‌കാസർഗോട്ട് വീട്ടമ്മയെ വധിച്ച് സ്വർണാഭരണം കവർന്നു
Saturday, January 20, 2018 1:40 AM IST
കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലയിൽ കവർച്ചയ്ക്കിടെ വീണ്ടും കൊലപാതകം. പെരിയ ആയന്പാറയ്ക്കടുത്ത് ചെക്കിപ്പള്ളത്ത് ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. പള്ളിക്കര പാക്കം ചരൾക്കടവ് സ്വദേശിനി സുബൈദ(60)യാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. ഇവർ കാതിലും കഴുത്തിലും കൈയിലും അണിഞ്ഞിരുന്ന പത്തു പവനിലേറെ സ്വർണം നഷ്ടമായതായാണു പോലീസിന്‍റെ പ്രാഥമിക നിഗമനം.

ഏഴാം വയസ് മുതൽ ജോലിക്കുനിന്നിരുന്ന പള്ളിക്കര പള്ളിപ്പുഴ തായൽത്തൊട്ടി കുടുംബാംഗങ്ങൾ രണ്ടു ദിവസമായി സുബൈദയുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരു ന്നില്ല. തുടർന്ന് ഇവർ ഇന്നലെ രാവിലെ പത്തോടെ സുബൈദയുടെ വീട്ടിലെത്തിയെങ്കിലും വീട് അടച്ചിട്ടനിലയിലായിരുന്നു. തുടർന്ന് അയൽവാസികളെ വിളിച്ചുവരുത്തി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി വീടിന്‍റെ അടുക്കളവാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറിയപ്പോൾ സുബൈദയെ തുണികൊണ്ട് വരിഞ്ഞുകെട്ടി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തു കയായിരുന്നു.മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുള്ളതായാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.