നീലക്കുറിഞ്ഞി: മന്ത്രിതലസംഘം സംയുക്ത റിപ്പോർട്ട് നൽകും
നീലക്കുറിഞ്ഞി: മന്ത്രിതലസംഘം സംയുക്ത റിപ്പോർട്ട് നൽകും
Thursday, January 4, 2018 1:57 AM IST
തിരുവനന്തപുരം: നീലക്കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിച്ച മന്ത്രിതല സമിതി സംയുക്ത റിപ്പോർട്ട് നൽകാൻ ധാരണ. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ, വനം മന്ത്രി കെ. രാജു, വൈദ്യുതി മന്ത്രി എം.എം. മണി എന്നിവർ ചർച്ച നടത്തി 11നു റിപ്പോർട്ടിന് അന്തിമ രൂപം നൽകും. തുടർന്ന് ഇവർ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു റിപ്പോർട്ട് കൈമാറും.

മന്ത്രി എം.എം. മണി ഇപ്പോഴത്തെ നിലപാടു തുടർന്നാൽ ഏകാഭിപ്രായത്തിലുള്ള റിപ്പോർട്ട് നൽകാനാകുമെന്നാണു പ്രതീക്ഷ. വനം മന്ത്രി കെ. രാജു നേരത്തേ മുഖ്യമന്ത്രിക്കു പ്രത്യേക റിപ്പോർട്ട് നൽകിയെങ്കിലും സംയുക്ത റിപ്പോർട്ടിലും സഹകരിക്കും. ജനവാസ കേന്ദ്രങ്ങളെയും നിയമപരമായി പട്ടയമുള്ളവരെയും സംരക്ഷിക്കും. എന്നാൽ വൻകിട കൈയറ്റക്കാരെ ഒഴിപ്പിക്കും.

3,200 ഹെക്ടറുള്ള നീലക്കുറിഞ്ഞി ഉദ്യാനത്തിന്‍റെ ഭൂവിസ്തൃതി നിലനിർത്തണമെന്ന ധാരണയിലേക്കാണു മന്ത്രിമാർ എത്തുന്നത്. ഇക്കാര്യത്തിൽ സിപിഐയും സിപിഎമ്മും തമ്മിലുള്ള ഭിന്നത റിപ്പോർട്ടിൽ പ്രതിഫലിക്കരുതെന്ന പൊതുതീരുമാനമാണുള്ളത്. എം.എം. മണി നിലപാട് മയപ്പെടുത്തിയത് ഉദാഹരണമായി സിപിഐ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു.


ജനവാസകേന്ദ്രങ്ങളെയും നിയമപരമായ പട്ടയമുള്ള കൃഷിയിടങ്ങളെയും ഉദ്യാനത്തിൽ നിന്ന് ഒഴിവാക്കണമെന്നാണ് പൊതു അഭിപ്രായം. കൊട്ടക്കാമ്പൂർ, വട്ടവട പ്രദേശങ്ങളിലെ 58, 62 ബ്ളോക്കുകളിലാണു പട്ടയമുള്ള ഭൂമി കൂടുതലുമുള്ളത്. ഇവ ഒഴിവാക്കിയാലും അടുത്ത ബ്ലോക്കുകളിലുള്ള റവന്യൂ ഭൂമിയും പുറമ്പോക്കും ഉദ്യാനത്തോട് ചേർത്ത് 3200 ഹെക്ടർ വിസ്തൃതി നിലനിർത്താനാവും. ഇതായിരിക്കും റിപ്പോർട്ടിന്‍റെ കാതൽ. പ്രാദേശിക സിപിഎം നേതൃത്വത്തിന് ഒരുപരിധി വരെ ഇതു സ്വീകാര്യമായേക്കും.നിയമപരമായി പട്ടയമുണ്ടെങ്കിലും വിജ്ഞാപന പരിധിയിൽ ഉൾപ്പെട്ട സ്ഥലങ്ങൾ സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി ഒഴിവാക്കാനാവില്ല. സെറ്റിൽമെന്‍റ് ഓഫീസറായ ദേവികുളം സബ് കളക്ടർക്കേ ഇതു ചെയ്യാനാവൂ. കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്‍റെയും വന്യജീവി ബോർഡിന്‍റേയും അന്തിമാനുമതിയും വേണം. ഇക്കാര്യങ്ങളിൽ മന്ത്രി ഇ. ചന്ദ്രശേഖരനും മന്ത്രി എം.എം. മണിയും തമ്മിൽ ആശയവിനിമയം നടന്നിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.