ജീവനക്കാരെ നിയമിച്ചില്ല; മൊബൈൽ ക്രഷ് പദ്ധതി നീളുന്നു
Thursday, January 4, 2018 1:45 AM IST
കൊച്ചി: കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്കു സംരക്ഷണവും പോഷകാഹാരവും ലഭ്യമാക്കാൻ സർക്കാർ വിഭാവനം ചെയ്ത മൊബൈൽ ക്രഷ് പദ്ധതി ജീവനക്കാരെ നിയമിക്കാത്തതിനാൽ നടപ്പായില്ല.

ഡിസംബറിൽ പദ്ധതി തുടങ്ങുമെന്നു സാമൂഹ്യനീതി വകുപ്പ് ഉറപ്പു നൽകിയിരുന്നെങ്കിലും ജീവനക്കാരെ നിയമിക്കുന്നതുൾപ്പെടെയുള്ള നടപടി താളം തെറ്റിയിരിക്കുകയാണ്.
നഗരസഭയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ 25 കുട്ടികൾക്കായുള്ള സൗകര്യമാണുള്ളത്. ഇവരുടെ മേൽനോട്ടത്തിനു ജീവനക്കാരും വേണം. ക്രഷിനു സർക്കാരിന്‍റെ പ്രവർത്തനാനുമതി കിട്ടിയത് രണ്ടാഴ്ച മുന്പു മാത്രമാണ്. നിയമനം ഉൾപ്പെടെയുള്ള നടപടി വൈകാൻ ഇതു കാരണമായി.


ഇതരസംസ്ഥാന തൊഴിലാളികൾ കൂടുതൽ താമസിക്കുന്ന കൊച്ചി നഗരസഭയ്ക്കു കീഴിലുള്ള ഐലൻഡ് നോർത്തിലെ അങ്കണവാടിയോടു ചേർന്നാണു ക്രഷ് തുടങ്ങുന്നത്. ആറു മാസം മുതൽ മൂന്നു വയസ് വരെ പ്രായമുള്ള കുട്ടികൾക്കാണു പ്രവേശനം. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണു പ്രവർത്തന സമയം.

പദ്ധതിക്കു 4,15,000 രൂപയോളം വേണ്ടിവരും. കുട്ടികളെ വീട്ടിൽനിന്നു ക്രഷിൽ കൊണ്ടുവരാനും തിരികെ വീടുകളിലെത്തിക്കാനും വാഹന സൗകര്യവും പദ്ധതിയുടെ ഭാഗമായി ഒരുക്കും.
കുട്ടികൾക്കു കളിക്കാനും വിശ്രമിക്കാനും ഉറങ്ങാനുമുള്ള സൗകര്യവും ക്രഷിൽ ഒരുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.