കോട്ടയം: കത്തോലിക്കാ സഭയും മലങ്കര ഓർത്തഡോക്സ് സഭയും തമ്മിൽ നടക്കുന്ന ചർച്ച തുടരുന്നതിനു ഞാലിയാകുഴി മാർ ബസേലിയോസ് ദയറായിൽ ചേർന്ന ദ്വിദിന സമ്മേളനത്തിൽ ഇരുസഭകളുടെയും പ്രതിനിധികൾ ധാരണയായി.
വൈദികർക്കു മാർഗനിർദേശം നൽകാനായി ഗ്രന്ഥം തയാറാക്കും. ക്രിസ്തു വിജ്ഞാനീയത്തിനും വിശുദ്ധ കൂദാശകൾ അംഗീകരിക്കുന്നതിലും ധാരണ രൂപപ്പെടുത്തി.
നിബന്ധനകൾക്കു വിധേയമായി വിശുദ്ധ കുർബാന, കുന്പസാരം, തൈലാഭിഷേകം എന്നിവയിൽ സഹകരിക്കാനും അജപാലന മാർഗരേഖ രൂപപ്പെടുത്താനും നിർദേശിച്ചു. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പ്രതിനിധികളെ സ്വീകരിച്ചു.
വത്തിക്കാൻ പ്രതിനിധി ബിഷപ് ബ്രിയാൻ ഫാരൽ, ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ, ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്, യാക്കോബ് മാർ ഐറേനിയോസ്, യൂഹാനോൻ മാർ ദീയസ്ക്കോറസ്, ഫാ. അഗസ്റ്റിൻ കടേപ്പറന്പിൽ, ഫാ. റെജി മാത്യൂസ്, ഫാ. ജോസ് ജോണ്, ഫാ. ബി. വർഗീസ്, റവ.ഡോ. ഫിലിപ്പ് നെൽപ്പുരപ്പറന്പിൽ, ഫാ. കോശി വൈദ്യൻ, റവ.ഡോ.മാത്യു വെള്ളാനിക്കൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.