വിദേശ വ്യാപാര നയം പ്രഖ്യാപിച്ചു
വിദേശ  വ്യാപാര നയം പ്രഖ്യാപിച്ചു
Saturday, April 1, 2023 1:38 AM IST
മുംബൈ: 2023-28 കാലയളവിലെ ഇന്ത്യയുടെ വിദേശ വ്യാപാര നയം പുറത്തിറക്കി കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. പുതിയ നയം രൂപയിൽ വ്യാപാരം നടത്തുന്നത് അന്താരാഷ്ട്രവത്കരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സബ്സിഡിയുടെയോ ക്രച്ചസിന്‍റെയോ സഹായത്താൽ മാത്രം ഒരു വ്യവസായവും വിജയിക്കില്ലെന്ന് അദ്ദേഹം ഉൗന്നിപ്പറഞ്ഞു.

കറൻസി തകർച്ച നേരിടുന്ന അല്ലെങ്കിൽ ഡോളർ ക്ഷാമം നേരിടുന്ന രാജ്യങ്ങളുമായി ഇന്ത്യൻ രൂപയിൽ വ്യാപാരം നടത്താൻ ഇന്ത്യ തയാറാണെന്ന് വാണിജ്യ സെക്രട്ടറി സുനിൽ ബർത്ത്വാളും പറഞ്ഞു. പുതിയ വ്യാപാരനയം ഇന്നു മുതൽ പ്രാബല്യത്തിൽ വരും. രൂപ പേമെന്‍റ് സംവിധാനം ശക്തിപ്പെടുത്തുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും വാണിജ്യ സെക്രട്ടറി പറഞ്ഞു. രൂപയെ ആഗോള കറൻസിയാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ രൂപയിൽ അന്താരാഷ്‌ട്ര വ്യാപാര സെറ്റിൽമെന്‍റ് അനുവദിക്കുന്നതിനാവശ്യമായ മാറ്റങ്ങൾ പുതിയ നയത്തിൽ വരുത്തിയിട്ടുണ്ട്.

ഇന്ത്യയുടെ മൊത്തം കയറ്റുമതി 2021-22 വർഷത്തെ 676 ബില്യണ്‍ ഡോളറിൽ നിന്ന് 2023 സാന്പത്തിക വർഷത്തിൽ 760 ബില്യണ്‍ ഡോളർ കടക്കുമെന്നാണ് പ്രവചനമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് സന്തോഷ് സാരംഗി പറഞ്ഞു. ഈ നയത്തിന് സമയപരിധി ഉണ്ടാകില്ലെന്നും ഇത് കാലാകാലങ്ങളിൽ അപ്ഡേറ്റ് ചെയ്യുമെന്നും നിലവിലെ വ്യാപാര സാഹചര്യത്തിനനുസരിച്ചാണ് പുതിയ വ്യാപാരനയം രൂപകൽപന ചെയ്തിരിക്കുന്നതെന്നും സന്തോഷ് സാരംഗി വ്യക്തമാക്കി. പുതിയ നയം ഇ-കൊമേഴ്സ് കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2030 ഓടെ ഇ-കൊമേഴ്സ് കയറ്റുമതി 200300 ബില്യണ്‍ ഡോളറിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.


കയറ്റുമതി ബാധ്യതയിൽ ഒറ്റത്തവണ തീർപ്പാക്കുന്നതിനുള്ള പൊതുമാപ്പ് പദ്ധതിയും പുതിയ വിദേശ വ്യാപാര നയത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ കയറ്റുമതി ബാധ്യത നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയതിന്‍റെ തീർപ്പാകാത്ത കേസുകളും പൂർത്തീകരിക്കാത്ത പ്രവർത്തികളുടെ ആനുപാതികമായി ഒഴിവാക്കിയ കസ്റ്റംസ് തീരുവകകളും ഒഴിവാക്കിയ അത്തരം തീരുവകകളുടെ 100 ശതമാനം നിരക്കിലും ഓതറൈസേഷൻ ഹോൾഡർക്ക് (ഉടമ) ക്രമപ്പെടുത്താം. ക്ഷീരമേഖലയെ ശരാശരി കയറ്റുമതി ബാധ്യതയിൽ നിന്ന് ഒഴിവാക്കും.

പുതിയ വ്യാപാരനയത്തിൽ ഫരീദാബാദ്, മൊറാദാബാദ്, മിർസാപൂർ, വാരണാസി എന്നിവയെ പുതിയ കയറ്റുമതി മികവ് കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. പുതിയ നയത്തിൽ കൊറിയർ സേവനങ്ങൾ വഴിയുള്ള കയറ്റുമതിയുടെ മൂല്യപരിധി ഒരു ചരക്കിന് അഞ്ചു ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷം രൂപയായും ഉയർത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.