കൊട്ടക്കന്പൂർ ഭൂമിക്കേസ്: സാക്ഷിയുടെ രഹസ്യമൊഴി എടുക്കുന്നതിനെതിരായ ഹർജി തള്ളി
കൊട്ടക്കന്പൂർ ഭൂമിക്കേസ്: സാക്ഷിയുടെ രഹസ്യമൊഴി എടുക്കുന്നതിനെതിരായ ഹർജി തള്ളി
Saturday, January 20, 2018 1:54 AM IST
കൊച്ചി: ജോയ്സ് ജോർജ് എംപിക്കെതിരായ കൊട്ടക്കന്പൂർ ഭൂമിക്കേസിലെ സാക്ഷിയുടെ രഹസ്യമൊഴിയെടുക്കാൻ തൊടുപുഴ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി അനുമതി നൽകിയതിനെതിരേ ഉടുന്പൻഞ്ചോല സ്വദേശി മുകേഷ് നൽകിയ ഹർജി ഹൈക്കോടതി തള്ളി.

ഭൂമിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി നൽകിയയാളാണു മുകേഷ്. തങ്ങളുടെ ഭൂമി ആരും തട്ടിയെടുക്കുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ഭൂവുടമയായ പട്ടികജാതി വിഭാഗത്തിലുൾപ്പെട്ട ലക്ഷ്മി നേരത്തെ സാക്ഷിമൊഴി നൽകിയിരുന്നു. തുടർന്ന് ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം സിജെഎം കോടതിയിൽ അനുമതി തേടുകയായിരുന്നു. ഭീഷണിയെത്തുടർന്നാണു ലക്ഷ്മി മൊഴി നൽകിയതെന്നും ഇതു രഹസ്യമൊഴി എന്ന നിലയിൽ രേഖപ്പെടുത്താൻ അന്വേഷണസംഘം നടത്തുന്ന നീക്കം പ്രോസിക്യൂഷൻ നടപടികൾക്കു വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണു മുകേഷ് ഹർജി നൽകിയത്.


ഇതു പരിഗണിക്കാനാവില്ലെന്നും അന്വേഷണസംഘം നടത്തുന്ന പ്രവർത്തനങ്ങളിൽ ഈ ഘട്ടത്തിൽ ഇടപെടേണ്ടതില്ലെന്നും വിലയിരുത്തി സിംഗിൾബെഞ്ച് ഹർജി തള്ളുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.