ഭാവി ഇന്ത്യ
ഭാവി ഇന്ത്യ
Monday, July 22, 2019 12:32 AM IST
മുംബൈ: ക്യാപ്റ്റൻസി വിഭജിച്ചു നല്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് വിരാട് കോഹ്‌ലി തന്നെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ നയിക്കും. വിൻഡീസിനെതിരായ ഏകദിന, ട്വന്‍റി-20, ടെസ്റ്റ് പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദ് ഇന്നലെ പ്രഖ്യാപിച്ചു. പുതുമുഖങ്ങൾക്കും യുവതാരങ്ങൾക്കും അവസരം നല്കിയാണു ടീമിനെ പ്രഖ്യാപിച്ചത്. അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്‍റി-20 ലോകകപ്പ് മുന്നിൽകണ്ടാണ് ടീം തെരഞ്ഞെടുപ്പ് നടന്നത്. ലോകകപ്പ് വരെ, ലോകകപ്പിനുശേഷം എന്നിങ്ങനെ ഞങ്ങൾക്ക് പദ്ധതികളുണ്ട്. മുന്നോട്ട് കരിയറുള്ള ഭാവി താരങ്ങൾക്ക് അവസരം കൊടുക്കേണ്ടതുണ്ട്- ടീം പ്രഖ്യാപനത്തിനിടെ എം.എസ്.കെ. പ്രസാദ് പറഞ്ഞു.

മൂന്ന് വീതം ട്വന്‍റി-20യും, ഏകദിനങ്ങളും രണ്ട് ടെസ്റ്റും അടങ്ങുന്ന പരന്പര അടുത്തമാസം മൂന്നിനാണ് ആരംഭിക്കുക. മൂന്ന് ഫോർമാറ്റിലും കോഹ്‌ലി തന്നെയാണ് നായകൻ. രോഹിത് ശർമ ഏകദിന, ട്വന്‍റി-20 നായകൻ ആകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഹാർദിക് പാണ്ഡ്യക്ക് പരന്പരയിൽ പൂർണ വിശ്രമം അനുവദിച്ചപ്പോൾ ജസ്പ്രീത് ബുംറ ടെസ്റ്റിൽ മാത്രം ഉൾപ്പെട്ടു. എം.എസ്. ധോണി വിട്ടുനിന്നതിനെത്തുടർന്ന് ഋഷഭ് പന്ത് മൂന്ന് ഫോർമാറ്റിലും ഇടംനേടി. കോഹ്‌ലിക്കൊപ്പം രവീന്ദ്ര ജഡേജ, രോഹിത് ശർമ, ഋഷഭ് പന്ത് എന്നിവരാണ് മൂന്ന് ടീമുകളിലും ഉൾപ്പെട്ട താരങ്ങൾ.

സാഹ, അശ്വിൻ തിരിച്ചെത്തി

ടെസ്റ്റ് ടീമിൽ ആർ. അശ്വിൻ തിരിച്ചെത്തി. 2018 ഡിസംബറിൽ ഓസ്ട്രേലിയയ്ക്കെതിരേ കളിച്ചശേഷം പരിക്കിനെത്തുടർന്ന് വിട്ടുനിൽക്കുകയായിരുന്നു താരം. രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവരാണ് ടെസ്റ്റ് ടീമിലെ മറ്റ് സ്പിന്നർമാർ.

ടെസ്റ്റിൽ രണ്ടാം വിക്കറ്റ് കീപ്പറായി വൃഥിമാൻ സാഹയുണ്ട്. ടെസ്റ്റിൽ അജിങ്ക്യ രഹാനെയാണ് ഉപനായകൻ. ഒരു വർഷത്തോളം പരിക്കിനെത്തുടർന്ന് വിട്ടുനിന്നശേഷമാണ് സാഹയുടെ മടങ്ങിവരവ്.


കന്നിക്കാരായി നവദീപ്, രാഹുൽ

ഏകദിനം, ട്വന്‍റി-20 ടീമുകളിൽ രണ്ട് പുതുമുഖങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയുടെ പേസ് ബൗളറായ നവ്ദീപ് സൈനി രണ്ട് ഫോർമാറ്റിലും ഇടംപിടിച്ചപ്പോൾ രാജസ്ഥാൻ ലെഗ്സ്പിന്നർ രാഹുൽ ചാഹർ ട്വന്‍റി-20യിൽ ഉൾപ്പെട്ടു. ട്വന്‍റി-20 ടീമിലേക്ക് പേസർ ദീപക് ചാഹർ, ഓൾറൗണ്ടർ വാഷിംഗ്ടണ്‍ സുന്ദർ എന്നിവർ തിരിച്ചെത്തി. അതേസമയം, കുൽദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും ട്വന്‍റി-20 ടീമിൽ ഉൾപ്പെട്ടില്ല.

ധവാൻ എത്തി, കാർത്തിക് ഇല്ല

ലോകകപ്പിനിടെ പരിക്കേറ്റ് പുറത്തായ ശിഖർ ധവാൻ ടീമിലേക്ക് തിരിച്ചെത്തിയതാണ് ശ്രദ്ധേയം. എന്നാൽ, വിജയ് ശങ്കറിനെ പരിഗണിച്ചില്ല. ഏകദിന, ട്വന്‍റി-20 ടീമുകളിലാണ് ധവാനെ ഉൾപ്പെടുത്തിയത്. അതേസമയം, ലോകകപ്പ് സംഘത്തിലുൾപ്പെട്ട ദിനേശ് കാർത്തികിനെ പരിഗണിച്ചില്ല.

ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഖലീൽ അഹമ്മദ് എന്നിവർ ഏകദിനം, ട്വന്‍റി-20 ടീമുകളിൽ ഇടം നേടി. പൃഥ്വി ഷാ, മുരളി വിജയ് എന്നിവർ ടെസ്റ്റ് ടീമിലില്ല.

വിൻഡീസിലേക്കുള്ള ഇന്ത്യൻ ടീം

ടെസ്റ്റ് ടീം: മായങ്ക് അഗർവാൾ, കെ.എൽ. രാഹുൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, രോഹിത് ശർമ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), വൃഥിമാൻ സാഹ (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ഇഷാന്ത് ശർമ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്.

ഏകദിന ടീം: രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോഹ്‌ലി, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, കേദാർ ജാദവ്, മുഹമ്മദ് ഷാമി, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, നവദീപ് സൈനി.

ട്വന്‍റി-20 ടീം: രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോഹ്‌ലി, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, കൃണാൽ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദർ, രാഹുൽ ചാഹർ, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, ദീപക് ചാഹർ, നവദീപ് സൈനി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.