കുട്ടിക്കാനം: കുട്ടിക്കാനം മരിയൻ കോളജ് കമ്യൂണിക്കേഷൻ ആൻഡ് മീഡിയ സ്റ്റഡീസിന്റെയും കേരള ചലച്ചിത്ര അക്കാഡമിയുടെയും നേതൃത്വത്തിൽ അന്താരാഷ്ട്ര ചലച്ചിത്രോൽസവം സംഘടിപ്പിക്കുന്നു. മൽഹാർ - 2018 എന്ന പേരിലാണ് നാലുദിവസം നീണ്ടുനിൽക്കുന്ന കുട്ടിക്കാനം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്നുതുടങ്ങുന്ന ചലച്ചിത്രമേള 20നു അവസാനിക്കും. 21 ചിത്രങ്ങളാണ് നാലുദിവസങ്ങളിലായി സ്ക്രീനിലെത്തുന്നത്. സിനിമകളെ സംബന്ധിച്ച ചർച്ചകളും നടക്കും. കേരള ചലച്ചിത്ര അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ജു, ഡെപ്യൂട്ടി ഡയറക്ടർ ഷാജി ഹംസ, റീജണൽ കോ-ഓർഡിനേറ്റർ ഷാജി അന്പാട്ട്, ഫിലിം എഡിറ്റർ രഞ്ജൻ ഏബ്രഹാം, സംവിധായകനും നിരൂപകനുമായ മധു എറവൻകര, കാലിക്കട്ട് യൂണിവഴ്സിറ്റി ഇഎംഎംആർസി ഡയറക്ടർ ദാമോദർ പ്രസാദ് തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ പങ്കെടുക്കും.
മരിയൻ കോളജ് മാനേജർ ഫാ. ജയിംസ് കോഴിമല, പ്രിൻസിപ്പൽ ഫാ. റോയ് പഴയപറന്പിൽ, കമ്യൂണിക്കേഷൻ ആൻഡ് മീഡിയ സ്റ്റഡീസ് ഡയറക്ടർ പ്രഫ. എം. വിജയകുമാർ, കോ-ഓർഡിനേറ്റർ ആൻഡ് ഫെസ്റ്റിവൽ ഡയറക്ടർ ഫാ. സോബി കന്നാലിൽ, പ്രോഗ്രാം കോ- ഓർഡിനേറ്റേഴ്സ് അർജുൻ പദ്മകുമാർ, ശ്രീദേവി നാരായണൻ, സ്റ്റുഡന്റ് കണ്‍വീനർ ആൻസണ്‍ തോമസ് എന്നിവർ നേതൃത്വംനൽകും.
മലയാള ചിത്രങ്ങളായ പേരറിയാത്തവർ, ഒറ്റാൽ, ഹോളിവുഡിൽനിന്നുള്ള വാൾ-ഇ, ദി നെതർലൻഡ്സ്, ന്താസ്, വണ്‍ എഎം, വൈൽഡ് സ്ട്രോബറീസ് എന്നിവയ്ക്കുപുറമെ ഷോർട് ഫിലിമുകളും ഡോക്കുമെന്ററികളും പ്രദർശനവിഭാഗത്തിലുണ്ട്. ആദ്യം രജിസ്റ്റർചെയ്യുന്ന 50 പേർക്കാണ് പ്രവേശനം. 600 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. 300 രൂപകൂടി നൽകിയാൽ താമസസൗകര്യവും ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9539258025, 9562779455.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.