ജനരക്ഷാ യാത്രയ്ക്കു കോട്ടയത്ത് ആവേശകരമായ സ്വീകരണം
ജനരക്ഷാ യാത്രയ്ക്കു കോട്ടയത്ത് ആവേശകരമായ സ്വീകരണം
Thursday, October 12, 2017 7:16 PM IST
കോട്ടയം: ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയ്ക്കു കോട്ടയത്ത് ആവേശകരമായ സ്വീകരണം. കോരിച്ചൊരിയുന്ന മഴയിലും ആവേശം കൈവിടാതെ നൂറുകണക്കിനു പ്രവർത്തകർ ജാഥയിൽ പങ്കെടുത്തു.

എറണാകുളം ജില്ലയിലെ പര്യടത്തിനു ശേഷം നീർപാറലാണ് കോട്ടയം ജില്ലയിൽനിന്നുള്ള പ്രവർത്തകർ ജാഥയെ വരവേറ്റത്. ആദ്യ സ്വീകരണം കടുത്തുരുത്തിയിലായിരുന്നു. തുടർന്ന് നടന്ന സമ്മേളനത്തിൽ ബിഹാർ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി പ്രസംഗിച്ചു.
ഉച്ചയോടെ കടുത്തുരുത്തിയിലെ സ്വീകരണത്തിനു ശേഷം ഏറ്റുമാനൂരിലെത്തി. തുടർന്ന് പദയാത്ര ആരംഭിച്ചു. ഏറ്റുമാനൂരിൽനിന്ന് എംസി റോഡു വഴിയെത്തിയ ജാഥ ബേക്കർ, ശാസ്ത്രി റോഡുവഴി തിരുനക്കര മൈതാനത്തിനു സമീപത്തെ പൊതുസമ്മേളന വേദിയിലെത്തി.


ബിജെപി കോട്ടയം ജില്ലാ പ്രസിഡന്‍റ് എൻ. ഹരി അധ്യക്ഷതവഹിച്ചു. കേന്ദ്രമന്ത്രി ഡോ.മഹേഷ് ശർമ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ്, അവിനാഷ് ഖന്ന, ഗോപാലകൃഷ്ണ അഗർവാൾ, സുബ്രഹ്മണ്യ കമർസു,നളിനകുമാർ കാട്ടിൽ എംപി ബിജെപി സംസ്ഥാന നേതാക്കളായ വി. മുരളീധരൻ, പി.കെ.കൃഷ്ണദാസ്, എ.എൻ. രാധാകൃഷ്ണൻ, എം.ടി. രമേശ്, കെ.സുരേന്ദ്രൻ, കേരള കോണ്‍ഗ്രസ് ചെയർമാൻ പി.സി.തോമസ്, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ്, ബിഡിജെസ് നേതാവ് സുഭാഷ് വാസു തുടങ്ങിയവർ പ്രസംഗിച്ചു. ജാഥാ ക്യാപ്റ്റൻ കുമ്മനം രാജശേഖരൻ സ്വീകരണത്തിനു നന്ദി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.