ഭക്തസഹസ്രങ്ങൾ ഒഴുകിയെത്തി; അർത്തുങ്കലിൽ പ്രദക്ഷിണം ഭക്തിസാന്ദ്രം
ഭക്തസഹസ്രങ്ങൾ ഒഴുകിയെത്തി; അർത്തുങ്കലിൽ പ്രദക്ഷിണം ഭക്തിസാന്ദ്രം
Sunday, January 21, 2018 2:15 AM IST
ചേർത്തല: ഭക്തസഹസ്രങ്ങൾ അർത്തുങ്കൽ വെളുത്തച്ചന്‍റെ അദ്ഭുത തിരുസ്വരൂപം ദർശിച്ചു സായൂജ്യരായി. പ്രാർഥനകളുടെയും സ്തുതി ഗീതങ്ങളുടെയും നിറവിൽ ഇന്നലെ നടന്ന തിരുനാൾ പ്രദക്ഷിണം ഭക്തിസാന്ദ്രമായി.

അർത്തുങ്കൽ സെന്‍റ് ആൻഡ്രൂസ് ബസിലിക്കയിലെ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാൾ ദിനമായിരുന്ന ഇന്നലെ ബസിലിക്കയും പരിസരവും ജനസമുദ്രമായിരുന്നു. രാവിലെ 11നു നടന്ന ആഘോഷമായ ദിവ്യബലിക്കു തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് രാജപ്പൻ മുഖ്യകാർമികത്വം വഹിച്ചു.

ഉച്ചകഴിഞ്ഞു മൂന്നിനു നടന്ന ആഘോഷമായ തിരുനാൾ ദിവ്യബലിക്കു മോണ്‍.പയസ് ആറാട്ടുകുളം മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് ബസിലിക്കയുടെ പ്രധാന കവാടത്തിനു സമീപം പൊതുദർശനത്തിനായി പ്രതിഷ്ഠിച്ചിരുന്ന വെളുത്തച്ചന്‍റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം ആരംഭിച്ചു. ഫാ.തോമസ് ഷൈജു ചിറയിൽ ചടങ്ങുകൾക്കു മുഖ്യകാർമികത്വം വഹിച്ചു. ബസലിക്ക റെക്ടർ ഫാ. ക്രിസ്റ്റഫർ എം. അർഥശേരിലും സഹവൈദികരും നേതൃത്വം നല്കി.

തേരിന്‍റെ ആകൃതിയിലുള്ള രൂപക്കൂട്ടിൽ സ്ഥാപിച്ചിട്ടുള്ള തിരുസ്വരൂപം പള്ളിയിൽനിന്നു പുറത്തേക്കെടുത്തത് ആചാരവെടികൾ മുഴങ്ങിയതോടെയാണ്. വിശുദ്ധന്‍റെ തിരുസ്വരൂപം ദേവാലയത്തിനു പുറത്തേക്കെത്തിയപ്പോൾ അന്തരീക്ഷം പ്രാർഥനാമുഖരിതമായി. ഈ സമയത്ത് ആകാശത്തു പരുന്തുകൾ വട്ടമിട്ടു പറന്നു. ചെണ്ട മേളത്തിന്‍റെ അകന്പടിയോടെ ഇടവകയിലെ സ്നേഹസമൂഹങ്ങളുടെ പതാകകളുമേന്തിയവരും പിന്നിൽ നേർച്ചയായി നൂറുകണക്കിനു മുത്തുക്കുടകളുമേന്തിയ ഭക്തരും അണിനിരന്നു. ബാൻഡുമേളവും ദേവാലയത്തിന്‍റെ തനതു വാദ്യമേളമായ തന്പേറും അകന്പടിയായി. ഇതിനുപിന്നിലായി ദർശന സമൂഹവും ഏറ്റവും പിന്നിലായി അദ്ഭുത തിരുസ്വരൂപവും തിരുശേഷിപ്പുമായി കാർമികരും.


കടൽത്തീരത്തെ കുരിശടിയിലേക്കുള്ള പ്രദക്ഷിണ വഴികൾക്കിരുവശവും തിങ്ങിനിറഞ്ഞ തീർഥാടകർ ഭക്ത്യാദരപൂർവം പൂക്കളും വെറ്റിലയും മലരും വാരിവിതറി വിശുദ്ധ സെബസ്ത്യാനോസിനു പാതയൊരുക്കി. കുരിശടിചുറ്റി പ്രദക്ഷിണം തിരികെ പള്ളിയിലെത്താൻ രണ്ടു മണിക്കൂറിലേറെ സമയമെടുത്തു. തിരുനാൾ ദിനമായ ഇന്നലെ വൻതിരക്കാണ് ദേവാലയത്തിൽ അനുഭവപ്പെട്ടത്.

രാവിലെ മുതൽ അർത്തുങ്കലിലേക്കു പതിനായിരങ്ങൾ പ്രവഹിച്ചു. കെഎസ്ആർടിസിയും സ്വകാര്യബസുകളും പ്രത്യേക സർവീസുകൾതന്നെ നടത്തി. രാത്രി വൈകിയും ബസിലിക്ക പരിസരത്തും കടപ്പുറത്തും ജനത്തിരക്ക് അനുഭവപ്പെട്ടു. അർധരാത്രിവരെ ദിവ്യബലി തുടർന്നു. കടപ്പുറത്തെത്തി അസ്തമയം വീക്ഷിക്കാനും വിവിധയിടങ്ങളിൽ സജ്ജമാക്കിയ വിനോദോപാധികൾ ആസ്വദിക്കാനും ജനങ്ങൾ ഒഴുകി.

എട്ടാം പെരുന്നാളായ 27നു കൃതജ്ഞതാദിനമായി ആചരിക്കും. അന്നു വൈകുന്നേരം നാലിനു നടക്കുന്ന പ്രദക്ഷിണത്തിനും വിശുദ്ധന്‍റെ ഈ തിരുസ്വരൂപമാണ് എഴുന്നള്ളിക്കുക. രാത്രി 12ഓടെ തിരുസ്വരൂപ വന്ദനം, തിരുനട അടയ്ക്കൽ ചടങ്ങുകളോടെ തിരുനാളിനു സമാപനമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.