മകന്‍റെ ബൈക്കിന്‍റെ താക്കോൽ ഉൗരിയെടുത്തു; എസ്ഐക്കെതിരേ മന്ത്രിയുടെ പരാതി
മകന്‍റെ ബൈക്കിന്‍റെ താക്കോൽ ഉൗരിയെടുത്തു;  എസ്ഐക്കെതിരേ മന്ത്രിയുടെ പരാതി
Friday, October 6, 2017 12:42 PM IST
ചേർത്തല: മകന്‍റെ ബൈക്കിന്‍റെ താക്കോൽ ഉൗരിയെടുത്തു‌ സ്റ്റേഷനിലേക്കു പോയ എസ്ഐക്കെതിരേ മന്ത്രി നേരിട്ടു ഡിജിപിക്കു പരാതി നൽകി. ചേർത്തല സെന്‍റ് മൈക്കിൾസ് കോളജിനു സമീപം ദേശീയപാതയോരത്തായിരുന്നു സംഭവം.

മന്ത്രി പി. തിലോത്തമന്‍റെ മകൻ അർജുൻ കോളജിൽനിന്നു സുഹൃത്തിനൊപ്പം ബൈക്കിൽ വരികയായിരുന്നു. ഇതിനിടെ, കൂട്ടുകാരെ കണ്ടു സംസാരിച്ചു. അപ്പോൾ അവിടെ എത്തിയ എസ്ഐ, അർജുൻ ഉൾപ്പെടെയുള്ളവരോട് അടുത്തേക്കു ചെല്ലാൻ ആവശ്യപ്പെട്ടെങ്കിലും സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുകയായിരുന്ന അർജുൻ ചെന്നില്ല. രോഷം പൂണ്ട എസ്ഐ ബൈക്കിന്‍റെ താക്കോൽ ഉൗരിയെടുത്തെന്നും വാഹനത്തിന്‍റെ രേഖകളുമായി വരാൻ ആവശ്യപ്പെട്ടെന്നുമാണ് പരാതി.


എന്നാൽ, താക്കോൽ ഉണ്ടെങ്കിലേ ബൈക്കിൽനിന്ന് ഇവ എടുക്കാൻ കഴിയൂയെന്നു പറഞ്ഞെങ്കിലും കേൾക്കാതെ എസ്ഐ താക്കോലുമായി പോയത്രേ. പിന്നാലെ അർജുന്‍റെ സുഹൃത്ത് എസ്ഐയുടെ അടുത്തു ചെന്നു മന്ത്രിയുടെ മകനാണെന്നു പറഞ്ഞെങ്കിലും മോശമായി സംസാരിച്ചതായാണു പരാതി. തിരുവനന്തപുരത്തായിരുന്ന മന്ത്രി ഡിജിപിയെ നേരിട്ടു കണ്ടാണു പരാതി അറിയിച്ചത്. തുടർന്ന് ജില്ലാ പോലീസ് മേധാവി ചേർത്തല ഡിവൈഎസ്പിയോടു റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇതോടെ പോലീസുകാർ താക്കോൽ അർജുന്‍റെ വീട്ടിലെത്തിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.