കൊല്ലം ബിഷപ്പിനെതിരേയുള്ള മുൻസിഫ് കോടതി ഉത്തരവിൽ ഭേദഗതി വരുത്തി ഹൈക്കോടതി
കൊല്ലം ബിഷപ്പിനെതിരേയുള്ള മുൻസിഫ് കോടതി  ഉത്തരവിൽ ഭേദഗതി വരുത്തി ഹൈക്കോടതി
Wednesday, May 16, 2018 12:49 AM IST
കൊല്ലം: കൊല്ലം രൂപത മെത്രാനെയും രൂപതയിലെ 10 വൈദികരെയും പ്രതികളാക്കി കൊല്ലം മുൻസിഫ് കോടതിയിൽ ഫയൽ ചെയ്ത കേസിൽ വൈദികരുടെയും സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെയും സ്ഥലംമാറ്റം, ഫണ്ട് വിനിയോഗം, വസ്തുക്കളുടെ കൈമാറ്റം, ബാധ്യതപ്പെടുത്തൽ എന്നിവ തടഞ്ഞുള്ള ഉത്തരവിനെതിരെ കൊല്ലം ബിഷപ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കോടതിയുടെ ഇടപെടൽ.

പുതിയ രൂപത മെത്രാൻ കാനോനികമായി രൂപതയുടെ ഭരണച്ചുമതല ഏറ്റെടുക്കുന്നതുവരെ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ എന്ന പദവിയുടെ അധികാരം ഉപയോഗിച്ച് രൂപതയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനു തടസമായി വന്ന കീഴ്ക്കോടതി ഉത്തരവിൽ ഹൈക്കോടതി ഭേദഗതി വരുത്തി.

ഹൈക്കോടതി ഉത്തരവ് പ്രകാരം രൂപതയുടെ സ്ഥാപനങ്ങളുടെ നടത്തിപ്പിലേക്കു വേണ്ട ചെലവുകൾ നിർവഹിക്കുന്നതും വൈദികരുടെയും സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെയും മറ്റും സ്ഥലംമാറ്റം നടത്തുന്നതും ഭരണപരമായ ചുമതലകൾ ശരിയായ രീതിയിൽ നിർവഹിക്കുന്നതിന്‍റെ ഭാഗമായിട്ടുള്ളതുമായ കാര്യങ്ങളെ നിരോധന ഉത്തരവ് മൂലം തടസപ്പെടുത്താൻ പാടില്ലെന്നു ഹൈക്കോടതി നിരീക്ഷിച്ചു. കാനോൻ നിയമപ്രകാരം അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ എന്ന നിലയ്ക്ക് ബിഷപ്പിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ ഹൈക്കോടതി അംഗീകരിച്ചിട്ടുള്ളതും വൈദികരുടെയും മറ്റും സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുതിയതായി ഭരണച്ചുമതല ഏറ്റെടുക്കുന്ന ബിഷപ്പിന് ആവശ്യമെങ്കിൽ മാറ്റും വരുത്തുന്നതിന് അധികാരം ഉണ്ടായിരിക്കുന്നതുമാണെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.