മഴയിൽ സ്തംഭിച്ച് കാർഷികരംഗം
മഴയിൽ സ്തംഭിച്ച്  കാർഷികരംഗം
Monday, August 8, 2022 12:40 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു
കനത്തമഴയിൽ സംസ്ഥാനത്ത് റബർ ടാപ്പിംഗ് പുർണമായി സ്തംഭിച്ചത് വ്യവസായികളുടെ ഉറക്കം കെടുത്തി, വില ഇടിക്കുന്ന തന്ത്രം വിലപ്പോവില്ലെന്നു വ്യക്തമായതോടെ വാരാവസാനം ഷീറ്റ് വില ഉയർത്തി. പ്രതികൂല കാലാവസ്ഥയിൽ ഉത്പാദകരും സ്റ്റോക്കിസ്റ്റുകളും വിപണികളിലേക്കുള്ള കാർഷികോത്പന്നങ്ങളുടെ നീക്കം നിയന്ത്രിച്ചു. അന്തർസംസ്ഥാന വാങ്ങലുകാരുടെ വരവിനായി കുരുമുളക് കാതോർക്കുന്നു. ആഭ്യന്തര വിദേശ ഡിമാൻഡ് ഏലം ലേല കേന്ദ്രങ്ങളെ സജീവമാക്കി. നാളികേരോത്പന്നങ്ങളുടെ വിലയിൽ മാറ്റമില്ല.

കനത്ത മഴയിൽ കാർഷിക കേരളം സ്തംഭിച്ചു. കർക്കടകം ആദ്യ പകുതിയിൽ തെളിഞ്ഞുനിന്ന ആകാശം രണ്ടാം പകുതിയിൽ ഇരുണ്ടുകൂടിയതിനിടെ കടപുഴകിയത് ചിങ്ങത്തിലേക്ക് നെയ്തു കൂട്ടിയ വൻ സ്വപ്നങ്ങളാണ്. ഓണവേളയിൽ വിൽപ്പനയ്ക്ക് സജ്ജമാക്കിയ പല കാർഷികോത്പന്നങ്ങൾക്കും കനത്തമഴയിൽ വൻതിരിച്ചടി നേരിട്ടു.

റബർ

കാലവർഷം കനത്തതുമൂലം ഉത്പാദകർ റബർതോട്ടങ്ങളിൽനിന്നും പൂർണമായി വിട്ടു നിൽക്കാൻ നിർബന്ധിതരായി. റെയിൻ ഗാർഡ് ഇട്ട തോട്ടങ്ങളിൽനിന്നു പോലും കർഷകർ അകന്നുനിന്നതിനാൽ സ്റ്റോക്കിസ്റ്റുകൾ വിപണികളിലേക്കുള്ള റബർ ഷീറ്റ് നീക്കം നിയന്ത്രിച്ചു. ഇതിനിടെ ടയർ ലോബി വിവിധയിനം ഷീറ്റ് വില വീണ്ടും ഇടിച്ച് കാർഷിക മേഖലയെ സമ്മർദത്തിലാക്കാൻ നടത്തിയ ശ്രമം വിജയിക്കാതെ വന്നതോടെ അവർ നിരക്ക് ഉയർത്തി വാങ്ങി.

കൊച്ചിയിൽ നാലാം ഗ്രേഡ് റബർ 16,800 രൂപയിൽ നിന്നും 16,700 ലേക്ക് താഴ്ന്ന ശേഷം വാരാന്ത്യം 17,000 ലേക്ക് തിരിച്ചു വരവ് നടത്തി. വിപണി മൂന്നുമാസത്തെ താഴ്ന്ന വിലയിൽനിന്നും ഉണർവിന്‍റെ പാതയിലാണെങ്കിലും വ്യവസായികളുടെ പ്രതീക്ഷയ്ക്കൊത്ത് അവർക്ക് ചരക്ക് സംഭരിക്കാനായില്ല. അഞ്ചാം ഗ്രേഡ് റബർ വില 15,700-16,300 രൂപയിൽനിന്നും 16,000-16,500 രൂപയായി. ഒട്ടുപാൽ 12,000 രൂപയിലും ലാറ്റക്സ് 10,800 രൂപയിലുമാണ്.

ഏഷ്യൻ റബർ അവധിവ്യാപാര രംഗത്ത് നിലനിൽക്കുന്ന വിൽപ്പന സമ്മർദം വിട്ടുമാറിയില്ല. ടോക്കാമിലും സിക്കോമിലും ചൈനീസ് മാർക്കറ്റിലും റബർ തളർച്ചയിലാണ്. ബാങ്കോക്കിൽ റബർ വില 14,379 രൂപയിലാണ്. ആഗോള ക്രൂഡ് ഓയിൽ വില ബാരലിന് 93 ഡോളറായി താഴ്ന്നു. എണ്ണ അവധി വിലകൾ 87 ഡോളറിലാണ്.

കുരുമുളക്

കുരുമുളക് സംഭരണത്തിൽ പിന്നിട്ടവാരം അന്തർസംസ്ഥാന വ്യാപാരികൾ താത്പര്യം കാണിച്ചില്ല. കനത്ത മഴ മൂലം ശേഖരിക്കുന്ന ചരക്ക് ഉത്തരേന്ത്യയിലേക്ക് നീക്കുന്നതിലെ ബുദ്ധിമുട്ടുകൾ ഒരു പരിധി വരെ അവരെ രംഗത്തുനിന്ന് വിട്ടു നിൽക്കാൻ പ്രേരിപ്പിച്ചു. കാലാവസ്ഥാ മാറ്റം മൂലം മുളകിലെ ജലാംശത്തോത് ഉയരുമെന്നതും വാങ്ങൽ താത്പര്യം കുറയാൻ ഇടയാക്കി. കുരുമുളകിന് ഇത് ഓഫ് സീസണായതിനാൽ ഉത്സവകാല ഡിമാൻഡ് നിരക്ക് ഉയർത്തുമെന്ന വിശ്വാസം നിലനിർത്തുകയാണ് ഉത്പാദന മേഖല.


കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 49,500 രൂപയിലും ഗാർബിൾഡ് മുളക് 51,500 രൂപയിലും വിപണനം നടന്നു. ആഗോള വിപണിയിൽ ഇന്ത്യൻ കുരുമുളക് വില 6,450 ഡോളറിൽനിന്നും 6,500 ലേക്ക് കയറി. ബ്രസീൽ 3,050 ഡോളറായും ഇന്തോനേഷ്യ 3,900 ഡോളറായും നിരക്ക് ഉയർത്തി. അതേസമയം വിയറ്റ്നാം 3750-4000 ഡോളറിൽ സ്റ്റെഡിയായി ക്വട്ടേഷൻ ഇറക്കി. ശ്രീലങ്കയുടെ വില 5,300 ഡോളറിൽനിന്നും 5,050 ഡോളറാക്കിയെങ്കിലും അവർ കയറ്റുമതി രംഗത്ത് ഏറെ പിന്നിലാണ്.

ജാതി, ഏലം

ജാതിക്കയും ജാതിപത്രിയും ശേഖരിക്കാൻ വ്യവസായികൾ രംഗത്തുണ്ടെങ്കിലും വിലയിൽ മാറ്റമില്ല. നിരക്ക് ഉയർത്താതെ ചരക്ക് ശേഖരിക്കാനാണ് പല അവസരത്തിലും അവർ ശ്രമിച്ചത്. പുതിയ ഏലക്ക ലഭ്യത ഉയർന്നതിനിടയിൽ കയറ്റുമതി മേഖലയിൽനിന്നും ആഭ്യന്തര വ്യാപാരികളിൽ നിന്നുമുള്ള പിന്തുണ ഉറപ്പുവരുത്താനായത് ലേലകേന്ദ്രങ്ങളെ സജീവമാക്കി.

അതേസമയം, കഴിഞ്ഞ ദിവസങ്ങളിലെ കനത്തമഴ വിളവെടുപ്പിനു തടസമുളവാക്കിയതിനൊപ്പം ഏലച്ചെടികളെയും മഴ ദോഷകരമായി ബാധിച്ചതായാണ് വിവരം. പല ലേലങ്ങളിലും അരലക്ഷം കിലോയ്ക്ക് മുകളിൽ ഏലക്ക വിൽപ്പനയ്ക്ക് ഇറങ്ങിയെങ്കിലും നിലവിലെ കാലാവസ്ഥ കണക്കിലെടുത്താൽ വരവ് കുറയാൻ ഇടയുണ്ട്. കയറ്റുമതിക്കാരും ആഭ്യന്തര വാങ്ങലുകാരും ഏലക്കയിൽ താത്പര്യം നിലനിർത്തുകയാണ്. മികച്ചയിനങ്ങൾ ഒരവസരത്തിൽ 1638 രൂപ വരെ കയറി. ശരാശരി ഇനങ്ങൾ മുന്ന് തവണകളിൽ കിലോ ആയിരം രൂപയ്ക്ക് മുകളിലെത്തി, വാരാന്ത്യം 1037 രൂപയിലാണ്.

നാളികേരം

നാളികേരോത്പന്നങ്ങളുടെ വില തുടർച്ചയായ മൂന്നാം വാരത്തിലും സ്റ്റെഡി. അതേസമയം, ചിങ്ങം പിറക്കുന്നതോടെ തളർച്ചയിൽനിന്നും വിപണി രക്ഷനേടുമെന്ന കണക്കുകൂട്ടലിലാണ് കൊപ്രയാട്ട് വ്യവസായികൾ. കൊച്ചിയിൽ 8,250 രൂപയിലും കാങ്കയത്ത് 8,100 രൂപയിലുമാണ് കൊപ്രയുടെ ഇടപാടുകൾ നടക്കുന്നത്. വൈകാതെ മില്ലുകാരിൽ നിന്നും പച്ചത്തേങ്ങയ്ക്ക് ഡിമാൻഡ് പ്രതീക്ഷിക്കാം. കൊച്ചിയിൽ വെളിച്ചെണ്ണ 13,800 ലും കോഴിക്കോട് 14,250 രൂപയിലുമാണ്. തമിഴ്നാട്ടിൽ വെളിച്ചെണ്ണ 12,075 രൂപയിലുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.