കാന്പസ് രാഷ്‌ട്രീയം: ഉത്തരവ് കർശനമായി നടപ്പാക്കാൻ ഹർജി
കാന്പസ് രാഷ്‌ട്രീയം: ഉത്തരവ്  കർശനമായി നടപ്പാക്കാൻ ഹർജി
Tuesday, July 10, 2018 1:18 AM IST
കൊച്ചി: സംസ്ഥാനത്തെ കോളജുകളിലും സ്കൂളുകളിലും രാഷ്‌്ട്രീയ പ്രവർത്തനം വേണ്ടെന്ന ഹൈക്കോടതി ഉത്തരവ് കർശനമായി നടപ്പാക്കാൻ സംസ്ഥാന സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനും ഡിജിപിക്കും നിർദേശം നൽകണമെന്നാവശ്യപ്പെട്ടു ഹർജി. ചെങ്ങന്നൂർ സ്വദേശി എൽ.എസ്. അജോയാണു ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

കാന്പസുകളിലെ രാഷ്‌്ട്രീയം നിയന്ത്രിക്കാൻ നടപടി വേണമെന്നു ഹൈക്കോടതി പലതവണ പറഞ്ഞിട്ടും സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഇതു ഫലപ്രദമായി നടപ്പാക്കാൻ നടപടി ഉണ്ടായില്ലെന്നു ഹർജി പറയുന്നു. മഹാരാജാസ് കോളജിലെ അഭിമന്യുവിന്‍റെ കൊലപാതകം ഇതിനു തെളിവാണ്. രണ്ടു വിദ്യാർഥി യൂണിയനുകൾ തമ്മിലുള്ള വഴക്കാണ് അഭിമന്യുവിന്‍റെ കൊലപാതകത്തിനു കാരണം. കാന്പസ് രാഷ്‌ട്രീയം നിയന്ത്രിക്കാൻ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ ഇത്തരം അനിഷ്ട സംഭവങ്ങൾ മറ്റു കാന്പസുകളിൽ തുടരും. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ നടപടിയെടുത്തിരുന്നെങ്കിൽ അഭിമന്യു കൊല്ലപ്പെടില്ലായിരുന്നു.


സ്കൂളുകളിലും കോളജുകളിലും രാഷ്‌ട്രീയ പ്രവർത്തനം തടയണം. രാഷ്‌ട്രീയ പാർട്ടികളുടെ കാന്പസിലെ യോഗങ്ങളും തടയണം. ഇത്തരം യോഗങ്ങളിൽ പങ്കെടുക്കുന്നതിൽനിന്നു വിദ്യാർഥികളെ വിലക്കണം എന്നീ ആവശ്യങ്ങളും ഹർജിക്കാരൻ ഉന്നയിച്ചിട്ടുണ്ട്. ഹർജിഅടുത്ത ദിവസം ഹൈക്കോടതി പരിഗണിച്ചേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.