‘വേങ്ങര ’ചർച്ചചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
Friday, October 6, 2017 12:42 PM IST
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കോഴിക്കോട്ടു ചേര്‍ന്നു. ഇന്നലെ രാവിലെയാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് ആരംഭിച്ചത്. വേങ്ങര ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് ചര്‍ച്ചചെയ്യാനും വിജയസാധ്യത വിലയിരുത്താനുമാണ് അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് ചേര്‍ന്നതെന്ന് സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ.കെ. ബാലന്‍, കെ.കെ. ശൈലജ, ടി.പി.രാമകൃഷ്ണന്‍, എം.പിമാരായ പി.കെ. ശ്രീമതി, എം.എ ബേബി എന്നിവരും പങ്കെടുത്തു. മന്ത്രിമാരായ തോമസ് ഐസക്, എം.എം മണി, എന്നിവരുംതൃശൂരിലെബേബിജോണും യോഗത്തിനെത്തിയില്ല.

ബിജെപിയുടെ ജനരക്ഷാ യാത്ര, ജിഎസ്ടിയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങള്‍ എന്നിവയും യോഗത്തില്‍ ചര്‍ച്ചയായി. ഇന്ന് ബിജെപിയുടെ ജനരക്ഷായാത്ര ജില്ലയില്‍ എത്തുന്നുണ്ട്. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് ജാഥ ഉദ്ഘാടനം ചെയ്യുന്നത്. ഇക്കാര്യങ്ങള്‍ കൂടി സെക്രട്ടേറിയറ്റില്‍ ചര്‍ച്ചചെയ്തു. കഴിഞ്ഞ ദിവസം ഡൽഹിയില്‍ ചേര്‍ന്ന പിബി യോഗ തീരുമാനങ്ങള്‍ സെക്രട്ടേറിയറ്റില്‍ വിശദീകരിച്ചു. താഴെ തട്ടില്‍ നടക്കുന്ന സമ്മേളന പുരോഗതി സംബന്ധിച്ച കാര്യവും യോഗത്തില്‍ ചര്‍ച്ചയായി.


വേങ്ങര തെരഞ്ഞെടുപ്പിനുശേഷം ബിജെപിക്കെതിരേ ശക്തമായ പ്രചാരണ പരിപാടികളുമായി മുന്നോട്ടുപോകും.എങ്ങിനെ വേണമെന്ന കാര്യം പിന്നീട് ചര്‍ച്ചചെയ്തു തീരുമാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.