നികൃഷ്ടജീവി പ്രയോഗത്തിനു മാപ്പു നല്കുന്നതായി മാര്‍ പോള്‍ ചിറ്റിലപ്പിള്ളി
നികൃഷ്ടജീവി പ്രയോഗത്തിനു മാപ്പു നല്കുന്നതായി  മാര്‍ പോള്‍ ചിറ്റിലപ്പിള്ളി
Sunday, July 14, 2013 11:51 PM IST
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ നികൃഷ്ട ജീവി പ്രയോഗത്തിനു മാപ്പു നല്കിയതായി ബിഷപ് എമരിറ്റസ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി. തന്റെ ആത്മകഥയായ കൃപയുടെ വഴികളിലാണു പിണറായി നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ക്ഷമിക്കുകയാണെന്നും അവരുടെ നന്മയ്ക്കായി പ്രാര്‍ഥിക്കുന്നുണ്െടന്നും ബിഷപ് പറഞ്ഞിരിക്കുന്നത്.

തിരുവമ്പാടി എംഎല്‍എയായിരുന്ന മത്തായി ചാക്കോയുടെ അന്ത്യകര്‍മങ്ങളുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്നാണു പിണറായി അന്നു താമരശേരി ബിഷപ്പായിരുന്ന മാര്‍ ചിറ്റിലപ്പിള്ളിക്കെതിരേ നികൃഷ്ടജീവി പ്രയോഗം ന ടത്തിയത്. മത്തായി ചാക്കോയുടെ സംസ്കാരം പാര്‍ട്ടി ഏറ്റെടുത്തു നടത്തിയതിനെ വിമര്‍ശിച്ചതിനു മറുപടിയായിരുന്നു പിണറായിയുടെ പരിധിവിട്ട പ്രയോഗം. ഇടതുസര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരേ 2007ല്‍ തിരുവമ്പാടിയില്‍ താമരശേരി രൂപത സംഘടിപ്പിച്ച പൊതുസമ്മേളനത്തിലായിരുന്നു ബിഷപ് അഭിപ്രായം പ്രകടിപ്പിച്ചത്. മത്തായി ചാക്കോ മരിക്കുന്നതിനു മുമ്പ് ആശുപത്രിയില്‍വച്ചു രോഗീലേപനം സ്വീകരിച്ചിരുന്നെന്നും സഭാ നിയമപ്രകാരം സംസ്കാരം നടത്താന്‍ ഇതു മതിയെന്നുമായിരുന്നു ബിഷപ് പറഞ്ഞത്.


ഇതു സംബന്ധിച്ച കാര്യങ്ങളെ ല്ലാം കൃപയുടെ വഴികളില്‍ വിശദീകരിക്കുന്നുണ്ട്.താന്‍ പറ ഞ്ഞ കാര്യങ്ങളില്‍ സത്യവിരുദ്ധമായി ഒന്നുമില്ലായിരുന്നു. പിണറായിയുടെ പരാമര്‍ശം ഒരു ത രത്തിലും തന്നെ വേദനിപ്പിച്ചിട്ടില്ല. ആത്മകഥയുടെ 47-ാം അധ്യായത്തില്‍ അദ്ദേഹം പറയുന്നു.

നേത്ര ശസ്ത്രക്രിയയ്ക്കു ശേ ഷം താമരശേരി അല്‍ഫോന്‍സാ ഭവനില്‍ വിശ്രമിക്കുകയാണു മാര്‍ ചിറ്റിലപ്പിള്ളി ഇപ്പോള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.