അർത്തുങ്കലിലേക്കു വിശ്വാസികളുടെ പ്രവാഹം
അർത്തുങ്കലിലേക്കു വിശ്വാസികളുടെ പ്രവാഹം
Friday, January 19, 2018 2:15 AM IST
ചേർത്തല: അർത്തുങ്കൽ ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാ നോസിന്‍റെ രൂപം പരസ്യവണക്കത്തിനു വച്ചതോടെ നാടിന്‍റെ നാനാദിക്കിൽനിന്നു വെളുത്തച്ചന്‍റെ തിരുസന്നിധിയിലേക്ക് ആയിരങ്ങൾ ഒഴുകിത്തുടങ്ങി. ഇന്നലെ പുലച്ചെ നടന്ന അദ്ഭുത തിരുസ്വരൂപ നടതുറക്കലിൽ പങ്കുചേരാൻ തലേന്നാൾതന്നെ വിശ്വാസികൾ എത്തിയിരുന്നു. തിരുനാളിനോടനുബന്ധിച്ചു വർഷത്തിൽ പത്തു ദിവസം മാത്രമാണ് വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുസ്വരൂപം പരസ്യവണക്കത്തിനു പ്രതിഷ്ഠിക്കുന്നത്.

നടതുറപ്പിനു സാക്ഷ്യംവഹിക്കാൻ ആയിരങ്ങളാണ് ബുധനാഴ്ച രാത്രിമുതൽ ഇവിടെ കാത്തിരുന്നത്. നാളെയാണ് പ്രധാന തിരുനാൾ ദിനം. വിശുദ്ധ സെബാസ്ത്യാനോസിന്‍റെ തിരുനാളിനോടനുബന്ധിച്ചു നാളെ ചേർത്തല താലൂക്കിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുനാൾ ദിനത്തിൽ ജനലക്ഷങ്ങൾ അർത്തുങ്കലിലേക്കെത്തും. വൈകുന്നേരം 4.30ന് വിശദ്ധന്‍റെ രൂപവുംവഹിച്ച് ആഘോഷമായ പ്രദക്ഷിണമാരംഭിക്കും. കടലോരത്തെ കുരിശടിവരെ സഞ്ചരിച്ചു പ്രദക്ഷിണം തിരിച്ചെത്താൻ മണിക്കൂറുകളെടുക്കും. പതിനായിരങ്ങൾ പ്രദക്ഷിണത്തിൽ പങ്കാളികളാകും.


നാളെ രാവിലെ 11ന് ആഘോഷമായ ദിവ്യബലിയിൽ തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് രാജപ്പൻ സന്ദേശം നൽകും. ഉച്ചകഴിഞ്ഞു മൂന്നിനു മോണ്‍. പയസ് ആറാട്ടുകുളത്തിന്‍റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലി. തുടർന്നാണ് പ്രദക്ഷിണം. 27ന് എട്ടാം പെരുന്നാളോടെ ആഘോഷങ്ങൾക്കു സമാപനമാകും. വൈകുന്നേരം 4.30ന് ആഘോഷമായ പ്രദക്ഷിണമുണ്ടാകും. അർധരാത്രി അടയ്ക്കുന്ന നട തുറക്കുന്നത് അടുത്ത വർഷം ജനുവരി 18നാണ്.
ബസിലിക്ക റെക്ടർ ഫാ. ക്രിസ്റ്റഫർ എം അർഥശേരിയിലിന്‍റെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ നടക്കുന്നത്. വിശുദ്ധ സെബസ്ത്യാനോസിന്‍റെ ദർശനപുണ്യം തേടിയെത്തുന്ന വിശ്വാസികൾക്കായി ബസിലിക്ക അധികൃതരും വിവിധ സർക്കാർ വകുപ്പുകളും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പോലീസ്, ഫയർഫോഴ്സ്, ആരോഗ്യം, എക്സൈസ്, കെഎസ്ആർടിസി തുടങ്ങിയ വകുപ്പുകളും വിശ്വാസികളുടെ സേവനത്തിനായി പ്രവർത്തിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.