ഉപാധിരഹിത പട്ടയം: സർക്കാർ ഉത്തരവായി
ഉപാധിരഹിത പട്ടയം: സർക്കാർ ഉത്തരവായി
Saturday, October 21, 2017 1:17 PM IST
കട്ടപ്പന: ഉപാധിരഹിത പട്ടയത്തിന് സർക്കാർ ഉത്തരവായതായി ജോയ്സ് ജോർജ് എംപി പത്ര സമ്മേളനത്തിൽ അറിയിച്ചു. 1964ലെ ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്തു ഉപാധികൾ ഒഴിവാക്കി സർക്കാർ വിജ്ഞാപനം ഇറക്കി. ജിഒ (പി) നന്പർ 60/2017 / ആർഡി ഉത്തരവനുസരിച്ച് 1964 ലെ ഭൂമിപതിവ് ചട്ടം സെക്‌ഷൻ ഏഴ് ഭേദഗതി ചെയ്തു. പട്ടയം ലഭിക്കാനുള്ള വരുമാന പരിധി എടുത്തുകളഞ്ഞു. നേരത്തേ മുപ്പതിനായിരം രൂപയും പിന്നീട് ഒരു ലക്ഷം രൂപയുമാക്കിയ പരിധിയാണു മാറ്റിയത്. ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിൽ ഒന്നാണ് ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്നതെന്ന് എംപി പറഞ്ഞു.

കൈമാറ്റം ചെയ്യാം

1964ലെ ഭൂപതിവ് ചട്ടത്തിലെ റൂൾ എട്ട് അനുസരിച്ച് പട്ടയഭൂമി കൈമാറ്റം ചെയ്യാൻ നിയന്ത്രണമുണ്ടായിരുന്നു. കാർഷിക ആവശ്യങ്ങൾക്കും വീടു വയ്ക്കുന്നതിനും മാത്രം സഹകരണ ബാങ്കുകളിലോ തേയില, കാപ്പി ബോർഡുകളിലോ ഈടുവയ് ക്കാനേ അനുവദിച്ചിരുന്നുള്ളൂ. എന്നാൽ, പുതിയ ഉത്തരവിൽ പട്ടയഭൂമി കൈമാറ്റം ചെയ്യാനും ദേശസാത്കൃത ബാങ്കുകൾ ഉൾപ്പെടെ എല്ലാ ധനകാര്യ സ്ഥാപനത്തിലും ഏത് ആവശ്യത്തിനും പണയപ്പെടുത്താനും അനുവദി ച്ചു. പൂർണവിനിമയ സ്വാതന്ത്ര്യത്തോടെയുള്ള പട്ടയമാണ് പുതിയ ഉത്തരവിലൂടെ ലഭിക്കുന്നതെന്നും എം പി പറഞ്ഞു.


പ്രത്യേക ഫോം

സീറോ ലാൻഡ് സ്കീമിൽ (ഭൂരഹിതർക്കു ഭൂമി പതിച്ചു കൊടുക്കുന്നത്)പതിച്ചു കൊടുക്കുന്ന ഭൂമി 25 വർഷത്തിനു ശേഷമേ കൈമാറ്റം ചെയ്യാൻ പാടുള്ളൂ എന്ന വ്യവസ്ഥ മാറ്റി 12 വർഷമായി ചുരുക്കി ഉത്തരവിറങ്ങി. കൈവശഭൂമിക്കും സർക്കാർ പതിച്ചു നൽകുന്ന ഭൂമിക്കും ഒരേ രീതിയിലുള്ള പട്ടയ ഫോമുകളാണ് ഇതുവരെ ഉണ്ടായിരുന്നത്. ഇനി കൈവശഭൂമിയുടെ പട്ടയത്തിന് പ്രത്യേക ഫോം ഏർപ്പെടുത്തും.

പട്ടയ ഭൂമിയിൽ നിൽക്കുന്ന മരങ്ങൾ മുറിക്കുന്നതിന് ഉടമസ്ഥന് അവകാശമുണ്ടായിരുന്നില്ല. ഈ നിയമവും മാറ്റി. തേക്കും ചന്ദനവും ഉൾപ്പടെ 10 ഇനം മരങ്ങൾ ഒഴിവാക്കി ഏതു മരവും മുറിക്കാനുള്ള അവകാശം ഉത്തരവിലൂടെ നൽകിയിട്ടുണ്ട്. പത്ത് ചെയിൻ മേഖലയിൽ മുഴുവൻ താമസക്കാർക്കും പട്ടയം നൽകാനുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്നും എം പി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.