ചരിത്രത്തിലേക്കൊരു തിരനോട്ടം
ചരിത്രത്തിലേക്കൊരു തിരനോട്ടം
Thursday, December 7, 2017 3:15 PM IST
തിരുവനന്തപുരം: നവതിയിലേക്കു കടക്കുന്ന മലയാള സിനിമയുടെ യാത്ര തിരശീലയിലെന്നപോൽ ഒരുക്കിയിരിക്കുകയാണു തിരുവനന്തപുരം കനകക്കുന്നു കൊട്ടാരത്തിൽ നടക്കുന്ന ചിത്ര പ്രദർശനത്തിൽ. മലയാളത്തിലെ ആദ്യചിത്രമായ വിഗതകുമാരൻ മുതൽ ഇങ്ങോട്ടുള്ള 90 വർഷങ്ങളിലേക്കുള്ള തിരനോട്ടം കാഴ്ചക്കാരിൽ കൗതുകമുണർത്തുന്നു.

നിശബ്ദ സിനിമയിൽ നിന്നു ശബ്ദസിനിമയിലേക്കും ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്നു വർണ സിനിമകളിലേക്കുമുള്ള വളർച്ച ഇവിടെ ചിത്രങ്ങളിലൂടെ കാണാം. ആദ്യ ശബ്ദചിത്രം, ആദ്യ കളർചിത്രം, ത്രീഡി ചിത്രം, 70എംഎം ചിത്രം എന്നിങ്ങനെ ക്രമത്തിലാണ് ഇവ പ്രദർശിപ്പിച്ചിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന പുരസ്കാരങ്ങളെക്കുറിച്ചുള്ള വിവരണവും പുരസ്കാരങ്ങൾ നേടിയ ചിത്രങ്ങളും സംവിധായകരെയും നടീനടന്മാരെയും കുറിച്ചുള്ള വിവരണങ്ങളുമെല്ലാം മേളയുടെ പ്രധാന ആകർഷണമായി. ചലച്ചിത്ര താരങ്ങളായ മധുവും ഷീലയും മേള ഉദ്ഘാടനം ചെയ്തു.

മലയാള സിനിമയുടെ നവതിയുമായി ബന്ധപ്പെട്ട് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണു സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്നത്. ഇതിന്‍റെ ഭാഗമായി ആദ്യകാല ചിത്രങ്ങളുടെ ഫ്രെയിമുകൾ ഡിജിറ്റൈസ് ചെയ്യുകയും അവ കിൻഫ്രയിലെ ആർക്കൈവ്സിൽ സൂക്ഷിക്കുകയും ചെയ്യുമെന്നു സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറഞ്ഞു.

സിനിമയോടൊപ്പം ആദ്യകാല തിയറ്ററുകളെക്കുറിച്ചുള്ള വിവരങ്ങൾ, നോട്ടീസുകൾ, പോസ്റ്ററുകൾ തുടങ്ങിയവയും ശേഖരണത്തിൽ ഉൾപ്പെടുത്തും. സിനിമ നിർമിതിയുടെ നാൾവഴികളെക്കുറിച്ചറിയാത്ത പുതുതലമുറയിലേക്ക് അറിവു പകരുകയാണ് ആർക്കൈവ്സിന്‍റെ പ്രധാന ലക്ഷ്യം. വരുംതലമുറയ്ക്കായി ചരിത്രം സൂക്ഷിക്കുക എന്ന ഉത്തരവാദിത്വം എല്ലാവർക്കുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സ്മരണിക 2017 എന്ന പുസ്തകം ശ്രീകുമാരൻ തമ്പി ഷീലയ്ക്കു നൽകി പ്രകാശനം ചെയ്തു. പ്രശസ്ത നിശ്ചല ഛായാഗ്രാഹകൻ പി. ഡേവിഡിനെ മധു പൊന്നാട അണിയിച്ച് ആദരിച്ചു. 1965 മുതൽ ഡേവിഡിന്‍റെ കാമറക്കണ്ണുകൾ പകർത്തിയ 120 ചിത്രങ്ങൾ "ഓർമച്ചിത്രങ്ങൾ’ എന്ന വിഭാഗത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. സത്യൻ, പ്രേം നസീർ, എംജിആർ, ശിവാജി, ഷീല, ജയഭാരതി, മോഹൻലാൽ, മമ്മൂട്ടി തുടങ്ങി ഒരു നീണ്ട താരനിര തന്നെ കാഴ്ചക്കാരെ കാത്ത് ഇവിടെയുണ്ട്.

ജെ.സി. ഡാനിയേൽ ഉപയോഗിച്ച മാതൃകയിലുള്ള ഡെബ്രിസ് കാമറ മുതൽ അത്യപൂർവമായ കാമറകളും ലൈറ്റുകളുമെല്ലാം പ്രദർശനത്തിൽ ഇടം നേടിയിട്ടുണ്ട്. ഇന്നലെ ആരംഭിച്ച മേള 15 വരെ തുടരും. ചടങ്ങിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സണ്‍ ബീന പോൾ, സെക്രട്ടറി മഹേഷ് പഞ്ചു, എക്സിക്യൂട്ടീവ് അംഗം സിബി മലയിൽ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.