സമരം പിൻവലിച്ചു
സമരം പിൻവലിച്ചു
Tuesday, April 17, 2018 2:32 AM IST
തിരുവനന്തപുരം: നാലു ദിവസമായി സർക്കാർ ഡോക്ടർമാർ നടത്തിവന്നിരുന്ന സമരം അവസാനിച്ചു. ഇന്നലെ മന്ത്രി കെ.കെ. ശൈലജയുമായി ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ നടത്തിയ ചർച്ചയിലാണു തീരുമാനമായത്. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യമായ ഡോക്ടർമാരെ നിയമിക്കാമെന്നു മന്ത്രി പറഞ്ഞു. സർക്കാരിന്‍റെ ആർദ്രം പദ്ധതിയുമായും സായാഹ്ന ഒപിയുമായും പൂർണമായും സഹകരിക്കാമെന്നു ഡോക്ടർമാർ എഴുത്തു നല്കിയിരുന്നു. ഇതോടെയാണു സമരം അവസാനിച്ചത്.

ഡോക്ടർമാരെ ചർച്ചയ്ക്കു വിളിക്കേണ്ടതില്ലെന്ന് ഇന്നലെ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. കടുത്ത നടപടികളുമായി സർക്കാർ പോകുമെന്ന ധാരണ ഉണ്ടായതോടെ ഉച്ചയോടെ ഡോക്ടർമാർ ചർച്ചയ്ക്കായി മന്ത്രി കെ.കെ. ശൈലജയുടെ ഓഫീസിലെത്തി. എന്നാൽ, മന്ത്രി ഡോക്ടർമാരെ കാണാൻ തയാറായില്ല. തുടർന്നു ഡോക്ടർമാർ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനുമായി സംസാരിച്ചു.


ഇതിനിടെ, കെജിഎംഒഎ ഭാരവാഹികളായ ഡോക്ടർമാരെ സ്ഥലം മാറ്റുന്നതടക്കമുള്ള നീക്കം സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന സൂചനയും ഡോക്ടർമാർക്കു ലഭിച്ചു.

സമരം പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ഡോക്ടർമാരോടു ആവശ്യപ്പെട്ടതിനു ശേഷമാണു കെജിഎംഒഎ ഭാരവാഹികൾ ചർച്ചയ്ക്കു തയാറാണെന്നു കാണിച്ചു മന്ത്രിക്കു കത്തു നൽകിയത്. തുടർന്ന് മന്ത്രി ഡോക്ടർമാരുമായി രാത്രി ചർച്ച നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.