നാവികസേനയിൽ ജോലി വാഗ്ദാനം ചെയ്തു മൂന്നരലക്ഷം തട്ടിയ പ്രതി പിടിയിൽ
നാവികസേനയിൽ ജോലി വാഗ്ദാനം ചെയ്തു മൂന്നരലക്ഷം തട്ടിയ പ്രതി പിടിയിൽ
Saturday, November 11, 2017 1:53 PM IST
കൊച്ചി: നാവികസേനയിൽ ജോലി വാഗ്ദാനം ചെയ്തു വടുതല സ്വദേശിയിൽനിന്നു മൂന്നര ലക്ഷം രൂപ തട്ടിയെടുത്തശേഷം ഒളിവിൽപോയ പ്രതി പിടിയിൽ. വടുതല കളത്തിപ്പറന്പ് റോഡിൽ വാടകയ്ക്കു താമസിക്കുന്ന ചേർത്തല മാടവന ആന്‍റണി വർക്കി (48) യെയാണ് നോർത്ത് പോലീസ് പിടികൂടിയത്.

വടുതല സ്വദേശിയായ വിനീഷിനു നേവിയിൽ കംപ്യൂട്ടർ അസിസ്റ്റന്‍റ് ആയി ജോലി നൽകാമെന്നു പറഞ്ഞു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇയാളുടെ ഭാര്യയിൽനിന്നു പല തവണയായി മൂന്നു ലക്ഷം രൂപ തട്ടിയെടുത്തെന്നാണു പരാതി. ഒപ്പം നേവി കാന്‍റീനിൽനിന്നു മിലിറ്ററി ബൈക്ക് വാങ്ങിത്തരാമെന്നു പറഞ്ഞ് അന്പതിനായിരം രൂപയും വാങ്ങി.

ജോലിക്കുള്ള ഇന്‍റർവ്യൂ കാർഡും നിയമന ഉത്തരവുമൊക്കെ കാണിച്ചു വിജീഷിനെയും ഭാര്യയേയും പ്രതി വിശ്വസിപ്പിച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും ജോലി കിട്ടാതായതോടെ നേവി അധികൃതരെ സമീപിച്ചപ്പോഴാണു തട്ടിപ്പ് മനസിലായത്. പോലീസിൽ പരാതി നൽകിയതോടെ പ്രതി ഒളിവിൽ പോയി.


വടുതല സ്വദേശിയായ അലക്സ് എന്ന ഓട്ടോ ഡ്രൈവറേയും ഇത്തരത്തിൽ കബളിപ്പിച്ച് ഒരു ലക്ഷം രൂപ തട്ടിയെടുത്തതായും പ്രതിക്കെതിരേ പരാതി ലഭിച്ചിട്ടുണ്ട്.

നേർത്ത് സർക്കിൾ ഇൻസ്പെക്ടർ കെ.ജെ. പീറ്ററിന്‍റെ നേതൃത്വത്തിൽ എസ്ഐ വിബിൻ ദാസ്, സിപിഒമാരായ ജയരാജ്, ഗിരീഷ് ബാബു, ചന്ദ്രൻ എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.