സംസ്ഥാനത്ത് ബിജെപി-ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെടുന്നെന്നു പ്രചാരണം: സർക്കാർ
Thursday, December 7, 2017 3:03 PM IST
കൊച്ചി: സംസ്ഥാനത്ത് ബിജെപി - ആർഎസ്എസ് പ്രവർത്തകർ തുടർച്ചയായി കൊല്ലപ്പെടുന്നെന്നാരോപിച്ചു സംസ്ഥാന സർക്കാരിനെതിരേ രാജ്യവ്യാപകമായി പ്രചാരണം നടക്കുന്നുണ്ടെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പരാതികൾക്കു പിന്നിൽ ആരാണെന്നും ഇവരുടെ ലക്ഷ്യമെന്താണെന്നും ഇതിൽനിന്ന് വ്യക്തമാണെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. ഒരു കേന്ദ്രത്തിൽ തയാറാക്കിയ പരാതിയാണ് ഇത്തരത്തിൽ പ്രചരിക്കുന്നതെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.

ബിജെപി - ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ട ഏഴ് കേസുകളിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് തലശേരിയിലെ ഗോപാലൻ അടിയോടി വക്കീൽ സ്മാരക ട്രസ്റ്റ് നൽകിയ ഹർജിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.


മാർച്ച് ഒന്നിനും ആറിനുമിടയ്ക്കുള്ള തീയതികൾ രേഖപ്പെടുത്തി ഒരേ കേന്ദ്രത്തിൽ നിന്ന് തയാറാക്കിയ പരാതികൾ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് രാഷ്‌ട്രപതിക്ക് അയച്ചിരുന്നു. പരാതിയുടെ ഭാഷ വ്യത്യസ്തമാണെങ്കിലും ഘടനയും ഉള്ളടക്കവും ഒന്നു തന്നെയാണ്. ഈ പരാതികൾ രാഷ്‌ട്രപതി സംസ്ഥാന സർക്കാരിന് കൈമാറിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.