പൈതൃക കലകളുടെ ’ഉത്സവ’ത്തിനു ശനിയാഴ്ച കൊടിയേറും
Wednesday, January 3, 2018 1:56 AM IST
തിരുവനന്തപുരം: കേരളത്തിന്‍റെ തനതു പൈതൃകകലകളുടെ ഉന്നമനത്തിനായി ടൂറിസം വകുപ്പു സംഘടിപ്പിക്കുന്ന ഉത്സവത്തിനു ശനിയാഴ്ച കൊടിയേറും. ഉത്സവം 2018ന്‍റെ ഉദ്ഘാടനം ശനിയാഴ്ച വൈകുന്നേരം ആറിനു കണ്ണൂർ ടൗണ്‍ സ്ക്വയറിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും.

ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെയാണ് അന്യംനിന്നുപോകുന്ന കേരളീയ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. 12 വരെ നീളുന്ന ഉത്സവം 14 ജില്ലകളിലും സംഘടിപ്പിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലുകൾ മുഖേനയാണ് ഓരോ ജില്ലയിലും പരിപാടികൾ സംഘടിപ്പിക്കുന്നത്. അർജുന നൃത്തം, ചാറ്റുപാട്ട്, കാക്കാരശി നാടകം, പൂതവും തിറയും, ഉടക്കുപാട്ട്, കുറത്തിയാട്ടം, തോൽപ്പാവക്കൂത്ത് എന്നിവയുൾപ്പെടെ അന്യം നിന്നു പോകുന്ന കലാരൂപങ്ങൾ വേദികളിലെത്തും.

പി.പി. കുഞ്ഞിരാമ പെരുവണ്ണാൻ (തെയ്യം), പി.കെ. കരിയൻ (ഗദ്ദിക), കെ. നാണു (പൂരക്കളി), കെ. ശിവകുമാർ (കോൽക്കളി), ശശിജനകല (നാടൻപാട്ട്), ഷീബ കൃഷ്ണകുമാർ (അഷ്ടപദി ആട്ടം), ബ്രിട്ടോ വിൻസെന്‍റ് (ചവിട്ടു നാടകം), പ്രഭല കുമാരി (കാക്കാരിശ്ശി നാടകം), ലതാ നമ്പൂതിരി (തിരുവാതിരകളി), തങ്കസ്വാമി (ചാക്കനാറാട്ടം) എന്നീ പൈതൃക കലാകാരെ ഉത്സവത്തിന്‍റെ ഭാഗമായി ആദരിക്കും.


2.32 കോടി രൂപയാണ് ഈ വർഷത്തെ പരിപാടികൾക്കായി വകയിരുത്തിയിട്ടുള്ളത്. കലാ- സാംസ്കാരിക -രാഷ്‌ട്രീയ രംഗത്തെ പ്രമുഖർ വേദിയിൽ 20 വ്യത്യസ്തമായ കേരള പാരമ്പര്യ അനുഷ്ഠാന ആദിവാസി കലാരൂപങ്ങൾ കോർത്തിണക്കി 264 കലാകാരന്മാർ അണിനിരക്കുന്ന നവധ്വനി എന്ന പരിപാടി ഫോക് ലോർ അക്കാദമിയുടെ ആഭിമുഖ്യത്തിൽ അവതരിപ്പിക്കും.

ഓരോ ജില്ലയിലും ഉത്സവം നടക്കുന്ന സ്ഥലങ്ങൾ ചുവടെ: തിരുവനന്തപുരം, കഴക്കൂട്ടം, ശംഖുമുഖം സുനാമി പാർക്ക്, വർക്കല ഹെലിപാഡ്. കൊല്ലം ചിൽഡ്രൻസ് പാർക്ക്, കൊല്ലം ബീച്ച്. പത്തനംതിട്ട അടൂർ ചേന്നമ്പിള്ളി ക്ഷേത്രമൈതാനം, കടമ്മനിട്ട പടയണി ഗ്രാമം. കോട്ടയം ചങ്ങനാശേരി പെരുന്ന ബസ് സ്റ്റാൻഡ്, കുമരകം കാവണാറ്റിൻകര. ഇടുക്കി മൂന്നാർ ടൗണ്‍ ഡിടിപിസി പാർക്ക്, വാഗമണ്‍ ടൗണ്‍. ആലപ്പുഴ ബീച്ച്, മാരാരി ബീച്ച്. എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ട്, ഫോർട്ട് കൊച്ചി വാസ്കോഡഗാമ സ്ക്വയർ. തൃശൂർ ഗുരുവായൂർ മുൻസിപ്പാലിറ്റി ഗ്രൗണ്ട്. പാലക്കാട് രാപ്പാടി ഓപ്പണ്‍ ഓഡിറ്റോറിയം, ശ്രീകൃഷ്ണപുരം ബാപ്പുജി ചിൽഡ്രൻസ് പാർക്ക്. മലപ്പുറം പൊന്നാനി ബീം ബ്രിഡ്ജ്, കോട്ടക്കുന്ന പാർക്ക്. കോഴിക്കോട് മെയിൻ ബീച്ച്, മാനാഞ്ചിറ മൈതാനം. വയനാട് കൽപ്പറ്റ കലക്ടറേറ്റ് ഗാർഡൻ, പൂക്കോട് ലേക്ക്. കണ്ണൂർ പയ്യാമ്പലം ബീച്ച്, ടൗണ്‍ സ്ക്വയർ. കാസർകോഡ് ബേക്കൽ ബീച്ച്, നീലേശ്വരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.