കളി മാറട്ടെ...
കളി മാറട്ടെ...
Monday, May 27, 2019 12:12 AM IST
മൂന്നാം ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം സ്വപ്നം കാണുന്ന ടീം ഇന്ത്യക്ക് ആരാധകരുടെ പ്രതീക്ഷ കാക്കാൻ സാധിക്കുമോ...? ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ന്യൂസിലൻഡിനു മുന്നിൽ തകർന്നടിഞ്ഞ ഇന്ത്യ, ആരാധകരുടെ നെഞ്ചിൽ തീ കോരിയിട്ടു കഴിഞ്ഞു. ഇന്ത്യയുടെ പേരുകേണ്ട ബാറ്റിംഗ് നിര ന്യൂസിലൻഡ് ബൗളിംഗിനു മുന്നിൽ 179ന് കൂടാരം കയറിയപ്പോൾ ആറ് വിക്കറ്റ് തോൽവിയായിരുന്നു കാത്തിരുന്നത്. അതും 77 പന്തുകൾ ബാക്കിനിൽക്കേ...

കിരീടം നേടാൻ ഈ കളി മതിയാകില്ലെന്ന് ഒരു പക്ഷം അടിവരയിട്ടു. എന്നാൽ, സച്ചിൻ തെണ്ടുൽക്കർ അടക്കമുള്ള മറുപക്ഷത്തിന്‍റെ അഭിപ്രായം ഇതൊന്നും കാര്യമാക്കണ്ട, ടീം ഇന്ത്യയെ വിശ്വസിക്കാമെന്നാണ്. കാരണം, ലോകകപ്പിലെ അവസാന പരീക്ഷണങ്ങളാണ് സന്നാഹ മത്സരങ്ങളിൽ നടക്കുന്നതെന്നാണ് സച്ചിന്‍റെ അഭിപ്രായം.

ഏകദിന ടീമുകളിൽ ലോക രണ്ടാം റാങ്കുകാരാണ് വിരാട് കോഹ്‌ലിയും സംഘവും. ഈ വർഷം ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും ഇന്ത്യ ഏകദിന പരന്പര സ്വന്തമാക്കിയിരുന്നു. ചരിത്ര നേട്ടം സ്വന്തമാക്കിയ ഇന്ത്യ പക്ഷേ, നാട്ടിൽവച്ച് ഓസ്ട്രേലിയയ്ക്കെതിരേ നടന്ന പരന്പരയിൽ പരാജയപ്പെട്ടു.

ഈ മൂന്ന് പരന്പരകളിലും പൊതുവായൊരു ഘടകമുണ്ട്. മൂന്ന് ടീമുകളും തങ്ങളുടെ ലോകകപ്പ് ടീം പരീക്ഷണമായിരുന്നു ഇക്കാലയളവിൽ നടത്തിയത്. ഓസ്ട്രേലിയയ്ക്ക് ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ഇല്ലാതിരുന്നപ്പോൾ ഒരു ടീമിനെ വാർത്തെടുക്കേണ്ടതായിവന്നു. ന്യൂസിലൻഡ് ആകട്ടെ ലോകകപ്പ് മുന്നിൽകണ്ടുള്ള പരീക്ഷണത്തിലായിരുന്നു. ഓസ്ട്രേലിയ ഇന്ത്യയിൽ എത്തിയപ്പോഴും സമാന കാര്യങ്ങളാണ് നടന്നത്. നാലാം നന്പറിലും ഓൾ റൗണ്ടർ സ്ഥാനത്തുമെല്ലാം ഇന്ത്യ പരീക്ഷണം നടത്തി. ആ പരീക്ഷണങ്ങളുടെ ആകെത്തുകയായിരുന്നു പരന്പര പരാജയം.

ബിഗ് ത്രയം

മുൻനിര ബാറ്റ്സ്മാന്മാരായ രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോഹ്‌ലി എന്നിവരുടെ ഫോമിനെ ആശ്രയിച്ചായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള ഭൂരിഭാഗം വിജയങ്ങളും. അതുകൊണ്ടുതന്നെ രോഹിത്-ധവാൻ-കോഹ്‌ലി ത്രയം ഫോം കണ്ടെത്തിയാൽ ഇന്ത്യക്ക് പേടിക്കേണ്ട.

2015 ലോകകപ്പിനുശേഷം ഏറ്റവും അധികം സെഞ്ചുറി കൂട്ടുകെട്ട് നേടിയവരാണ് ഈ മൂന്ന് താരങ്ങളും. ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമയും ശിഖർ ധവാനും 2015 ലോകകപ്പിനുശേഷം ആറ് തവണ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയിട്ടുണ്ട്. ഓസ്ട്രേലിയയ്ക്കെതിരേ ചണ്ഡിഗഡിൽ നടന്ന നാലാം ഏകദിനത്തിലാണ് ധവാൻ-രോഹിത് കൂട്ടുകെട്ട് അവസാനമായി സെഞ്ചുറി കടന്നത്. അന്ന് 193 റണ്‍സ് ആയിരുന്നു ഇരുവരും ഓപ്പണിംഗ് വിക്കറ്റിൽ ചേർത്തത്. കോഹ്‌ലി-ധവാൻ, കോഹ്‌ലി- രോഹിത് സഖ്യങ്ങളും ആറ് സെഞ്ചുറി കൂട്ടുകെട്ട് വീതം 2015നുശേഷം പടുത്തുയർത്തിയിട്ടുണ്ട്.


രോഹിത്-ധവാൻ-കോഹ്‌ലി ത്രയം ടീം ഇന്ത്യയിലെ ബാക്കിയുള്ള ബാറ്റ്സ്മാന്മാരെ വെറും കാഴ്ചക്കാരാക്കുയാണെന്നുപോലും കഴിഞ്ഞ വർഷങ്ങളിൽ നിരീക്ഷണമുണ്ടായി. കാരണം, ഇവർ മൂന്നു പേരും ഫോമിലെത്തുന്നതോടെ ബാക്കിയുള്ളവർക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ലെന്നതുതന്നെ. അതുകൊണ്ട് ചുരുക്കം ചില സന്ദർഭങ്ങളിലേ ഇന്ത്യയുടെ മധ്യനിരയുടെ കരുത്ത് അളക്കപ്പെട്ടുള്ളു. അപ്പോൾ എം.എസ്. ധോണിയും കേദാർ ജാദവും അന്പാട്ടി റായുഡുവുമെല്ലാം സധൈര്യം മുന്നോട്ട് വന്ന് തങ്ങളുടെ കർത്തവ്യം നിറവേറ്റിയിരുന്നു.

മങ്ങിയ ഫോം

ശിഖർ ധവാന്‍റെയും രോഹിത് ശർമയുടെയും ഫോം ആണ് ഇന്ത്യയുടെ പ്രധാന പ്രശ്നം. ധവാൻ ഈ വർഷം കളിച്ച 13 മത്സരങ്ങളിൽ 35.00 ശരാശരിയിൽ 420 റണ്‍സ് മാത്രമാണ് നേടിയത്. ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയും നേടിയെങ്കിലും നിർണായക സന്ദർഭങ്ങളിൽ പരാജയപ്പെടുന്നത് തുടർക്കഥയാകുന്നു. 2018ൽ ധവാന്‍റെ ശരാശരി 49.83 ആയിരുന്നു.

രോഹിത് ശർമ 42.76 ശരാശരിയിൽ ഈ വർഷം 556 റണ്‍സ് എടുത്തിട്ടുണ്ട്. ഒരു സെഞ്ചുറിയും നാല് അർധസെഞ്ചുറിയും ഉൾപ്പെടെയാണിത്. കഴിഞ്ഞ വർഷം 19 മത്സരങ്ങളിൽ അഞ്ച് സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും ഉൾപ്പെടെ 73.57 ശരാശരിയിൽ 1030 റണ്‍സ് എടുത്തതാണ് രോഹിത്.

2015 ലോകകപ്പിനുശേഷം വിരാട് കോഹ്‌ലി 19 സെഞ്ചുറികൾ നേടിയിട്ടുണ്ട്. ഇന്ത്യയുടെ ബാറ്റിംഗിന്‍റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്തായിരുന്നു ക്യാപ്റ്റന്‍റെ ഇന്നിംഗ്സുകൾ. കഴിഞ്ഞ വർഷം 133.55 ശരാശരിയിൽ 14 മത്സരങ്ങളിൽനിന്ന് 1202 റണ്‍സ് കോഹ്‌ലി സ്വന്തമാക്കി. ആറ് സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും 2018ൽ താരം നേടി. ഈ വർഷം 11 മത്സരങ്ങളാണ് കോഹ് ലി കളിച്ചത്. 55.54 ശരാശരിയിൽ 611 റണ്‍സ് നേടിയിട്ടുമുണ്ട്. മൂന്ന് സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും ഉൾപ്പെടെയാണിത്.

പേസർമാരെയും സ്പിന്നർമാരെയും ഉൾപ്പെടുത്തി വിവിധ കോന്പിനേഷനിൽ ടീമിനെ ഇറക്കിയും നാലാം നന്പറിൽ പരീക്ഷണങ്ങൾ നടത്തിയും തന്ത്രങ്ങൾ എന്തൊക്കെ ആവിഷ്കരിച്ചാലും ഇന്ത്യയുടെ വിജയത്തിന് ബിഗ് ത്രയത്തിന്‍റെ സംഭാവന അനിവാര്യമാണ്. ഇവരുടെ ബാറ്റ് ശബ്ദിക്കുന്നതിനനുസരിച്ചാണ് ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങൾ. മികച്ച അടിത്തറ ലഭിച്ചാൽ ധോണിക്കും ഹാർദിക് പാണ്ഡ്യക്കും രവീന്ദ്ര ജഡേജയ്ക്കുമെല്ലാം തുടർന്നുള്ള കാര്യങ്ങൾ എളുപ്പമാകും.


അനീഷ് ആലക്കോട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.