കൊളീജിയം ശിപാർശ ചോദ്യം ചെയ്യുന്ന ഹർജി തള്ളിയതിനെതിരേ അപ്പീൽ
കൊളീജിയം ശിപാർശ ചോദ്യം ചെയ്യുന്ന ഹർജി തള്ളിയതിനെതിരേ അപ്പീൽ
Thursday, June 7, 2018 1:47 AM IST
കൊച്ചി: കേരള ഹൈക്കോടതിയിലെ ജഡ്ജിമാരുടെ ഒഴിവിലേക്കു കൊളീജിയം ശിപാർശ ചെയ്ത പേരുകൾ ചോദ്യം ചെയ്യുന്ന ഹർജി തള്ളിയതിനെതിരേ അപ്പീൽ സമർപ്പിച്ചു. തൃശൂർ സ്വദേശി സി.ജെ. ജോവ്സണ്‍, കളമശേരി സ്വദേശി സാബു എന്നിവരാണു ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. ജഡ്ജിമാരുടെയും മുൻ ന്യായാധിപന്മാരുടെയും ബന്ധുക്കളുടെ പേരുകൾ ശിപാർശ ചെയ്തതെന്നാരോപിക്കുന്ന ഇവരുടെ ഹർജി മേയ് 22നു സിംഗിൾ ബെഞ്ച് തള്ളിയിരുന്നു.

മതിയായ യോഗ്യതയില്ലാത്തവരെയാണു കൊളീജിയം ശിപാർശ ചെയ്തതെന്നു ഹർജിയിൽ പറയുന്നില്ലെന്നും പലരും ജഡ്ജിമാരുടെ ബന്ധുക്കളായത് അയോഗ്യതയല്ലെന്നും ചൂണ്ടിക്കാട്ടിയാണു സിംഗിൾ ബെഞ്ച് ഹർജി തള്ളിയത്. കൊളീജിയം നൽകിയ ശിപാർശയിൽ കോടതിയുടെ വിലയിരുത്തൽ സാധ്യമല്ലെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു.


എന്നാൽ യോഗ്യരായ നിരവധിപ്പേരെ ഒഴിവാക്കിയാണു ബന്ധുക്കളായ ചിലരുടെ പേര് ശിപാർശ ചെയ്തതെന്നു ഹർജിക്കാർ വാദിക്കുന്നു. കൊളീജിയം ശിപാർശയിൽ കോടതിയുടെ വിലയിരുത്തൽ സാധ്യമാണെന്നും അപ്പീലിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.