തീരദേശത്തിന്‍റെ വിലാപങ്ങൾ പ്രാർഥനകളായർപ്പിച്ചു കേരളസഭ
തീരദേശത്തിന്‍റെ വിലാപങ്ങൾ പ്രാർഥനകളായർപ്പിച്ചു കേരളസഭ
Wednesday, December 6, 2017 3:14 PM IST
കൊച്ചി: കടലെടുത്ത ജീവിതങ്ങളെയും കരച്ചിലകലാത്ത കടലോരങ്ങളെയും ദൈവസന്നിധിയിലർപ്പിച്ചു കേരളസഭയുടെ പ്രാർഥനാഞ്ജലി. പ്രകൃതിദുരന്തം കണ്ണീരിലാഴ്ത്തിയ തീരദേശത്തിന്‍റെ വിലാപങ്ങൾ കേരള കത്തോലിക്കാസഭയിലെ മെത്രാന്മാരുടെ പ്രാർഥനകളായി ഉയർന്നതു കൊച്ചി വല്ലാർപാടം ബസിലിക്ക തീർഥാടനകേന്ദ്രത്തിൽ.

പിഒസിയിൽ നടക്കുന്ന കേരള കത്തോലിക്കാ മെത്രാൻസമിതിയുടെ സമ്മേളനത്തോടനുബന്ധിച്ചാണ്, ഓഖി ചുഴലിക്കാറ്റിലും കടൽക്ഷോഭത്തിലും ഇരകളായവർക്കുവേണ്ടി പ്രത്യേക പ്രാർഥനാസമ്മേളനത്തിനു മെത്രാന്മാർ ഒത്തുചേർന്നത്. പ്രാർഥനയും വിചിന്തനവും മെഴുകുതിരികൾ തെളിച്ചുള്ള പ്രദക്ഷിണവും ദുഃഖിതരോടുള്ള ഐക്യദാർഢ്യവുമായി ഒരു മണിക്കൂറോളം നീണ്ട ശുശ്രൂഷയിൽ വിശ്വാസി സമൂഹവും പങ്കുചേർന്നു.

ഇന്നലെ വൈകുന്നേരം ഏഴോടെയാണു മെത്രാന്മാർ ബസിലിക്കയിൽ എത്തിയത്. തീരദേശങ്ങളിൽ ദുരിതമനുഭവിക്കുന്നവരുടെ വേദന നമ്മുടെ ഓരോരുത്തരുടെയും വേദനയാണെന്നു കെസിബിസി പ്രസിഡന്‍റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം ആമുഖപ്രഭാഷണത്തിൽ പറഞ്ഞു. ഇല്ലായ്മകളിൽനിന്നു നെയ്തെടുത്ത ഒരു ജനതയുടെ ജീവിതസ്വപ്നങ്ങളാണു പൂർണമായും കടലെടുത്തത്. ചെറുതല്ല അവർക്കുണ്ടായ നഷ്ടം. പെട്ടെന്നു മായില്ല അവരുടെ മുറിവുകൾ. അവരെ ആശ്വസിപ്പിക്കുവാൻ നമുക്കു വാക്കുകളില്ല. ഉള്ളതെല്ലാം നഷ്ടമായിട്ടും ആഴമായ വിശ്വാസവും പ്രാർഥനയിലെ പ്രത്യാശയും മുറുകെപ്പിടിക്കുകയാണ് അവർ. നമ്മുടെ പ്രാർഥനകളിൽ അവരെപ്പോഴും ഉണ്ടാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.


വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ സുവിശേഷ വായന നടത്തി. വേദനിക്കുന്ന സകലർക്കും ദൈവത്തിന്‍റെ പ്രശാന്തമായ സംരക്ഷണ വലയത്തിൽ ആശ്വാസമുണ്ടെന്നു വചനസന്ദേശം നൽകിയ സിബിസിഐ പ്രസിഡന്‍റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പറഞ്ഞു. ത്യാഗങ്ങളിലൂടെ ദൈവകരുണയെ നമുക്കു കാത്തിരിക്കാം. സങ്കടങ്ങളെ അതിജീവിക്കാനും പുതുജീവിതം സ്വന്തമാക്കാനും ശക്തിപ്പെടുത്തുന്ന തന്പുരാൻ തീരവാസികളുടെ ദുഖങ്ങളും ഒപ്പിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സങ്കീർത്തനാലാപനത്തിനുശേഷം കത്തിച്ച മെഴുകുതിരികളേന്തി ലുത്തിനിയ ആലപിച്ചു മെത്രാന്മാരും വൈദികരും വിശ്വാസികളും പ്രദക്ഷിണമായി ദേവാലയാങ്കണത്തിലേക്കു നീങ്ങിയപ്പോൾ പള്ളിമണികൾ അകന്പടിയായി.

കെസിബിസി സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, വൈസ് പ്രസിഡന്‍റ് ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം എന്നിവരുൾപ്പെടെ കേരളസഭയിലെ മെത്രാപ്പോലീത്തമാരും മെത്രാന്മാരും പ്രാർഥനാസായാഹ്നത്തിൽ പങ്കുചേർന്നു.

സിജോ പൈനാടത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.