ടെലികോം: ബാങ്കുകൾക്കു കിട്ടാക്കടം പെരുകും
ടെലികോം: ബാങ്കുകൾക്കു  കിട്ടാക്കടം പെരുകും
Friday, January 17, 2020 11:57 PM IST
ന്യൂഡൽഹി: മൊബൈൽ ടെലികോം കന്പനികളുടെ കുടിശികക്കാര്യത്തിൽ സർക്കാരോ സുപ്രീംകോടതിയോ അനുകൂല നിലപാട് എടുത്തില്ലെങ്കിൽ ബാങ്കുകളും മ്യൂച്വൽ ഫണ്ടുകളും ബുദ്ധിമുട്ടിലാകും.

ബാങ്കുകളുടെ 1.3 ലക്ഷം കോടി രൂപയാണു ടെലികോം കന്പനികൾക്കു വായ്പയായി നല്കിയിട്ടുള്ളത്. മ്യൂച്വൽ ഫണ്ടുകൾ ടെലികോം കന്പനികളുടെ കടപ്പത്രങ്ങളിൽ നിക്ഷേപിച്ചിട്ടുണ്ട്.
പലിശയും പിഴയും ഒഴിവാക്കുക, കുടിശിക അടയ്ക്കാൻ ഏതാനും വർഷം അനുവദിക്കുക എന്നീ ആവശ്യങ്ങളാണു ടെലികോം കന്പനികൾ സർക്കാരിനു മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത്. വോഡഫോൺ ഐഡിയയും ഭാരതി എയർടെലും ആണ് സർക്കാരിനെ സമീപിച്ചിരിക്കുന്നത്.

റിലയൻസ് ജിയോയ്ക്ക് വളരെക്കുറച്ചുതുകയേ ബാധ്യതയായി വരൂ. വോഡഫോൺ ഐഡിയയും ഭാരതിയുമാണു വലിയ തുകകൾ (യഥാക്രമം 53,039 കോടിയും 35,586 കോടിയും) അടയ്ക്കേണ്ടത്. ടാറ്റാ ടെലി സർവീസസ് 13,823 കോടി രൂപ അടയ്ക്കണം. സ്പെക‌ട്രം ചാർജ്, ലൈസൻസ് ഫീസ് എന്നിവയ്ക്കു വരുമാനത്തിന്‍റെ നിശ്ചിത ശതമാനം നല്കാൻ കന്പനികൾ ബാധ്യസ്ഥരാണ്. വരുമാനം (എജിആർ അഥവാ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു) കണക്കാക്കാൻ ടെലികോമിൽനിന്നല്ലാതെ വരവുകളും പെടുത്തണമെന്ന സർക്കാർ നിലപാട് സുപ്രീംകോടതി ശരിവച്ചതാണു പ്രശ്നമായത്. സഹായം ലഭിച്ചില്ലെങ്കിൽ വോഡഫോൺ ഐഡിയ പ്രവർത്തനം നിർത്തേണ്ടിവരും. ഇത് സ്വകാര്യ മേഖലയിൽ റിലയൻസ് ജിയോയും ഭാരതി എയർടെലും മാത്രമുള്ള അവസ്ഥയിലേക്കു ടെലികോം ബിസിനസിനെ മാറ്റിയെന്നു വരും.


ഏതെങ്കിലും കന്പനി അടച്ചുപൂട്ടിയാൽ ബാങ്കുകൾക്കും മ്യൂച്വൽഫണ്ടുകൾ്കും വലിയ തുക കിട്ടാക്കടമാകും.കുത്തക വരുന്നതോടെ ടെലികോം നിരക്കുകൾ വീണ്ടും വർധിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.