സോഫ്റ്റ്‌വേർ നവീകരണം: സാമൂഹ്യ പെൻഷൻ അപേക്ഷ നിരസിക്കരുത്: ഹൈക്കോടതി
സോഫ്റ്റ്‌വേർ നവീകരണം: സാമൂഹ്യ പെൻഷൻ അപേക്ഷ  നിരസിക്കരുത്: ഹൈക്കോടതി
Saturday, February 24, 2018 1:58 AM IST
കൊച്ചി: സോഫ്റ്റ്‌വേർ നവീകരണത്തിന്‍റെ പേരിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിക്കുള്ള അപേക്ഷ നിരസിക്കരുതെന്നു ഹൈക്കോടതി. സോഫ്റ്റ്‌വേറിന്‍റെ നവീകരണം ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതി പ്രകാരമുള്ള അപേക്ഷകൾ തദ്ദേശ ഭരണ സ്ഥാപനങ്ങൾ സ്വീകരിക്കുന്നില്ലെന്നാരോപിച്ചു മലപ്പുറം സ്വദേശി ഷൗക്കത്തലി നൽകിയ ഹർജിയിലാണു കോടതി നിർദേശം. സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയിലെ അനർഹരെ കണ്ടെത്തി ഒഴിവാക്കാനാണു സോഫ്റ്റ്‌വേർ പരിഷ്കരിക്കുന്നതെന്നും നവീകരണം പൂർത്തിയാകുന്നതോടെ അപേക്ഷകൾ സ്വീകരിക്കാൻ കഴിയുമെന്നും തദ്ദേശഭരണ സെക്രട്ടറി സ്റ്റേറ്റ്മെന്‍റ് നൽകിയിരുന്നു.


നിലവിൽ 42.65 ലക്ഷം ഗുണഭോക്താക്കളാണ് ഈ പദ്ധതിയിലുള്ളത്. പ്രതിമാസം 500 കോടി രൂപയിലേറെ രൂപയുടെ സാന്പത്തിക ബാധ്യത ഇതിലുണ്ട്. സെൻസസ് പ്രകാരം ഗുണഭോക്താക്കൾ ഇത്രയും വരില്ലെന്നും യഥാർഥ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള നടപടി തുടരുകയാണെന്നും സെക്രട്ടറി വ്യക്തമാക്കി. അപേക്ഷ സ്വീകരിക്കാൻ തടസമില്ലെന്നും തീരുമാനമെടുക്കുന്നതു സോഫ്റ്റ് ‌വേർ നവീകരണത്തിനുശേഷമേ സാധിക്കൂവെന്നും സർക്കാരും വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.