ബസ് സമരം: അകത്ത് ചർച്ച; പുറത്ത് നാടകീയ രംഗങ്ങൾ
ബസ് സമരം: അകത്ത് ചർച്ച; പുറത്ത് നാടകീയ രംഗങ്ങൾ
Monday, February 19, 2018 1:43 AM IST
കോഴിക്കോട് : സ്വകാര്യ ബസ് പണിമുടക്കുമായി ബന്ധപ്പെട്ട് ബസ് ഉടമകൾ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനുമായി അകത്ത് ചർച്ച നടത്തുമ്പോൾ പുറത്ത് അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. വൈകുന്നേരം നാലിനു ഗവ. ഗസ്റ്റ്ഹൗസിലായിരുന്നു സംയുക്തസമര സമിതി നേതാക്കളുമായി ചർച്ച നടത്തിയത്.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശത്തെ തുടർന്നു സമരസമിതിയിലെ ഏഴു പേർ മന്ത്രിയുമായി ചർച്ച നടത്താനാണ് തീരുമാനിച്ചത്. ഇതുപ്രകാരം ഏഴു പേരും മന്ത്രിയുമായി ചർച്ച ആരംഭിക്കുകയും ചെയ്തു. ചർച്ച ആരംഭിച്ചു നിമിഷങ്ങൾക്കുള്ളിൽ പ്രൈവറ്റ് ബസ് ഓണേഴ്സ് യൂത്ത്ഫെഡറേഷൻ സംഘടനയുടെ ഭാരവാഹി ബാബുരാജ് ചർച്ച നടത്തുന്ന മുറിക്കു മുന്നിലെത്തുകയും അകത്ത് കയറാൻ ശ്രമിക്കുകയും ചെയ്തു. പുറത്തുണ്ടായിരുന്ന മറ്റു സമരസമിതി അംഗങ്ങൾ ബാബുരാജിനെ തടഞ്ഞു. തുടർന്ന് ഇരുവിഭാഗവും തമ്മിൽ ചർച്ച നടക്കുന്ന മുറിക്കു മുന്നിൽ വാക്കേറ്റമായി. വാക്കേറ്റം കൈയാങ്കളിയിലേക്കു നീങ്ങിയതോടെ സ്ഥലത്തുണ്ടായിരുന്ന ഏതാനും പോലീസുകാർ ഓടിയെത്തി.


എന്നാൽ പ്രശ്നം പരിഹരിക്കാനായില്ല. അകത്ത് ചർച്ച നടക്കുന്പോൾ പുറത്ത് സംഘർഷാവസ്ഥയിലേക്കായിരുന്നു കാര്യങ്ങൾ നീങ്ങിയത്. സമരസമിതി ഭാരവാഹികളിൽ ചിലർ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നു നടക്കാവ് എസ്ഐ എസ്. സജീവും സംഘവും സ്ഥലത്തെത്തുകയും സ്ഥിതിഗതികൾ ശാന്തമാക്കുകയുമായിരുന്നു.

ഗസ്റ്റ്ഹൗസിനുള്ളിലെ സംഘർഷാവസ്ഥ പരിഹരിക്കുന്നതിനിടെയാണു പുറത്ത് എംഎസ്എഫ് പ്രവർത്തകർ മുദ്രാവാക്യവുമായെത്തിയത്. സംഭവസ്ഥലത്ത് പോലീസ് കുറവായതിനാൽ പ്രവർത്തകർ ഈസ്റ്റ്ഹിൽ റോഡിലുള്ള ഗസ്റ്റ്ഹൗസിന്‍റെ ഗേറ്റ്കടന്ന് ഗസ്റ്റ്ഹൗസ് മന്ദിരത്തിനു മുന്നിലെത്തി. ഇതറിഞ്ഞ പോലീസ് പ്രവർത്തകരെ ഗസ്റ്റ്ഹൗസ് മന്ദിരത്തിനു മുന്നിൽ തടഞ്ഞു. വിദ്യാർഥികളുടെ ബസ് നിരക്ക് യാതൊരുകാരണവശാലും വർധിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു എംഎസ്എഫുകാർ പ്രതിഷേധിച്ചത്. നടക്കാവ് സിഐ ടി.കെ. അഷ്റഫും സംഘവും പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.