വഴിയാത്രക്കാരിയുടെ ചുണ്ട് കടിച്ചുമുറിച്ചയാൾ പിടിയിൽ
വഴിയാത്രക്കാരിയുടെ ചുണ്ട് കടിച്ചുമുറിച്ചയാൾ പിടിയിൽ
Monday, March 19, 2018 11:49 PM IST
തൃപ്പൂണിത്തുറ: വഴിയാത്രക്കാരിയുടെ ചുണ്ട് കടിച്ചുമുറിച്ച സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. തിരുവാങ്കുളം ആഞ്ഞിലിത്തടം ലക്ഷംവീട് കോളനിയിൽ കൃഷ്ണമൂർത്തി(60 )യാണ് തൃപ്പൂണിത്തുറ പോലീസ് പിടികൂടിയത്. ശ്രീ പൂർണത്രയീശ ക്ഷേത്രത്തിനു സമീപത്തെ ഇടറോഡിൽവച്ചാണ് പ്രതി വഴിയാത്രക്കാരി സ്ത്രീയെ ആക്ര മിച്ചത്. സംഭവംകണ്ട് ഓടിയെത്തിയവർ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചുണ്ട് മുറിഞ്ഞ് തൂങ്ങിയതിനാൽ എറണാകുളത്തെ സ്പെഷലിസ്റ്റ്സ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവസ്ഥലത്തിനടുത്തുള്ള നീരിക്ഷണ കാമറകൾ പരിശോധിച്ച പോലീസ് സംശയത്തെത്തുടർന്ന് ഇയാളെ തിരുവാങ്കുളം കമ്പിവേലിക്കകം ഭാഗത്തുനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി മദ്യലഹരിയിലാണ് ആക്രമിച്ചതെന്നും പോലീസിനോട് പറഞ്ഞു. ദൃക്‌സാക്ഷിയായ മറ്റൊരു യുവതിയാണ് സംഭവം വോയ്‌സ് മെസേജിലൂടെ സമൂഹമാധ്യമങ്ങളെ അറിയിച്ചത്. സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. നേരത്തെ പല മോഷണ കേസുകളിലും ശിക്ഷിക്കപ്പെട്ടിട്ടുള്ള ആളാണ് പ്രതി. ഇയാളെ തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.