യാക്കോബായസഭയുടെ കരുത്തറിയിച്ചു പാത്രിയർക്കാ ദിനാഘോഷം
യാക്കോബായസഭയുടെ കരുത്തറിയിച്ചു പാത്രിയർക്കാ ദിനാഘോഷം
Monday, February 19, 2018 1:54 AM IST
കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ കരുത്തും വിശ്വാസ തീക്ഷ്ണതയും വിളിച്ചോതി കൊച്ചിയുടെ മണ്ണിൽ പാത്രിയർക്കാ ദിനാഘോഷവും വിശ്വാസ പ്രഖ്യാപന സമ്മേളനവും. "വിശ്വാസ സംരക്ഷണമാണ് ജീവനേക്കാൾ പ്രധാനം’ എന്ന് ആഹ്വാനം ചെയ്ത് ഇന്നലെ കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിനു സമീപം തയാറാക്കിയ പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ നഗറിലെ വിശ്വാസ പ്രഖ്യാപന സമ്മേളനത്തിലേക്ക് ഒഴുകിയെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികൾ. പാത്രിയർക്കാ ദിനാഘോഷത്തോട് അനുബന്ധിച്ചു നടന്ന വിശ്വാസ പ്രഖ്യാപന സമ്മേളനം, യാക്കോബായ സഭയ്ക്കെതിരെ ഉണ്ടായിട്ടുള്ള നീതി നിഷേധത്തിനെതിരെയുള്ള പ്രതിഷേധക്കടലായി.

വൈകുന്നേരം 4.30 ന് നെഹ്റു സ്റ്റേഡിയം കവാടത്തിൽനിന്നു ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയെയും മെത്രാപ്പോലീത്തമാരെയും വേദിയിലേക്ക് സ്വീകരിച്ച് ആനയിച്ചു. അറുപതു പേരടങ്ങിയ ഗായക സംഘത്തിന്‍റെ പ്രാർഥനാഗാനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി ലക്സംബർഗ് ആർച്ച്ബിഷപ് മാർ ജോർജ് ഖൂറി സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പരിശുദ്ധ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ ബാവയുടെ വീഡിയോ സന്ദേശം വായിച്ചു.


ബേബി ജോണ്‍ ഐക്കാട്ടുതറ കോറെപ്പിസ്കോപ്പ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന വിധികൾ അംഗീകരിക്കാൻ കഴിയില്ലെന്നു പ്രതിഷേധ പ്രമേയത്തിൽ വ്യക്തമാക്കി. എന്തു വിലകൊടുത്തും വിശ്വാസവും സഭാ സ്ഥാപനങ്ങളും സംരക്ഷിക്കും.

യാക്കോബായ സഭയുടെ മൗലിക അവകാശങ്ങൾ ഹനിക്കപ്പെടാതിരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും പ്രമേയം ആവശ്യപ്പെട്ടു. മാത്യൂസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത വിശ്വാസപ്രഖ്യാപനം അവതരിപ്പിച്ചു. മെത്രാപ്പോലീത്തമാരും വൈദികരും വിശ്വാസികളും കൈകൾ ചേർത്തുപിടിച്ചു തങ്ങളും തങ്ങളുടെ സന്തതി പരന്പരകളും അന്ത്യോഖ്യൻ സത്യവിശ്വാസത്തിൽനിന്നു വ്യതി ചലിക്കുകയില്ലെന്നു വിശ്വാസപ്രതിജ്ഞയെടുത്തു. വിശ്വാസികൾ കൈയടിച്ചും മുദ്രാവാക്യം മുഴക്കിയുമാണ് സമ്മേളനത്തിൽ സഭാ മേലധ്യക്ഷൻമാരുടെ വാക്കുകളെ എതിരേറ്റത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.