റോഡപകടങ്ങൾ കുറയ്ക്കാൻ കർശന പരിശോധന വരുന്നു
റോഡപകടങ്ങൾ കുറയ്ക്കാൻ കർശന പരിശോധന വരുന്നു
Friday, January 19, 2018 1:47 AM IST
കോഴിക്കോട്: സംസ്ഥാനത്ത് റോഡപകടങ്ങൾ പൂർണമായി ഇല്ലാതാക്കാനായി പരിശോധന ശക്തമാക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവികൾക്കു നിർദേശം നൽകി.

കർശനവും സൂക്ഷ്മവുമായ പരിശോധനാ ക്രമങ്ങളിലൂടെ ഘട്ടംഘട്ടമായി റോഡപകടം കുറയ്ക്കുകയാണു ലക്ഷ്യം. ഈ വർഷം പത്ത് ശതമാനവും രണ്ടാം ഘട്ടത്തിൽ മൂന്ന് വർഷത്തിനുള്ളിൽ 25 ശതമാനവുമായി കുറയ്ക്കും.

കുറച്ച്കാലം മുൻപ് വരെ അപകടപരന്പരകൾ സൃഷ്ടിച്ചിരുന്ന കെഎസ്ആർടിസി ബസുകൾ, പ്രൈവറ്റ് ബസുകൾ , ലോറികൾ, ജീപ്പുകൾ എന്നിവ അപകടങ്ങളിൽനിന്ന് വിട്ട് നിൽക്കുന്പോൾ മിനിബസുകൾ, കാറുകൾ എന്നിവയാണു പുതിയ വില്ലന്മാരെന്നാണു പോലീസ് പറയുന്നത്.

ഹെൽമെറ്റിൽ വിട്ടുവീഴ്ചയില്ല

60 ശതമാനം അപകടങ്ങൾക്കു കാരണക്കാരാകുന്നതും ഇരകളാകുന്നതും ഇരുചക്രവാഹനക്കാരാണ്. അതുകൊണ്ടു തന്നെ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന ഇരുചക്രവാഹനക്കാർക്കും സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന കാർ യാത്രക്കാർക്കും കർശനമായി പിഴചുമത്തും.

ലഹരിക്കു കടുത്ത പിഴ

ഇരുചക്രവാഹനാപകടങ്ങളിൽ മരിക്കുന്നവരിലേറെയും യുവാക്കളായതിനാൽ കോളജുകളിലും മറ്റും ട്രാഫിക് ബോധവൽക്കരണ ക്ലാസ് നടത്താനും നിർദേശമുണ്ട്. ലഹരി ഉപയോഗിച്ചു ശേഷം വാഹനമോടിക്കുന്നവരോടു മൃദുസമീപനം സ്വീകരിക്കരുതെന്നാണു പോലീസ് മേധാവിയുടെ നിർദേശങ്ങളിൽ പ്രധാനം. നാല് വരിപാതകളിൽ ലൈൻ ഡിസിപ്ളിൻ പാലിക്കുന്നതിനും അനധികൃത വാഹന പാർക്കിംഗ് ഒഴിവാക്കാനും കർശന നടപടി സ്വീകരിക്കും.

റേസിംഗ്, ഓവർ സ്പീഡ് എന്നിവ നടക്കുന്ന സ്ഥലങ്ങൾ പോലീസ് നിരീക്ഷണത്തിലാക്കും.

ചായ, കാപ്പി

രാത്രികാലങ്ങളിൽ റോഡിന്‍റെ വശങ്ങളിൽ കടുംചായ, കാപ്പി എന്നിവ നൽകാൻ സന്നദ്ധസംഘടനകളുടെ സഹകരണം തേടും. റോഡ് സുരക്ഷ അഥോറിറ്റിയുടെ യോഗങ്ങൾ കൃത്യമായി കൂടുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതും പരിശോധനകൾ മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് ഏകോപനത്തോടെ നടത്തേണ്ടതും ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവാദിത്വമാണെന്ന് സർക്കുലറിൽ പറയുന്നു.

കഴിയുന്നതും വാഹനങ്ങൾ തടഞ്ഞുനിർത്താതെ ബോഡി കാമറകൾ, ഡിജിറ്റൽ കാമറകൾ എന്നിവ ഉപയോഗിച്ചു ട്രാഫിക് പരിശോധന പൂർ‌ത്തിയാക്കണമെന്നും പരിശോധനകൾക്കിടെ യാത്രക്കാരോടു മാന്യമായി പെരുമാറണമെന്നും നിർദേശമുണ്ട്. മദ്യപിച്ച് വാഹനമോടിക്കൽ, അലക്ഷ്യമായ ഡ്രൈവിംഗ് എന്നിവക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ആർടിഒക്കു ശിപാർ‌ശ നൽകാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.