ബസിൽനിന്നു വീണു പരിക്കേറ്റ യുവതി മരിച്ചു
ബസിൽനിന്നു വീണു പരിക്കേറ്റ യുവതി മരിച്ചു
Thursday, January 4, 2018 1:35 AM IST
ഈരാറ്റുപേട്ട: സ്വകാര്യബസിന്‍റെ തുറന്നുകിടന്ന വാതിലിലൂടെ റോഡിലേക്കു വീണുപരിക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഈരാറ്റുപേട്ട വട്ടക്കയം താഹയുടെ ഭാര്യ നാഷീദ (34) ആണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. തീക്കോയി അക്ഷയ കേന്ദ്രത്തില്‍ പോയി ബസില്‍ മടങ്ങിയ നാഷീദ, തീക്കോയി അറുകൊലപാലത്തിനു സമീപം വളവുതിരിയുന്നതിനിടെ തുറന്നു കിടന്ന വാതിലിലൂടെ ബസിൽനിന്നു പുറത്തേക്കു വീഴുകയായിരുന്നു. എട്ട് മാസം ഗര്‍ഭിണിയായിരുന്ന നാഷിദയുടെ തലയ്ക്കുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. ഈരാറ്റുപേട്ട റിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില ഗുരുതരമായതോടെ കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയയിലൂടെ അന്നു തന്നെ പുറത്തെടുത്തു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ഇത്രയും ദിവസം ജീവന്‍ നിലനിര്‍ത്തിയത്. ചൊവ്വാഴ്ച രാത്രിയാണു നാഷീദ മരിച്ചത്. ബസിന്‍റെ ഹൈഡ്രോളിക് ഡോറുകള്‍ അടയാതിരുന്നതാണ് അപകടമുണ്ടാക്കിയത്. നാഷീദയുടെ കബറടക്കം നടത്തി. പരേത നടയ്ക്കൽ ഓലിക്കാവിൽ കുടുംബാംഗം. മക്കൾ: ഹന ഫാത്തിമ, ഹയ മറിയം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.