ദുരന്തനിവാരണത്തിനു സമഗ്രമായ ഏകോപന സംവിധാനം വേണം
ദുരന്തനിവാരണത്തിനു സമഗ്രമായ ഏകോപന സംവിധാനം വേണം
Saturday, January 20, 2018 1:54 AM IST
രമേശ് ചെന്നിത്തല (പ്രതിപക്ഷ നേതാവ്)

നമ്മളെല്ലാവരും ലജ്ജ കൊണ്ടു തലകുനിക്കേണ്ട സമയമാണിത്. ഓഖി ദുരന്തം സംഭവിച്ചു രണ്ടു മാസം പൂർത്തിയാകാറായിട്ടും കാണാതായ നൂറിലധികം പേർ എവിടെ എന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല. സാങ്കേതിക വിദ്യകളും വാർത്താവിനിമയ സംവിധാനവും ഇത്രയും വികസിച്ച കാലത്തു പോലും നൂറിലധികം ജീവനുകൾ എവിടെ പോയ് മറഞ്ഞു എന്ന് അറിയാൻ നമുക്കു കഴിയുന്നില്ല. തോരാക്കണ്ണീരുമായി അവരെ കാത്തിരിക്കുന്ന കുടുംബാംഗങ്ങൾ നമുക്കു മുന്നിൽ വലിയൊരു ചോദ്യ ചിഹ്നമാണ്.

ഓഖി ദുരന്തത്തെക്കുറിച്ചു കൃത്യമായ മുന്നറിയിപ്പു നൽകാൻ കഴിഞ്ഞില്ല എന്നു മാത്രമല്ല, ദുരന്തമുണ്ടാകുമ്പോൾ അടിയന്തരമായി പ്രവർത്തിക്കേണ്ട സർക്കാർ സംവിധാനങ്ങൾ ഒന്നും പ്രവർത്തിച്ചില്ല എന്നതാണ് ദുഃഖസത്യം. വിവിധ വകുപ്പുകളുടെ കൃത്യമായ ഏകോപനത്തോടെ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ ഉണ്ടായാൽ മാത്രമേ ദുരിതാശ്വാസ പ്രവർത്തനം കൊണ്ട് ഉദ്ദേശിച്ച ഫലം ഉണ്ടാകുമായിരുന്നുള്ളു. എന്നാൽ, ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച അതീവ ഗുരുതരമാണെന്നു പറയാതെ വയ്യ.

ഇനി വീഴ്ചകളെക്കുറിച്ചു പരിതപിച്ചിട്ട് കാര്യമില്ല. ഓഖിയുടെ ആഘാതമേറ്റു വാങ്ങിയ മത്സ്യത്തൊഴിലാളി കുടംബങ്ങളെ ജീവിതത്തിന്‍റെ മുഖ്യധാരയിലേക്കു കൊണ്ട് വരാൻ എന്തൊക്കെ ചെയ്യണമെന്ന കാര്യത്തിൽ ഉടനടി ഒരു തീരുമാനം ഉണ്ടാവുകയും അതു നടപ്പിലാക്കുകയും വേണം. തീരദേശം ഇപ്പോൾ സമാനതകളില്ലാത്ത ദുരിതക്കയങ്ങളിലാണ്. രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ചു കൊണ്ട് തീരദേശത്തിന്‍റെ കണ്ണീരൊപ്പാനും ദുരന്ത ബാധിതർക്ക് ഒരു പുതിയ ജീവിതത്തിന്‍റെ തെളിച്ചം നൽകാനും നമുക്കു കഴിയണം.

ഇതിന് ആദ്യം വേണ്ടതു മരിച്ചവരുടെയും കാണാതായവരുടെയും കുടുംബാംഗങ്ങൾക്കു നൽകുന്ന സമാശ്വാസവും അവർക്കു സംരക്ഷണവും ഉറപ്പുവരുത്താൻ കഴിയുക എന്നതാണ്. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ കാര്യക്ഷമമായ ഇടപെടലിലൂടെയേ ഇതു സാധിക്കൂ. മരിച്ചവരുടെയും കാണാതായവരുടെയും ആശ്രിതരിൽ ഒരാൾക്കു സർക്കാർ ജോലി നൽകണം. ഇതിനാവശ്യമായ അടിയന്തര നടപടികൾ ഉടൻ വേണം.

കടലിൽ കാണാതായവരെ 30 ദിവസത്തിനുള്ളിൽ കണ്ടെത്താൻ കഴിഞ്ഞില്ലങ്കിൽ അവരെയും മരിച്ചവരായി കണക്കാക്കി നഷ്ടപരിഹാര പാക്കേജ് ലഭ്യമാക്കണം. ( ഇതിന് വേണ്ടി ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് 2014 ൽ പുറപ്പെടുവിച്ച സർക്കുലർ പ്രയോജനപ്പെടുത്താവുന്നതാണ്.) അതോടൊപ്പം മരിച്ച എല്ലാ മത്സ്യത്തൊഴിലാളികളുടെയും മുഴുവൻ കടബാധ്യതകളും എഴുതിത്തള്ളുകയും സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത മത്സ്യത്തൊഴിലാളികൾക്കു സ്ഥലവും വീടും നൽകുകയും വേണം.


കടലിൽ അപായ മുന്നറിയിപ്പ് നൽകുന്നതിനും അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കുന്നതിനും 24 മണിക്കൂറും പ്രവർത്തിക്കുന്ന സർവസജ്ജമായ ബോട്ടുകളും മറൈൻ ആംബുലൻസുകളും മറ്റ് ആധുനിക രക്ഷാസംവിധാനങ്ങളും ഉൾപ്പെടുത്തി ഒരു പ്രത്യേക കടൽരക്ഷാസേന രൂപീകരിക്കേണ്ടതും അത്യാവശ്യമാണ്.
കടലിലെ ആപത്തുകളിൽ രക്ഷപ്പെടുന്നതിന് നേരത്തെ ആവിഷ്കരിച്ചു നടപ്പാക്കിയ പദ്ധതി പുനരാരംഭിക്കണം. കടൽ രക്ഷാ ഉപകരണങ്ങൾ (ബീക്കണ്‍ലൈറ്റ്, ലൈഫ് ജാക്കറ്റ്, വാർത്താവിനിമയ സംവിധാനം) തുടങ്ങിയവ എല്ലാ മത്സ്യത്തൊഴിലാളികൾക്കും സൗജന്യമായി വിതരണം ചെയ്യുകയും അവ ഉപയോഗിക്കുതിനുള്ള പരിശീലനം നൽകുകയും ചെയ്യണം. തീരദേശ ആശുപത്രികൾ എല്ലാ സജ്ജീകരണങ്ങളോടെയും ആധുനികവത്കരിക്കുകയും ഡോക്ടർമാരെ ലഭ്യമാക്കുകയും വേണം.

തീരദേശത്തെ ആരോഗ്യ പ്രശ്നങ്ങൾ യാതൊരു പരിഹാരവുമില്ലാതെ അന്തമായി നീളുന്ന പശ്ചാത്തലത്തിൽ തീരദേശത്തെ ആരോഗ്യമേഖലയുടെ വികസനം സർക്കാരിന്‍റെ പ്രധാന കർമപരിപാടിയാകണം. ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ വികസനങ്ങളിൽ ഉൗന്നിയുള്ള സമഗ്ര പാക്കേജാണ് തീര ദേശ മേഖലക്ക് ഇന്നാവശ്യം.
ദുരന്തനിവാരണ അഥോറിറ്റിയുടെ പ്രവർത്തനം കുറേക്കൂടി ഉൗർജിതമാക്കണം. ദുരന്തത്തെക്കുറിച്ചുള്ള കൃത്യമായ മുന്നറിയിപ്പുകൾ യഥാസമയം മത്സ്യത്തൊഴിലാളികൾക്കു നൽകാൻ കഴിയണം. ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ സമയം ഏറ്റവും വിലപ്പെട്ടതാണെന്നു കൂടി നമ്മൾ മനസിലാക്കണം.
ദുരന്തങ്ങൾ സംഭവിച്ച്കഴിഞ്ഞതിനു ശേഷം അതിനേക്കുറിച്ചു ചർച്ച ചെയ്ത് സമയം പാഴാക്കുന്നതിൽ അർഥമില്ല. ദുരന്തങ്ങളുടെ പ്രത്യാഘാതത്തെ എത്ര കാര്യക്ഷമമായി തടയാം എന്നുള്ള കാര്യത്തെക്കുറിച്ചാണ് നമ്മൾ ആലോചിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടത്. ഈ ദുരന്തം അവസാനത്തേതാകട്ടെ എന്നു നമുക്കു പ്രാർഥിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.