ഗീതാ ഗോപിനാഥിനെ തള്ളി സിപിഐ
ഗീതാ ഗോപിനാഥിനെ തള്ളി സിപിഐ
Wednesday, January 17, 2018 1:52 AM IST
തിരുവനന്തപുരം : ലോക കേരള സഭയിൽ പങ്കെടുക്കവേ സംസ്ഥാനത്തിന്‍റെ വികസനകാര്യത്തിൽ സ്വകാര്യ പങ്കാളിത്തം ആവശ്യമാണെന്ന മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന്‍റെ പരാമർശം ആശങ്കാജനകമാണെന്നു സിപിഐ മുഖപത്രം. ചെലവു ചുരുക്കലടക്കം സാമ്പത്തിക രംഗത്തു നടപ്പിലാക്കേണ്ട പരിഷ്കാര നടപടികളെ മുഖ്യമന്ത്രിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കരുതലോടെ വേണം സമീപിക്കാനെന്നു പത്രം ചൂണ്ടിക്കാട്ടി.

ശമ്പളം, പെൻഷൻ, സബ്സിഡികൾ, ക്ഷേമ പദ്ധതികൾ എന്നിവ സർക്കാരിനു ബാധ്യതയാണെന്ന സാമ്പത്തിക ഉപദേഷ്ടാവിന്‍റെ നിഗമനം ഇടതുമുന്നണിയുടെ നയങ്ങളുമായി യോജിച്ചു പോകുന്നതല്ലെന്നും ഇത്തരം നിർദേശങ്ങൾ പാശ്ചാത്യ രാജ്യങ്ങളുടെ ചെലവു ചുരുക്കൽ നയമാണെന്നും ഉപദേശങ്ങൾ കരുതലോടെ വേണം എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പാർട്ടി മുഖപത്രം പറയുന്നു. സർക്കാരിന്‍റെ അനാവശ്യ ധൂർത്തും ഒഴിവാക്കാവുന്ന ചെലവുകളും നിയന്ത്രിക്കണമെന്ന ഗീതാ ഗോപിനാഥിന്‍റെ നിർദേശം പാർട്ടി സ്വാഗതം ചെയ്യുന്നു.


പാർട്ടി മുഖപത്രത്തിൽ വന്ന ലേഖനത്തെ പൂർണമായും ന്യായീകരിച്ചുകൊണ്ടുള്ളതായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രതികരണം. ഗീതാ ഗോപിനാഥ് ഇടതുമുന്നണിയുടെ ഉപദേശകയല്ലെന്നും മുഖ്യമന്ത്രിയുടെ ഉപദേശക മാത്രമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. സർക്കാർ നടപ്പാക്കുന്നത് ഇടതുമുന്നണിയുടെ നയമാണ്. ഗീതാ ഗോപിനാഥിന്‍റെ ഉപദേശം സ്വീകരിക്കണമോയെന്നു ബന്ധപ്പെട്ടവർ തീരുമാനിക്കട്ടെയെന്നും കാനം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.