പുറമ്പോക്കു ഭൂമി: സബ് കളക്ടറുടെ നടപടി പരിശോധിക്കും
പുറമ്പോക്കു ഭൂമി: സബ് കളക്ടറുടെ നടപടി പരിശോധിക്കും
Monday, March 19, 2018 2:20 AM IST
തിരുവനന്തപുരം: വർക്കല അയിരൂർ വില്ലേജിൽ തഹസിൽദാർ ഏറ്റെടുത്ത പുറമ്പോക്കു ഭൂമി സ്വകാര്യ വ്യക്തിക്കു വിട്ടുനൽകിയ സബ് കളക്ടർ ദിവ്യ എസ്. അയ്യരുടെ നടപടി ജില്ലാ കളക്ടറും ലാൻഡ് റവന്യു കമ്മീഷണറും പരിശോധിക്കും. ഇലകമണ്‍ പഞ്ചായത്ത് അധികൃതരും വർക്കല എംഎൽഎയും സർക്കാരിനു നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണു നടപടി.

തഹസിൽദാർ ഏറ്റെടുത്ത അയിരൂർ വില്ലേജിലെ 27 സെന്‍റ് പുറമ്പോക്കു ഭൂമി, ഹിയറിംഗിന്‍റെ അടിസ്ഥാനത്തിലാണു സ്വകാര്യ വ്യക്തിക്കു സബ് കളക്ടർ വിട്ടു നൽകിയത്. ഭൂമി ഏറ്റെടുത്ത തഹസിൽദാറുടെ നടപടി റദ്ദാക്കിയാണു സബ്കളക്ടറുടെ നടപടി. സബ്കളക്ടറുടെ അപ്പീൽ അധികാരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇതിനെതിരേ രാഷ്‌ട്രീയമായ ആരോപണങ്ങൾകൂടി ഉന്നയിക്കപ്പെടുകയും വർക്കല എംഎൽഎ വി. ജോയി മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും പരാതി നൽകുകയും ചെയ്ത സാഹചര്യത്തിലാണു നടപടി പരിശോധിക്കാൻ ജില്ലാ കളക്ടർക്കു നിർദേശം നൽകിയത്.


സബ് കളക്ടറുടെ നടപടിക്കെതിരേ അപ്പീൽ പരിശോധിക്കാനുള്ള അധികാരം ലാൻഡ് റവന്യു കമ്മീഷണർക്കാണ്. സബ്കളക്ടറുടെ നടപടിക്കെതിരേ ലാൻഡ് റവന്യു കമ്മീണർക്ക് അപ്പീൽ നൽകാൻ പഞ്ചായത്ത് അധികൃതരോടു സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ലാൻഡ് റവന്യു കമ്മീഷണർക്ക് ഇന്നു തന്നെ അപ്പീൽ നൽകുമെന്നു പഞ്ചായത്ത് അധികൃതരും അറിയിച്ചു.

വർഷങ്ങളായി പുറമ്പോക്കു ഭൂമിയായ 27 സെന്‍റ് സ്ഥലമാണു സ്വകാര്യ വ്യക്തിക്കു നൽകാൻ സബ്കളക്ടർ നിർദേശിച്ചതെന്നു ഇലകമണ്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബി.എസ്. ജോസ് ആരോപിച്ചു. ഈ സ്ഥലത്തു പോലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വരവേയാണു സമീപത്തു ഭൂമിയുള്ള യുവതിക്കു സ്ഥലം പതിച്ചു നൽകുന്നതെന്നും പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.