂഡീസും
വളർച്ച 
കുറയുമെന്നു മൂഡീസും
Friday, November 15, 2019 12:14 AM IST
ന്യൂഡൽഹി: ഇന്ത്യയുടെ റേറ്റിംഗ് പ്രതീക്ഷ താഴ്ത്തിയതിനു പിന്നാലെ മൂഡീസ് ഇന്ത്യയുടെ വളർച്ചാപ്രതീക്ഷയും താഴ്ത്തി. കഴിഞ്ഞ മാസം കൈക്കൊണ്ട നിഗമനമാണ് ഇപ്പോൾ തിരുത്തിയത്.

2019-20 ലെ ഇന്ത്യൻ ജിഡിപി വളർച്ച 5.8 ശതമാനമാകുമെന്നു കഴിഞ്ഞ മാസം പ്രവചിച്ചത് ഇപ്പോൾ 5.6 ശതമാനമായി താഴ്ത്തി.

സർക്കാർ എടുത്ത നടപടികൾ വില്പനമാന്ദ്യത്തിനു പരിഹാരം കാണില്ലെന്ന് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് വിലയിരുത്തി. സന്പദ്ഘടനയിലെ പ്രശ്നം ഉപഭോഗ ആവശ്യം കുറഞ്ഞതാണ്. ഉപഭോക്താക്കളുടെ പക്കൽ ചെലവഴിക്കാനുള്ള പണം കൂട്ടിയാലേ ഈ പ്രശ്നത്തിനു പരിഹാരമാകൂ. ജനങ്ങളുടെ കൈയിൽ പണം കൂട്ടാനുള്ള നടപടികളല്ല കേന്ദ്രസർക്കാരിൽ നിന്നുണ്ടായത്: മൂഡീസ് അഭിപ്രായപ്പെട്ടു. 2019-20-ൽ 6.2 ശതമാനം വളരുമെന്നായിരുന്നു ആദ്യം കണക്കാക്കിയത്. അതാണു രണ്ടു തവണ കുറച്ചത്.

റിസർവ് ബാങ്ക്, ഐഎംഎഫ്, ഫിച്ച് റേറ്റിംഗ്സ്, ഒഇസിഡി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, നോമുറ തുടങ്ങിയ മറ്റ് അനവധി സ്ഥാപനങ്ങളും ഇന്ത്യയുടെ വളർച്ചാപ്രതീക്ഷ ഗണ്യമായി താഴ്ത്തിയിരുന്നു.


മൂഡീസ് ഇന്ത്യയുടെ റേറ്റിംഗ് പ്രതീക്ഷ സുസ്ഥിരം എന്നതിൽനിന്നു താഴോട്ട് (നെഗറ്റീവ്) എന്നാക്കിയിരുന്നു. ഈ താഴ്ത്തൽ റേറ്റിംഗ് താഴ്ത്തുന്നതിനു മുന്നോടിയാണെന്നു കരുതപ്പെടുന്നു.

മൂലധനനിക്ഷേപം കുറയുന്നതു മൂലമുള്ള മുരടിപ്പ് എന്നാണ് ഒക്‌ടോബറിൽ ഇന്ത്യൻ സാന്പത്തിക ദുരിതത്തെ മൂഡീസ് വിശേഷിപ്പിച്ചത്. ഇപ്പോൾ ദുരിതം കൂടുതൽ വ്യാപകമായിരിക്കുന്നു. അത് ഉപഭോഗത്തെയും ഉത്പന്നങ്ങൾക്കുള്ള ആവശ്യത്തെയും ബാധിച്ചിരിക്കുന്നു. ഗ്രാമീണമേഖലയിൽ ധനകാര്യ ബുദ്ധിമുട്ട് വർധിച്ചുവരുന്നതായും മൂഡീസ് കണക്കാക്കി.

2020-21-ൽ 6.6 ശതമാനത്തിലേക്കും 2021-22 ൽ 6.7 ശതമാനത്തിലേക്കും ഇന്ത്യയുടെ വളർച്ച എത്തുമെന്നു മൂഡീസ് കരുതുന്നു. എങ്കിലും പഴയ എട്ടു ശതമാനം തോതിലുള്ള വളർച്ചയിലേക്ക് ഏറെ ദൂരമുണ്ടെന്നാണു റേറ്റിംഗ് ഏജൻസി പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.