ഹാലൻഡ് വണ്ടർ
ഹാലൻഡ് വണ്ടർ
Wednesday, February 19, 2020 11:49 PM IST
ഡോർട്ട്മുണ്ട്: ഫുട്ബോൾ ലോകത്തെ വണ്ടർ കിഡായ നോർവേക്കാരൻ എർലിംഗ് ഹാലൻഡിന്‍റെ ഇരട്ട ഗോളിൽ ബൊറൂസിയ ഡോർട്ട്മുണ്ട് 2-1ന് പിഎസ്ജിയെ കീഴടക്കി. ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യപാദ പ്രീക്വാർട്ടറിലാണ് ഹാലൻഡ് വണ്ടറിൽ ജർമൻ ക്ലബ്ബായ ഡോർട്ട്മുണ്ട് ഫ്രാൻസിൽനിന്നുള്ള പിഎസ്ജിയുടെ മിണ്ടാട്ടംമുട്ടിച്ചത്. 69, 77 മിനിറ്റുകളിലായിരുന്നു പത്തൊന്പതുകാരനായ ഹാലൻഡിന്‍റെ ഗോളുകൾ. 75-ാം മിനിറ്റിൽ നെയ്മറിലൂടെ പാരീ സാൻ ഷെർമയ്ൻ ഒരു ഗോൾ മടക്കിയെങ്കിലും ഡോർട്ട്മുണ്ടിന്‍റെ തട്ടകത്തിൽ തലയുയർത്താൻ അതു മതിയായില്ല.

ചാന്പ്യൻസ് ലീഗ് നോക്കൗണ്ടിൽ ആദ്യ പാദത്തിൽ ജയം നേടിയപ്പോഴെല്ലാം ഡോർട്ട്മുണ്ട് അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ഒന്പത് ചാന്പ്യൻസ് ലീഗ് എവേ പോരാട്ടത്തിൽ രണ്ട് എണ്ണത്തിൽ മാത്രമാണ് പിഎസ്ജിക്കു ജയിക്കാൻ സാധിച്ചത്. അതിൽത്തന്നെ കഴിഞ്ഞ അഞ്ച് എവേ പോരാട്ടത്തിൽ നാലിലും പരാജയമായിരുന്നു ഫലം.

ഹാലൻഡ് x എംബാപ്പെ

ലയണൽ മെസി x ക്രിസ്റ്റ്യാനോ റൊണാൾഡോ പോരിനു സമാനമായി വരുംനാളുകളിൽ ഫുട്ബോൾ ലോകത്തെ പോരാട്ടം ഹാലൻഡും ഫ്രഞ്ച് താരം കൈലിയൻ എംബാപ്പെയും തമ്മിലാണെന്നാണ് പൊതുവായ വിലയിരുത്തൽ. പിഎസ്ജിക്കായി ചാന്പ്യൻസ് ലീഗിൽ എംബാപ്പെ ഇറങ്ങിയെങ്കിലും ഗോൾ നേടാൻ സാധിച്ചില്ല. മറുവശത്ത് ഹാലൻഡ് ഇരട്ട ഗോളിലൂടെ തന്‍റെ ഗോൾ വേട്ടയും ടീമിന്‍റെ ജയവും സാധ്യമാക്കി. പിഎസ്ജിക്കെതിരേ ഹാലൻഡിന്‍റെ രണ്ടാം ഗോൾ 20 വാര ദൂരെനിന്നുള്ള ഷോട്ടിലൂടെയായിരുന്നു. ചാന്പ്യൻസ് ലീഗിൽ ഹാലൻഡിന്‍റെ 10-ാം ഗോളായിരുന്നു അത്. ഈ സീസണിൽ ഗോൾ വേട്ടയിൽ ബയേണിന്‍റെ റോബർട്ട് ലെവൻഡോവ്സ്കിക്കൊപ്പം ഒന്നാം സ്ഥാത്തുമെത്തി ഹാലൻഡ്.


ഓരോ 48.7 മിനിറ്റിലും ഗോൾ

ഈ സീസണിൽ ഹാലൻഡ് രണ്ട് ടീമിനായാണ് കളിച്ചത്. ആദ്യം ഓസ്ട്രിയൻ ക്ലബ്ബായ റെഡ് ബുൾ സൽസ്ബർഗിനായും ഈ വർഷം ജനുവരി മുതൽ ഡോർട്ട്മുണ്ടിനായും. റെഡ് ബുള്ളിനും ഡോർട്ട്മുണ്ടിനുമായി ഈ സീസണിൽ 28 മത്സരങ്ങളിൽനിന്ന് 39 ഗോൾ ഹാലൻഡ് സ്വന്തമാക്കി. ആറ് ഹാട്രിക്ക് ഉൾപ്പെടെയാണത്. 48.7 മിനിറ്റിൽ ഒരു ഗോൾ എന്നതാണ് ഈ സീസണിൽ ഹാലൻഡിന്‍റെ സ്കോറിംഗ്. ഡോർട്ട്മുണ്ടിനായി ഏഴ് മത്സരങ്ങളിൽനിന്ന് 11 ഗോളാണ് ഇതുവരെ ഈ കൗമാര താരം സ്വന്തമാക്കിയത്. കളത്തിലുണ്ടായിരുന്നത് വെറും 450 മിനിറ്റ് മാത്രവും. അതായത് ഓരോ 41 മിനിറ്റിലും ശരാശരി ഒരു ഗോൾ. എംബാപ്പെ, മെസി, റൊണാൾഡോ എന്നിവർക്കൊന്നും സാധിക്കാത്ത രീതിയിലാണ് ഈ കൗമാര താരം ഗോളടിച്ചു കൂട്ടുന്നത്. സീസണിൽ ബാഴ്സലോണ (9) ആകെ നേടിയ ചാന്പ്യൻസ് ലീഗ് ഗോളിനേക്കാൾ കൂടുതൽ ഹാലൻഡ് ഒറ്റയ്ക്ക് നേടിയെന്നതും ശ്രദ്ധേയം.

ജർമൻ ബുണ്ടസ് ലിഗ, ജർമൻ കപ്പ്, ചാന്പ്യൻസ് ലീഗ് എന്നീ പോരാട്ടങ്ങളിലെ തന്‍റെ ആദ്യ മത്സരങ്ങളിൽതന്നെ ഹാലൻഡ് ഗോൾ നേടിയിരുന്നു. ഡോർട്ട്മുണ്ടിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം ഈ മൂന്ന് നേട്ടങ്ങളും സ്വന്തമാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.