മാന്ത്രികജയം; പഞ്ചാബിന്‍റെ റൺമല മറികടന്ന് രാജസ്ഥാന് ആറു വിക്കറ്റ് ജയം
മാന്ത്രികജയം; പഞ്ചാബിന്‍റെ റൺമല മറികടന്ന് രാജസ്ഥാന്  ആറു വിക്കറ്റ്  ജയം
Monday, September 28, 2020 12:42 AM IST
ഷാർജ: കിംഗ്സ് ഇലവണ്‍ പഞ്ചാബിനായി മായങ്ക് അഗർവാൾ ഐപിഎലിലെ കന്നി സെഞ്ചുറിയിലൂടെ റണ്‍ മായാജാലം തീർത്തപ്പോൾ അതിലും മാന്ത്രികതയായിരുന്നു രാജസ്ഥാൻ റോയൽസ് കരുതിവച്ചത്.

സിക്സർ മഴ പെയ്യിച്ച് രാജസ്ഥാൻ റോയൽസ് അദ്ഭുത ജയം സ്വന്തമാക്കിയപ്പോൾ കൈയിലിരുന്ന മത്സരം ചോർന്നുപോയതിന്‍റെ വേദനയോടെ കിംഗ്സ് ഇലവണിനു കളംവിടേണ്ടിവന്നു. 50 പന്തിൽ ഏഴ് സിക്സും 10 ഫോറും അടക്കം 106 റണ്‍സ് എടുത്ത മായങ്കും 54 പന്തിൽ 69 റണ്‍സ് എടുത്ത കെ.എൽ. രാഹുലും ചേർന്ന് പഞ്ചാബിനെ 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 223ൽ എത്തിച്ചു.

എന്നാൽ, സഞ്ജു വി. സാംസണും (42 പന്തിൽ ഏഴ് സിക്സും നാല് ഫോറും അടക്കം 85) രാഹുൽ തെവാട്യയും (31 പന്തിൽ ഏഴ് സിക്സറിന്‍റെ അകന്പടിയോടെ 53) ചേർന്ന് രാജസ്ഥാൻ റോയൽസിന് ജയം സമ്മാനിച്ചു. 19.3 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ റോയൽസ് ലക്ഷ്യത്തിലെത്തി. രാജസ്ഥാന്‍റെ ഇന്നിംഗ്സിലെ നെടുംതൂണായ സഞ്ജുവാണ് മാൻ ഓഫ് ദ മാച്ച്.

റിക്കാർഡ് ചേസിംഗ്

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍ ചേസിംഗ് ആണ് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറിയത്. 2008ലെ പ്രഥമ ഐപിഎലിൽ ഡെക്കാണ്‍ ചാർജേഴ്സ് മുന്നോട്ടുവച്ച 216 റണ്‍സ് എന്ന ലക്ഷ്യം രാജസ്ഥാൻ റോയൽസ് മറികടന്നതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്. സ്വന്തം റിക്കാർഡ് 12 വർഷത്തിനിപ്പുറം 224 റണ്‍സ് ചേസ് ചെയ്ത് തിരുത്തിയിരിക്കുകയാണ് റോയൽസ്.

തെവാട്യയുടെ വന്പൻ ട്വിസ്റ്റ്

17-ാം ഓവറിന്‍റെ ആദ്യ പന്തിൽ സഞ്ജു പുറത്തായപ്പോൾ രാജസ്ഥാന്‍റെ പ്രതീക്ഷ അസ്തമിച്ചെന്നാണ് പലരും കരുതിയത്. കാരണം, തെവാട്യ അപ്പോൾ 21 പന്തിൽ 14 റണ്‍സുമായി ഇഴയുകയായിരുന്നു. 17 ഓവർ പൂർത്തിയായപ്പോൾ രാജസ്ഥാൻ മൂന്നിന് 173 എന്ന നിലയിൽ. ശേഷിക്കുന്ന 18 പന്തിൽ വേണ്ടിയിരുന്നത് 51 റണ്‍സ്. കോട്രെൽ എറിഞ്ഞ 18-ാം ഓവറിൽ കളി മാറിമറിഞ്ഞു. തെവാട്യ തുടർച്ചയായ നാല് സിക്സ് ഉൾപ്പെടെ അഞ്ച് സിക്സ് കോട്രെലിനെതിരേ പറത്തി. അതോടെ റോയൽസിന്‍റെ ലക്ഷ്യം 12 പന്തിൽ 21ലേക്ക് ഒതുങ്ങി. ഉത്തപ്പയെ പുറത്താക്കി ഷമി പഞ്ചാബിനെ ട്രാക്കിലെത്തിക്കാൻ ശ്രമിച്ചു. എന്നാൽ, തെവാട്യയും (ഒന്ന്) ഉത്തപ്പയ്ക്കു പിന്നാലെയെത്തിയ ജോഫ്ര ആർച്ചറും (രണ്ട്) ചേർന്ന് ഷമിക്കെതിരേ മൂന്ന് സിക്സർ പറത്തിയതോടെ കളി രാജസ്ഥാന്‍റെ കൈയിലായി. എന്നാൽ, ഓവറിലെ അവസാന പന്തിൽ തെവാട്യയെ ഷമി പുറത്താക്കി.


അവസാന ഓവറിൽ രണ്ട് റണ്‍സ് വേണ്ടിയിരുന്ന രാജസ്ഥാൻ ഒരു വിക്കറ്റ് കൂടി നഷ്ടപ്പെടുത്തി ലക്ഷ്യം നേടി. ആർച്ചർ മൂന്ന് പന്തിൽ 13 റണ്‍സുമായി പുറത്താകാതെനിന്നു.

സെഞ്ചുറി 45 പന്തിൽ

ഐപിഎൽ ചരിത്രത്തിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി എന്ന റിക്കാർഡ് മായങ്ക് അഗർവാൾ ഇന്നലെ സ്വന്തമാക്കി. 37 പന്തിൽ സെഞ്ചുറി നേടിയ യൂസഫ് പഠാന്‍റെ പേരിലാണ് റിക്കാർഡ്. ഐപിഎൽ ചരിത്രത്തിലെ വേഗമേറിയ സെഞ്ചുറി ക്രിസ് ഗെയ്‌ലിന്‍റെ പേരിലാണ്, 30 പന്തിൽനിന്ന്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.