കൊച്ചി: മുത്തൂറ്റ് എം. ജോർജ് ഫൗണ്ടേഷൻ വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയ സ്കോളർഷിപ്പ് പദ്ധതി മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനംചെയ്തു. പഠനത്തിൽ മികവു തെളിയിക്കുന്ന വിദ്യാർഥികൾക്കു പ്രഫഷണൽ വിദ്യാഭ്യാസ മേഖലയിൽ തുടർപഠനം സാധ്യമാക്കാനായാണു മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന്റെ സിഎസ്ആർ വിഭാഗമായ മുത്തൂറ്റ് എം. ജോർജ് ഫൗണ്ടേഷന്റെ കീഴിൽ പദ്ധതി നടപ്പാക്കിയത്. ചടങ്ങിൽ കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ പി. ഐസക് സ്കോളർഷിപ്പ് വിതരണം ചെയ്തു.
മുത്തൂറ്റ് ഗ്രൂപ്പ് എംഡി ജോർജ് ആലക്സാണ്ടർ മുത്തൂറ്റ് അധ്യക്ഷനായി. കെ.വി. തോമസ് എംപി, മുൻ മനുഷ്യാവകാശ കമ്മീഷൻ ജെ.ബി. കോശി, രാജഗിരി കോളജ് പ്രിൻസിപ്പൽ ഡോ.എ. ഉണ്ണികൃഷ്ണൻ, എംഐടിഎസ് പ്രിൻസിപ്പൽ ഡോ. രാംകുമാർ, ഡോ.സെലീൻ, ഡോ. ഹരീഷ്, ഡോ. ജുനൈദ്, ഡോ. ഉഷ മാരാത്ത്, വി.എ. ജോസഫ്, കെ.പി. പത്മകുമാർ, ജോണ് പോൾ എന്നിവർ പങ്കെടുത്തു.
എംബിബിഎസ്, എൻജിനിയറിംഗ്, ബിഎസ്സി നഴ്സിംഗ്, ബികോം എന്നീ കോഴ്സുകളിലെ പഠനത്തിന് 40 വിദ്യാർഥികൾക്കാണു സ്കോളർഷിപ്പ് നൽകുന്നത്. പ്ലസ്ടു പരീക്ഷയിലെ മികവ് അടിസ്ഥാനമാക്കിയാണ് സ്കോളർഷിപ്പ്. 80 മാർക്കോ തുല്യമായ ഗ്രേഡോ ലഭിക്കുന്ന, രണ്ടു ലക്ഷത്തിന് താഴെ കുടുംബ വാർഷിക വരുമാനമുള്ള വിദ്യാർഥികൾക്കാണ് അർഹത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.